2011, ജനുവരി 28, വെള്ളിയാഴ്‌ച

പെണ്ണത്തം എന്ന പൊന്നത്തം...



എന്‍റെ വായനക്കാര്‍ എന്നോട് ക്ഷമിക്കണം...കാരണം എന്‍റെ ഓരോ പോസ്റ്റും വായിച്ച് സസൂക്ഷ്മം നിരീക്ഷിച്ച് കമന്റ്‌ ചെയ്യുന്ന കുറച്ച് നല്ലവരായ കുറച്ച് നല്ല ബ്ലോഗേര്‍സ് വായിക്കുന്ന ഒരു ബ്ലോഗ് ആണിതെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു... തീര്‍ത്തും അപ്രതീക്ഷിതമായി ചെറിയ ഇടവേള ഞാന്‍ ഇപ്പൊള്‍ എടുത്തിരിക്കുകയാണ്... ഒന്ന്, പ്രേയസിയെ തേടുന്ന തിരക്കിലും മറ്റൊന്ന് നാട്ടില്‍ വന്ന ആവേശം ബ്ലോഗില്‍ എന്‍റെ സന്ദര്‍ശനം തീര്‍ത്തും കുറഞ്ഞിരിക്കുകയാണ്.. വീണ്ടും ഒരുക്ഷമകൂടി ചോദിച്ചുകൊണ്ട് ഇന്നത്തെ വിഷയത്തിലേക്ക് ഞാന്‍ കടക്കുകയാണ്...

നിങ്ങള്‍ക്കെല്ലാം അറിയാം എന്‍റെ പ്രവാസമേഖലയായ അബുദാബിയില്‍ എനിക്ക് ഒരു നല്ല സുഹൃത്ത്‌വലയം തന്നെയുണ്ട്... അവരുടെ പലവരുടെയും അനുഭവങ്ങള്‍ പലപ്പോഴും എന്‍റെ പോസ്റ്റുകളില്‍ പ്രതിഫലിക്കാറുണ്ട്.... ആ കൂട്ടത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു നാഗരാജ് എന്ന എന്‍റെ കമ്പനിയിലെ MEP ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍.... മുസ്ലിം ആണെങ്കിലും ജ്യോതിഷം എന്നത് എന്‍റെ ഫേവറൈറ്റ് സബ്ജക്ട് ആണ്... ആ ശാസ്ത്രത്തിനോടുള്ള അഭിനിവേശം അതെന്നെ പഠിക്കാന്‍ എന്നെ വളരെയേറെ സഹായിച്ചു.... അങ്ങിനെ എന്‍റെ ഭാവി നോക്കിയ ഒരു വ്യക്തിയാണ് നമ്മുടെ ഈ നാഗരാജ്‌....അദ്യെഹത്തിന്‍റെ ദേശം അങ്ങ് ഹൈദരാബാദിലാണ്...

കര്‍ക്കിടരാശിക്കാരനായ ഈ വിരല്‍ത്തുമ്പ് ഒരു നല്ല കുടുംബനാഥന്‍ ആകാന്‍ യോഗ്യതയുള്ള വ്യക്തിയാണ് എന്നാണ് ഈ പുള്ളിയുടെ ആദ്യ കണ്ടെത്തല്‍.. ആയതുകൊണ്ട്തന്നെ വിവാഹം എന്ന വലിയ കടമ്പ എനിക്ക് എന്നും ഒരു വെല്ലുവിളിയായിരുന്നു.... പൂയ്യം നാളുകാരനായ ഈ ഞാന്‍ മദ്യമരജ്ജു എന്ന വലിയ പ്രധിസന്ധി തരണം ചെയ്യാന്‍ പലപ്പോഴും പ്രയാസം നേരിട്ടുണ്ട്.... അങ്ങിനെയാണ് ഞാന്‍ നാഗരാജില്‍ എത്തിച്ചേര്‍ന്നത്... പുള്ളി എന്തൊക്കെയോ ഗണിച്ച് സന്തോഷം നിറഞ്ഞ മുഖത്തോടെ എന്നോടു പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു...

''അത്തംകാരിയെ നോക്കിക്കോ , എന്നാ കാര്യം സൂപ്പര്‍ ആണ്'' എന്ന്..... അന്ന് തുടങ്ങിയതാണ് ഒരു VIRGO ക്കാരിയെ തപ്പിക്കൊണ്ട് നടക്കുന്നത്.... കഴിഞ്ഞ രണ്ട് വര്‍ഷമായി തിരഞ്ഞ എന്‍റെ ഇണയെ ഇന്നലെ പൊന്നാനിയില്‍ ഞാന്‍ കണ്ടെത്തി..... ''സെമി'' എന്ന ചെല്ലപ്പേര് വിളിക്കുന്ന സുന്ദരിയായ തടിച്ചിപ്പാറു എന്‍റെ അരികില്‍ വന്നണയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി...പത്തില്‍ എട്ട് പൊരുത്തവുമായി വിവാഹം എന്ന കടമ്പ മാത്രം ഇനി താണ്ടാന്‍ കിടക്കുന്നു..

ഈ ബ്ലോഗ്‌ വായിക്കുന്ന എന്‍റെ കൂടപ്പിറപ്പുകളെ ക്ഷണിക്കാന്‍ എനിക്ക് അതിയായ ആഗ്രഹം ഉണ്ട്..... പക്ഷെ നിങ്ങളും ഞാനും തമ്മിലുള്ള ദൂരം വളരെയധികം ആണ്.... ആയതിനാല്‍ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങളും ആശംസകളും ഈയൊരുവന് ആവശ്യമുണ്ട്... ആയതിനാല്‍ വീണ്ടും ഒരു ചെറിയ ക്ഷമകൂടി ചോദിച്ചുകൊണ്ട് ഇന്നത്തെ പോസ്റ്റ്‌ ഞാന്‍ ഉപസംഹരിക്കുന്നു...കാരണം, ദേ!!! പിന്നെയും അവള്‍ വിളിക്കുന്നു... ശരി... പിന്നെ കാണാം!!!..

ഹലോ സെമി.... പറ എന്തുണ്ട് വിശേഷം???......

....
....
...
...
..

2011, ജനുവരി 22, ശനിയാഴ്‌ച

അക്കരയിലുള്ള വലിയ കാഴ്ചകള്‍..



യൂറോപ്യന്‍ മലയാളികളുടെ ജീവിതത്തെ ഹാസ്യരൂപത്തില്‍ അവതരിപ്പിച്ച് ഏറെ പ്രശംസ പിടിച്ച് പറ്റിയ ഒരു പരിപാടിയാണ് കൈരളി ടിവിയില്‍ അവതരിപ്പിച്ച്കൊണ്ടിരിക്കുന്ന അക്കരക്കാഴ്ചകള്‍ എന്ന പ്രോഗ്രാം....നാടും വീടും വിട്ട് പ്രവാസം എന്ന പുതപ്പ് വലിച്ചിട്ട് ജീവിക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ ഇന്നും യൂറോപ്പ്യന്‍ നാടുകളില്‍ ജീവിക്കുന്നുണ്ട്... ഈ പോഗ്രാമും ഒരു സാധാരണക്കാരനായ കോട്ടയത്തുകാരന്‍റെ ലളിതജീവിതത്തില്‍നിന്നാണ് തുടങ്ങുന്നത്.... കോട്ടയംകാരനായ ജോര്‍ജ്‌ തെക്കേമൂട്ടില്‍ ന്യൂജേഴ്‌സിയില്‍ നഴ്‌സായ റിന്‍സിയെ വിവാഹം കഴിക്കുകയും തുടര്‍ന്ന്‌ ഇംഗ്ലണ്ടിലേക്ക്‌ പോവുകയും ചെയ്യുന്നു. പക്ഷേ ഇദ്ദേഹത്തിന്‌ തന്റെ നാടിനോടുള്ള സ്‌നേഹം, അത് വര്‍ണ്ണിക്കുന്നതിനപ്പുറത്താണ്.... ഏതു നിമിഷവും നാടിനെക്കുറിച്ചുള്ള ചിന്ത അത് ഓരോ എപ്പിസോഡിലും അത് കാണിക്കുന്നുണ്ട്... എങ്കിലും ഇടക്കിടക്ക്‌ തന്റെ മക്കള്‍ക്ക്‌ അമേരിക്കയില്‍ ജീവിക്കാനായതിനെക്കുറിച്ചോര്‍ത്ത്‌ ഇയാള്‍ വായ്‌തോരാതെ പറയാറുമുണ്ട്...

നാടിന്‍റെ മറക്കാനാവാത്ത ഓര്‍മ്മകള്‍ പലപ്പോഴും നമ്മുടെ തെക്കുംമ്മൂട്ടില്‍ മക്കളോട് പറഞ്ഞുകൊടുക്കുന്നത് വളരെയധികം കൌതുകം നിറഞ്ഞ ഒന്നാണ്.... കേന്ദ്ര കഥാപാത്രമായി ജോര്‍ജ്‌ തെക്കേമൂട്ടിലും കുടുംബവും അവര്‍ക്കുചുറ്റും ബന്ധപ്പെട്ടു കിടക്കുന്നവരുടെ ജീവിതങ്ങളും വളരെ മനോഹരമായി ഗൃഹാതുരതയോടെ അവതരിച്ചിരിക്കുന്ന ഒരു ജനകീയ പ്രോഗ്രാമാണ് അക്കരക്കാഴ്ചകള്‍....അമ്പ തോളം എപ്പിസോഡുകള്‍ പിന്നിട്ട ഈ സീരിയലും ഇതിലെ കഥാപാത്രങ്ങളും ഒരുപക്ഷേ പ്രേക്ഷകര്‍ക്ക്‌ പരിചിതമാകാം. പ്രവാസി മലയാളികളുടെ ബുദ്ധിമുട്ടുകളും അബദ്ധങ്ങളും സന്തോഷവും ഹാസ്യാത്മകമായി അവതരിപ്പിച്ച ഈ സീരിയല്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ സിനിമയായി അവതരിക്കുകയാണ്‌.

ഈ ജനകീയപ്രോഗ്രാം ഇപ്പോഴും യുടൂബില്‍ ഹിറ്റാണ്....പാലക്കാട്ടുകാരനായ അജയന്‍ വേണുഗോപാല്‍ ആണ് ഈയൊരു പ്രോഗ്രാം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്... അദ്യേഹത്തിന്റെ സഹായിയായി അബി വര്‍ഗ്ഗീസും ഇദ്യെഹത്തിന്റെ സഹായത്തിന് ഒപ്പമുണ്ട്..ഇങ്ങനെയുള്ള ഒരു പ്രോഗ്രാം അതിപ്പോള്‍ വെള്ളിത്തിരയില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ ബാക്കി...

പെട്ടന്നുള്ള ഒരു ആശയമാണെങ്കിലും മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദിനെപ്പോലുള്ളവരുടെ സപ്പോര്‍ട്ടും സൂപ്പര്‍സ്റ്റാര്‍ മമ്മുട്ടിയുടെ പിന്തുണയും ഈയൊരു സംരംഭത്തിന് തുടക്കംകുറിച്ചിരിക്കുന്നത്... നയാഗ്രയുടെ സമീപത്ത്‌ ചിത്രീകരണം തുടങ്ങിവച്ചിരിക്കുന്ന ഈ ഒരു സിനിമ ജനുവരി അവസാനത്തോടെ തിയ്യറ്ററില്‍ എത്തിക്കാനാണ് സിനിമാപ്രവര്‍ത്തകരുടെ പരിശ്രമം.... മലയാളത്തില്‍ യക്ഷിയും ഞാനും തുടങ്ങി വളരെ ചുരുക്കം ചില സിനിമകള്‍ മാത്രം ചിത്രീകരിച്ച റഡ്‌ വണ്‍ ഡിജിറ്റല്‍ കാമറയിലാണ്‌ അക്കരക്കാഴ്‌ചകളും ചിത്രീകരിച്ചിരിക്കുന്നത്‌.... ബോം ടി വിയാണ്‌ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍..... പേര്‌ സൂചിപ്പിക്കും പോലെ തന്നെ അക്കരക്കാഴ്‌ചകള്‍ അക്കരെയുള്ള ജീവിതത്തിന്റെ മറ്റൊരാവിഷ്‌കാരം തന്നെയാണ്‌....

എന്തായാലും ഈയൊരു സംരംഭത്തിന്‌ തുടക്കം കുറിച്ച യൂറോപ്യന്‍മലയാളികളോടുള്ള ആദരവ് ഞാന്‍ ഈ അവസരത്തില്‍ അറിയിക്കുന്നു.... കാരണം ഒരു പ്രോഗ്രാമും ഇതുപോലെ വിജയിപ്പിക്കാന്‍ മറ്റൊരു ചാലനിലും കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്... സീരിയല്‍ മേഖലയില്‍ വ്യത്യസ്ത ശൈലിയില്‍ നിര്‍മ്മിച്ച ഈയൊരു പ്രോഗ്രാം ഇനി മലയാളികള്‍ക്ക്‌ മറ്റൊരു രൂപത്തില്‍ ഇനിമുതല്‍ ബിഗ്‌സ്ക്രീനില്‍ കാണാം.... ഞാനും നിങ്ങളെപ്പോലെ കാത്തിരിക്കുന്നു, വീണ്ടും ഒരു അക്കരക്കാഴ്ചകള്‍ക്ക് സാക്ഷിയാകാന്‍.....

2011, ജനുവരി 13, വ്യാഴാഴ്‌ച

ഇനിമുതല്‍ ബ്ലാറ്റര്‍ ആണ് നമ്മുടെ ദൈവം...



തുറന്ന് പറയാമല്ലോ വായനക്കാരെ,... 1947 ആഗസ്റ്റ്‌ 14ന് രാത്രി വെള്ളക്കാര്‍ ഇന്ത്യയുടെ ഭരണം ഇവിടുത്തെ കൊള്ളക്കാരില്‍ ഏല്‍പ്പിച്ചതില്‍ ഇന്നേറ്റവും കൂടുതല്‍ വേദനിക്കുന്ന ഒരു സിംഹം ആണ് ഈ വിരല്‍ത്തുമ്പ് ബ്ലോഗര്‍... അന്ന് ആ പാവങ്ങള്‍ ഭരിച്ച സമയത്ത് നമുക്ക് തന്ന് പോയ റയില്‍വേയും വലിയ വലിയ ഡാമുകളും യമകണ്ടന്‍ പാലങ്ങളും അല്ലാതെ സ്വാതന്ത്ര്യം കിട്ടി ഇത്ര വര്ഷം ആയിട്ടും ഇവിടെ ഇവമ്മാരോക്കെക്കൂടി എന്ത് ഒലത്തി ???..... നിങ്ങള്‍ ചിന്തിക്കണം ഇപ്പോള്‍ അടുത്ത് കഴിഞ്ഞ ഏഷ്യന്‍ഗൈംസ് ആരും അങ്ങിനെ മറക്കാന്‍ വഴിയില്ല എന്ന് വിചാരിക്കുന്നു....എന്തൊക്കെ പുകിലുകള് നമ്മള്‍ കണ്ടു... ആരൊക്കെ കട്ടു....ആരൊക്കെ പെട്ടു?... അതില്‍ ആരൊക്കെ രക്ഷപ്പെട്ടു?... ഇനി ഇതൊക്കെ പോട്ടെ ആ ഗൈമ്സിന്റെ മറവില്‍ ഇന്നുള്ള ഏതൊക്കെ രാഷ്ട്രീയ ബുജികള്‍ പോക്കറ്റ് വീര്‍പ്പിച്ചു??.... എല്ലാം നമുക്കറിയാം.. ഇതൊക്കെ അറിഞ്ഞിട്ടും ഇന്നുള്ള ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങള്‍ നിശബ്ദത പാലിക്കുന്നത് എന്താണെന്ന് ആര്‍ക്കും ഒന്നും അറിയില്ലെങ്കിലും ഈ വിരലിന് ഒന്നറിയാം....

ദീപസ്തംഭം മഹാശ്ചര്യം!!
നമുക്കും വേണം പണം.....

ഏഷ്യന്‍ ഗൈമ്സിന്റെ പരാജയത്തിനെ മുന്നില്‍കണ്ട് അത് ഒരു വിജയമാക്കിമാറ്റിയ ആ മാജിക്കിന് സോണിയക്കും ഷീലദീക്ഷിത്തിനും ഞാന്‍ ആദ്യമായി എന്‍റെ ആദരവ് അറിയിക്കട്ടെ.... അല്ലെങ്കിലും ഇന്ന് ഇന്ത്യ ഭരിക്കാന്‍ പ്രാപ്തിയുള്ളതും കഴിവുള്ളതും ഇനി സ്ത്രീകള്‍ക്ക് മാത്രമേ കഴിയൂ എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.. ഇനി അതൊക്കെ പോട്ടെ അങ്ങിനെ വിജയിക്കുന്ന ഒരു സംഭവത്തെ ഈ പത്രക്കാരെന്നു പറയുന്ന നാറികളും വിഷ്വല്‍മീഡിയകളും കൂടി കുളമാക്കി ചിത്രീകരിച്ച ഇന്ത്യ എന്ന മഹാരാജ്യത്തിലെക്ക് ലോകകപ്പ് ഫുട്‌ബോള്‍ വരുന്നു എന്ന് പറയുമ്പോള്‍ ഇതുവായിക്കുന്ന മലപ്പുറത്ത്കാരന്‍ അടക്കം ഏതൊരു മലയാളിയുടെയും മനസ്സില്‍ കുറെയേറെ വര്‍ണ്ണങ്ങള്‍ ചാലിക്കുന്നത് എനിക്കിവിടെയിരുന്നു കാണാം.. അതെ കൂട്ടുകാരെ ഇന്ത്യയിലും ലോകകപ്പ് വരാം... അതിനുള്ള സൂചന നമ്മുടെ ഫിഫ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്ലാറ്ററുടെ വാക്കുകളില്‍ ഇന്നലെ കണ്ടു... നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നുണ്ട്.. 2022ല്‍ ഖത്തറിലെ സ്റ്റേഡിയത്തില്‍ പന്തുരുളാന്‍ ചുക്കാന്‍ പിടിച്ചത് ഈ ഒരു നല്ല മനുഷ്യന്‍റെ തീരുമാനത്തിനാലാണ്... ഖത്തറിനു പുറമേ അത് നമ്മുടെ ഏഷ്യന്‍ ഉപഭൂഘണ്ടത്തിന്റെ വിജയമായിട്ടാണ് നമ്മൊളൊക്കെ ഇപ്പോഴും ആഘോഷിക്കുന്നത്....

120കോടി ജനങ്ങള്‍ വസിക്കുന്ന ഇന്ത്യ എന്ന മഹാരാജ്യത്ത് 2026ല്‍ ലോകകപ്പിന് ആതിഥ്യമരുളിയേക്കാം എന്ന സൂചനയാണ് ഇന്നലെ ബ്ലാറ്റര്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് നല്‍കിയത്...ക്രിക്കറ്റ് എന്ന കളിയേക്കാള്‍ ഫുട്ബോളിന് ഏറ്റവും നല്ല വളക്കൂറുള്ള മണ്ണാണ് ഇന്ത്യ... കൂടാതെ ഏഷ്യയിലെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യന്‍ മാര്‍ക്കറ്റ്..... ആയതുകൊണ്ട്തന്നെ ഫിഫ എന്ന പ്രസ്ഥാനം ഫുട്‌ബോള്‍ ഇന്ത്യയിലേക്ക്‌ എത്തിക്കുന്നതിനു മറ്റൊരു മാര്‍ക്കറ്റിംഗ് രീതിയാണ് ഇവിടെ അവലംബിച്ച്കൊണ്ടിരിക്കുന്നത്..... സാമ്പത്തികമായി ഇന്ത്യ കുതിച്ചുയരുന്നു എന്നതും ഈയൊരു സ്വപ്നം യാഥാര്‍ത്ഥ്യം ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.....

ക്രിക്കറ്റിനെ അപേക്ഷിച്ച് ഫുട്ബോളില്‍ ഇന്ത്യയുടെ കായികശേഷി വളരെയധികം പിന്നോക്കം ആണ്... ഈ ഒരു മാമാങ്കത്തിന് ഇന്ത്യ സാക്ഷ്യംവഹിക്കുന്നതോടെ ഒരുപക്ഷെ ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രതിച്ഛായയെത്തന്നെ ഒരു പക്ഷെ മാറിമറിയുന്നത് ലോകം സാക്ഷിയാകും..... 2022 ലെ ഫുട്ബോള്‍ മാമാങ്കത്തിന് ഖത്തറിന് അനുമതി നല്‍കിയ ബ്ലാറ്റര്‍ ലോകരാഷ്ട്രങ്ങളുടെ വിമര്‍ശനം പിടിച്ചുപറ്റിയത് നമുക്കെല്ലാം അറിയുന്ന കാര്യം ആണല്ലോ... അതെ ബ്ലാറ്റര്‍ തന്നെ ഇപ്പോള്‍ കണ്ണ് ഇന്ത്യയിലേക്കും തിരിച്ചത് ഇതേ ലോകരാഷ്ട്രങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.... എന്നാല്‍ ഇതിനൊക്കെപ്പുറമേ ഇന്ത്യക്ക്‌ ഇതിനുള്ള അവസരം ലഭിക്കില്ല എന്ന് കിംവദന്തി ഉണ്ടായിട്ടുണ്ട്....2022 ന് ശേഷം 8 വര്ഷം കഴിയാതെ ഫിഫ നിമയപ്രകാരം ഏഷ്യന്‍ ഉപഭൂഘണ്ടത്തിലെ ഒരു രാജ്യത്തിലും ഫുട്ബോള്‍ നടത്താന്‍ സാധിക്കില്ല എന്നാണു കേട്ടുകേള്‍വി.... ആ..എനിക്കറിയാമ്മേല, ബ്ലാറ്റര്‍ എവിടേക്ക്
നോക്കിയാണാവോ ഇത് തട്ടിവിട്ടത്....

ഇനി ഇപ്പറഞ്ഞതൊക്കെ നടക്കണമെങ്കിലും ആ രാജ്യത്തിനും ഒരു കുരുംത്തോം പോരുത്തോം ഒക്കെ വേണം... എവിടെ?..... ഇനി അതിന്റെ പിറകെ എത്ര ഹര്‍ത്താലാണാവോ ഈശ്വരാ നമ്മള്‍ കാണേണ്ടി വരുക... ഈ രാഷ്ട്രീയ പെക്കോലങ്ങളെ ചാണക്യതന്ത്രത്തില്‍ പറഞ്ഞപോലെ പിഴുത് മാറ്റുമ്പോള്‍ വേരോടെ ഇടുത്ത്‌ കളയണം എന്ന പറഞ്ഞപോലെ ഇവിറ്റങ്ങളെ വേരോടെ പുറത്ത്‌ കളഞ്ഞു ഈ ഇന്ത്യ മഹാരാജ്യം നന്നാക്കാന്‍ എന്നെങ്കിലും കഴിയുവോ ആവോ??....

2011, ജനുവരി 11, ചൊവ്വാഴ്ച

എന്‍റെ ദൈവത്തിന്‍റെ സ്വന്തം നാട്.....



ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കാലുകുത്തിയപ്പോള്‍ തന്നെ മനസ്സ്‌ പട പാടാന്ന് ഇടിക്കാന്‍ തുടങ്ങി.. കാരണം മറ്റൊന്നുമല്ല.... നംബോലനു വൈദ്യര്‍ ശക്തി മരുന്ന് ഉണ്ടാക്കാന്‍ വേണ്ടി എഴുതിയ ഒരു വലിയ ചീട്ടുപോലെ വീട്ടിലേക്ക്‌ വേടിക്കാന്‍ ഉമ്മ പറഞ്ഞ സാധനങ്ങള്‍ പാക്ക്‌ ചെയ്തപ്പോള്‍ എമിറേറ്റ്‌സ്‌ ഫ്ലൈറ്റില്‍ അവര്‍ നിര്‍ദ്ദേശിച്ച തൂക്കത്തില്‍ കൂടുതല്‍ ആയിരുന്നു സാധനങ്ങളുടെ തൂക്കം..... വെള്ള ഷര്‍ട്ടും അടിപൊളി ജീന്‍സും ഇട്ടപ്പോള്‍ ഏതോ ഒരു വെദേശിയാണ് എന്നോ മറ്റോ വിചാരിച്ചാവണം, അവര്‍ അത് മൈന്റ് ചെയ്തില്ല എന്ന് മാത്രമല്ല വേഗം തന്നെ ബോഡിപാസും തന്ന് എന്നെ ഒരു മൂലക്ക് പിടിച്ചിരുത്തി... അഹങ്കാരം കൊണ്ടു പറയുകയാണ്‌ എന്ന് തോന്നരുത്‌... സുന്ദരികളായ എയര്‍ഹോസ്റ്റസ്കളുടെ കൊല്ലണ നോട്ടം ആണ് ഫ്ലൈറ്റിനകത്ത് എനിക്ക് സഹിക്കാന്‍ കഴിയാഞ്ഞത്.... എന്തോ എന്റെ ഭാഗ്യം കൊണ്ടാണോ അതോ ഇനി ദുബായുടെ കഷ്ടകാലം തീര്‍ന്നത്കൊണ്ടാണോ മറ്റോ തിങ്കളാഴ്‌ച രാവിലെ 8:30 AM ന് എമിറേറ്റ്സ് ഫ്ലൈറ്റ്‌ കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിലംതൊട്ടു... എമിഗ്രേഷന്‍ കഴിഞ്ഞ് പുറത്തേക്ക്‌ ഇറങ്ങിയപ്പോള്‍ എല്ലാ പ്രവാസികള്‍ക്കും ഉണ്ടാകുന്ന ഒരു പ്രത്യേക ആനന്ദം ഈ വിരല്‍ത്തുമ്പിനും ഉണ്ടായി... ഉമ്മ പറഞ്ഞ് വിട്ട വീട്ടിലെ കാറില്‍ അനിയനുമായി ഒരു ദീര്‍ഘയാത്ര.... അതില്‍ ഞാന്‍ കണ്ട കേരളത്തിന്‍റെ യഥാര്‍ത്ഥ കാഴ്ച്ച കേരളത്തില്‍ ഉള്ളവരും ഇപ്പോള്‍ വിദേശത്ത്‌ ജോലി ചെയ്യുന്നവര്‍ക്കും ടെഡിക്കേറ്റ് ചെയ്യുന്നു.....

ബിഗ്‌ ബി എന്ന സിനിമയില്‍ മമ്മുക്ക പറഞ്ഞതിനോട് തീര്‍ത്തും യോചിക്കാന്‍ കഴിയാത്ത ഒരു അഭിപ്രായം ആണ് എനിക്ക് കൊച്ചിയെപ്പറ്റി പറയാന്‍ ഉള്ളത്... വിരല്‍ത്തുമ്പ് പഴയ വിരല്‍ത്തുമ്പല്ല പക്ഷെ കൊച്ചി പഴയ കൊച്ചി തന്നെയാണ്... കൊച്ചിക്കാരും മമ്മുക്കയും ക്ഷമിക്കണം.... ഇന്നും കൊച്ചിയുടെ സുഗന്ധത്തിന് ഒരു മാറ്റവുമില്ല.... വണ്ടിയില്‍ അനുജന്‍ ഇട്ട എ സി ഓഫ് ചെയ്തു നാടിന്‍റെ മണം ഒന്നാസ്വതിക്കാന്‍ അറിയാതെ വിന്‍ഡോ തുറന്നതാണ്... ഹൌ എന്താ ദുര്‍ഗന്ധം!!!... ഇന്ന് കേരളത്തില്‍ വിദേശികള്‍ പ്രധാനമായും വന്നിറങ്ങുന്ന സ്ഥലം ആണ് കൊച്ചി... ആ കൊച്ചിയുടെ മണം ആണ് ഞാന്‍ മുകളില്‍ വിവരിച്ചത്... ഒരുപക്ഷെ വന്ന വിദേശികള്‍ കേരളത്തിന്‍റെ സ്വന്തം ബ്രാന്റ് അംബാസഡര്‍ നമ്മുടെ പരശ്ശുരാമനെ തെറിവിളിച്ചാവും മിക്യവാറും കേരളം വിടുന്നുണ്ടാകുക.....

പിന്നെ പ്രധാനമായും എന്റെ ശ്രദ്ധചെന്നത് കേരളത്തിലെ റോഡുകളിലാണ്.... ഇപ്പഴും ഒരു മാറ്റവും ഇല്ലന്നേ..... ആ പഴയ കുഴിയുടെ വലുപ്പം കുറച്ച് കൂട്ടി എന്നല്ലാതെ ഒന്നും ഇവിടെ നടക്കുന്നില്ല എന്ന് എനിക്ക് മനസ്സിലായി..... ചിലയിടങ്ങളില്‍ ചെറിയ കുഴികള്‍ പഞ്ചര്‍ അടച്ചു എന്നല്ലാതെ കേരളത്തിലെ റോഡുകള്‍ ഇന്നും അതിനു മധുരപ്പതിനേഴ് തന്നെയാണ്..... ജനപ്രിയ മുഖ്യമന്ത്രി സഖാവ് നായനാര്‍ പറഞ്ഞത് ഓരോ ഘട്ടറില്‍ ഞാന്‍ ചാടുമ്പോള്‍ ഓര്‍ത്തുകൊണ്ടിരുന്നു..... ഗള്‍ഫിലെ പോയാല്‍ അവിടുത്തെ റോട്ടില്‍ ചോറിട്ട് തിന്നാത്രേ.... അദ്യെഹത്തിന്‍റെ അനുയായികളായ മിക്യ കമ്മ്യൂണിസ്റ്റ് പടുക്കളും അത് ഒരു കോമഡിയി കണ്ടപ്പോളും എനിക്ക് അത് മറ്റൊരു രീതിയില്‍ ആണ് തോന്നിയത്... അദ്യെഹത്തിന് ശേഷം വരാന്‍പോകുന്ന ആളുകള്‍ ഇപ്പറഞ്ഞ പോക്രിത്തരങ്ങളൊക്കെ ചെയ്യും എന്നോ മറ്റോ അദ്യേഹം മുന്‍കൂട്ടി കണ്ടിരിക്കാം.... ആ....എനിക്കറിയാമ്മേലേ.........

ചാലക്കുടി കഴിഞ്ഞ് തൃശൂരിലേക്ക് വരുമ്പോള്‍ പണി തീരാത്ത ഒരു ബ്രിഡ്ജ് കണ്ടപ്പോളാണ് ഈ കേരളത്തിലെ ഭരാണിധികാരികളോട് ഒരുതരം പുച്ഛം തോന്നിയത്.... കാരണം ഇക്കഴിഞ്ഞ പത്ത് വര്ഷം ഒന്നും ചെയ്യാതെ ഒരു വലിയ സ്മാരകം കാണക്കെ ഇപ്പോഴും ഒരു ഭീകരകൊണ്ഗ്രീറ്റ്‌ ശില്‍പം കണക്കെ തലയിടുപ്പോഴേ നില്‍ക്കുന്നുണ്ട്... ഈ ഭരണാധികാരികള്‍ എന്താണ് ഈ കേരളത്തിന്വേണ്ടി ചെയ്യുന്നത്? എന്ന് എനിക്ക് തോന്നിപ്പോകുന്നതായിരുന്നു ഇക്കാഴ്ച്ച.... കഷ്ടം!!... ആ!! വോട്ട് ബാങ്ക് ഫില്‍ ആക്കാന്‍ നോട്ടോട്ടം ഓടുന്ന ഇവര്‍ക്കൊക്കെ എവിടെയാ ജനങ്ങളുടെ വേദന കണ്ടെത്താന്‍ സമയം അല്ലെ?.... മ് അതിനൊക്കെ പറ്റിയ ആളുകളാണല്ലോ കേരളത്തിന്‍റെ കഴുതകള്‍ എന്ന് വിളിക്കുന്ന പൊതുജനം.... ഹര്‍ത്താലും ബന്ദും ഇത്ര നാന്നായി ആഘോഷിക്കുന്ന ഒരു ജനതയെ നമ്മളൊക്കെ മഷിയിട്ട് നോക്കിയാല്‍ കണ്ട് കിട്ടുമോ???.......അതാണ്‌.....

തൃശൂര്‍ കണ്ടപ്പോള്‍ ആണ് സത്യത്തില്‍ കണ്ണുനിറഞ്ഞത്..... ഒരുപാട് ഓര്‍മ്മകള്‍ മനസ്സില്‍ തേട്ടിവന്നു.....കൌമാരക്കാരനായ പഴയ വിരല്‍ത്തുമ്പിന്‍റെ കാല്‍സ്പര്‍ശം പതിഞ്ഞ എന്‍റെ തൃശുവപ്പെരൂര്‍.... ആ റൌണ്ടും സാഹിത്യ അക്കാദമിയും ശക്തന്‍തമ്പുരാന്‍ ബസ്റ്റാനറും രാഗം തീയ്യറ്ററും എനിക്ക് എങ്ങനെ മറക്കാന്‍ കഴിയും.... ഏതോ തീപ്പെട്ടിക്കൊള്ളി പാര്‍ട്ടിയുടെ ഒരു പാര്‍ട്ടിയുടെ ചെറിയ ജാത കാണാന്‍ ഇടയായി എന്നതൊഴിച്ചാല്‍ തൃശൂരിന് ഒരു മാറ്റവും ഇല്ല....വീട്ടിലേക്കുള്ള യാത്രയുടെ ദൈര്‍ഘ്യം കുറഞ്ഞ് വരുന്നതുപോലെ എനിക്ക് തോന്നി....അതിലും ഏറ്റവും രസകരം തൃശൂരിലെ ബിവറേജ് കോര്‍പ്പറേഷന് മുന്‍പിലെ ക്യൂ കണ്ടിട്ടാണ്...വിദേശികള്‍ പോലും നാണിച്ച് പോകുന്ന രീതിയിലാണ് വളരെയധികം അച്ചടക്കം പാലിച്ചുള്ള കുടിയന്‍മാരുടെ ഒരു നീണ്ട ക്യൂ...കേരളീയന്‍ ഇന്നും അവന്‍റെ സോഷ്യലിസ്റ്റ് ചിന്താഗതി വച്ചുപുലര്‍ത്തുന്ന ഒരേ ഒരു കാര്യം ഒരുപക്ഷെ ഇതുമാത്രം ആകാം....

അങ്ങിനെ സ്വന്തം നാട്ടില്‍ കയറി....വീടിന്റെ അടുത്തുവരെ ടാറിട്ടതു കണ്ടപ്പോള്‍ ഒരു ചെറിയ സന്തോഷം തോന്നി.... നാട്ടിലുള്ള കുറച്ച് നല്ല ചെറുപ്പക്കാരുടെ ചിന്താഗതിയുടെ മാറ്റം എന്‍റെ പഞ്ചായത്തിന്‍റെ ഭരണത്തെത്തന്നെ മാറിക്കളഞ്ഞിരിക്കുന്നു.... ഒരു പക്ഷെ അതാവാം ഇങ്ങനെയൊരു മാറ്റത്തിന് കാരണം എന്നെനിക്ക് തോന്നി.... മാറ്റം അനിവാര്യം എന്ന മുഖമുദ്രയോടുകൂടിയ ഈ ഒരു തീരുമാനത്തെ എന്‍റെ നാട്ടിലെ നല്ലവരായ ചെറുപ്പക്കാരെ ഞാന്‍ ആദ്യം തന്നെ പ്രശംസിക്കട്ടെ......നാട്ടിലെ ആളുകളുടെ ചിന്താഗതിയിലും ചെറിയതോതിലുള്ള മാറ്റങ്ങള്‍ എനിക്ക് ഫീല്‍ ചെയ്തു....ഒരു പക്ഷെ ഇതൊരു നല്ല തുടക്കമാകാം.... അങ്ങിനെത്തന്നെയാകട്ടെ എന്ന് മനസ്സറിഞ്ഞു പ്രാര്‍ഥിക്കുന്നു.....

നല്ല തണുപ്പില്‍നിന്ന് കേരളത്തിലെ ചൂടിലേക്ക് വന്ന ഈ വിരല്‍ത്തുമ്പ് ആകെ പെട്ട്പോയിട്ട് ഇരിക്കുകയാണ്..... ഇവിടെയാണേല്‍ ഭയങ്കര പുഴുക്കം.... മേലാകെ പൊള്ളുന്നത് പോലെ തോന്നുന്നു.... കാലാവസ്ഥയില്‍തന്നെ ആകെക്കൂടി ഒരു മാറ്റം.... ഹരിതകേരളം എന്ന ഒരു പേര് മാത്രമേ ഇപ്പറഞ്ഞ കേരളത്തിന് ഉള്ളൂ....ജനുവരിയിലെ ആ തണുപ്പൊന്നും എനിക്ക് തോന്നിയില്ല... ആ!! കുറേക്കാലത്തിന് ശേഷം നാട്ടിലേക്ക്‌ വന്നതെല്ലേ ഇനി ഇതുമായി അങ്ങ് പൊരുത്തപ്പെട്ട് പോകുകതന്നെ..... ഹല്ല പിന്നെ.....

(ഇതൊരു യാത്രാവിവരണം മാത്രം ആണ്... എനിക്കറിയാം ഇന്നത്തെ പോസ്റ്റിനു ഒരു ഗുമ്മില്ല എന്ന്.... ഒരു സുഖച്ചികില്‍സക്ക് ശേഷം വരും ദിവസങ്ങളില്‍ വിരല്‍ത്തുമ്പ് വീണ്ടും തിരിച്ച് വരും.... അത് വരെ ഒരു ഷോര്‍ട്ട് ബ്രേക്ക്)

2011, ജനുവരി 8, ശനിയാഴ്‌ച

പരോള്‍...



ഏതൊരു മനുഷ്യന്റെയും ഭാവി മുന്‍പേ എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് എന്ന് വിശ്വസിക്കുന്ന ഒരു ബ്ലോഗറാണ് ഈ വിരല്‍ത്തുമ്പ്.... അന്ന് ഞാന്‍ വളരെ ചെറിയ കുട്ടിയായിരിക്കുന്ന സമയത്ത്‌(പായയില്‍ മുള്ളുന്ന പ്രായം) ഒരു ഭിക്ഷക്കാരന്‍ എന്‍റെ മാതാശ്രീയോട് പറഞ്ഞ ഒരു കാര്യം ഞാന്‍ ഇവിടെ വീണ്ടും എഴുതട്ടെ... അന്ന് തത്തമ്മ എടുത്ത ശ്രീരാമന്‍റെ കാര്‍ഡില്‍ നിന്ന് തുടങ്ങിയ പ്രവചനം അത് ഇന്നും ഈ മരുഭൂമിയില്‍ ഞാന്‍ അനുഭവിക്കുന്നു...ഈ വിരപോലുത്ത ഇവന്‍ ഒരു കാലത്ത്‌ കടലുകള്‍ക്കപ്പുറം താണ്ടിപ്പോകേണ്ടവനാണെന്നും, ഭാവിയില്‍ മുന്‍പുള്ള തലമുറക്കും ഈ തലമുറക്കും ഇനിയുള്ള തലമുറക്കും കാമധേനുവായി കുടികൊള്ളും എന്നും പ്രവചിച്ചപ്പോള്‍ ''പോടാ അണ്ണാച്ചി'' എന്നും പറഞ്ഞ്‌ സുരേഷ്ഗോപി സ്റ്റൈലില്‍ എന്‍റെ മാതാശ്രീ അതങ്ങ് തള്ളിക്കളഞ്ഞു....

ഇന്ന് ഈ അബുദാബിയില്‍ നില്‍ക്കുമ്പോള്‍ ആ ഭിക്ഷുവിനെ ഞാന്‍ ഓര്‍ക്കുന്നു... കാരണം എന്‍റെ യാത്രക്ക് തുടക്കം ഇട്ടത് ഒരുപക്ഷെ ആ ഭിക്ഷുവിന്‍റെ ആരും കേള്‍ക്കാത്ത പ്രവചനം ആകാം... ഇപ്പൊ എന്‍റെ തിരികെമടക്കത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം... ഇന്നുള്ള ഏതൊരു പ്രവാസിയുടെയും മനസ്സില്‍ തുടികൊട്ടുന്ന എന്താണോ അത് തന്നെയാണ് നിങ്ങള്‍ക്ക്‌ വേണ്ടി എവിടെയോ ഇരുന്ന് ഇത് എഴുതുന്ന ഈ വിരല്‍ത്തുമ്പിനും ഉള്ളത്... നീണ്ട പ്രവാസജീവിതത്തില്‍ എനിക്ക് കിട്ടിയ ഒരു പരോള്‍.... എന്‍റെ ജീവിതത്തില്‍ ഞാന്‍ ഇനി കാണാന്‍ ഉള്ള ഒരുപാട് പ്രതിസന്ധികള്‍ക്ക്‌ സാക്ഷിയാകേണ്ട കുറച്ച് കാലത്തേക്ക് കമ്പനി വച്ചുനീട്ടിയ ദിനങ്ങള്‍....

എച്ച് ആര്‍ മാനേജര്‍ കയ്യില്‍ പാസ്പോര്‍ട്ട് കയ്യില്‍ വച്ചു തരുമ്പോള്‍ ഉണ്ടായ സന്തോഷം തിരിച്ച് കാറില്‍കയറി മുറിയിലേക്ക്‌ വരുമ്പോള്‍ ഉണ്ടായിരുന്നില്ല... എന്‍റെ ഉത്തരവാദിത്തങ്ങള്‍ എല്ലാം മറ്റൊരാളുടെ കയ്യിലേക്ക്‌ ഏല്‍പ്പിച്ച് കൊടുത്തപ്പോള്‍ എന്തോ കിരീടവും വാളും കാല്‍ക്കല്‍വച്ച് കീഴടങ്ങിയ ഒരു ചേകവന്‍റെ അവസ്ഥയിലേക്ക്‌ ഞാന്‍ മടങ്ങിയോ എന്നെനിക്ക് തോന്നുന്നു... ഈ മഹാനഗരം എന്നെ ഉപേക്ഷിക്കിച്ചോ എന്നെ എന്ന ഒരു തോന്നല്‍ എന്‍റെ മനസ്സിന്‍റെ ഉള്ളില്‍ എവിടെയോ ഒരു നീറ്റല്‍.... തിരിച്ചു പോകാന്‍ കൊതിതോന്നുന്നുണ്ട്... പക്ഷെ ഈ മണ്ണ് എന്നെ ഇവിടെ നിന്ന് വിടുന്നതിന് വിമുഖത കാണിക്കുന്നത് പോലെ... എനിക്ക് തോന്നി... ഇപ്പോള്‍ ന്‍റെ ഉള്ളില്‍ ഞാന്‍ കണ്ടത്തിയ രണ്ടു ചോദ്യങ്ങള്‍ ഉണ്ട്.... ഈ മഹാനഗരം എന്നെ ഞാന്‍ അറിയാതെ പ്രണയിച്ചിരുന്നോ?.... അതോ ഞാന്‍ ഈ അറേബ്യന്‍ റാണിയെ എപ്പോഴെങ്കിലും കൊതിച്ചിരുന്നോ?....

തിരിച്ച് ചെന്ന് ചെയ്തുതീര്‍ക്കേണ്ടതായിട്ടുള്ള ഒരു പാട് കര്‍മ്മങ്ങള്‍ മുന്നില്‍ കിടക്കുന്നു... എന്ത് ചെയ്യണം എന്നറിയാതെ കടല്‍മുഖത്ത് ശങ്കിച്ച് നില്‍ക്കുന്ന ഒരു കുട്ടിയുടെ അവസ്ഥയില്‍ ആണ് മനസ്സിപ്പോഴും....ഈ മണല്‍ക്കാടിന്റെ സ്നേഹം എന്താണ് എന്ന് ഒരുനീണ്ട പ്രവാസത്തിലൂടെ ഞാന്‍ അനുഭവിച്ചു.... സുഖവും ദുഖവും തരുന്ന ഒരു മണ്ണ്.... വേദനിച്ച് കരഞ്ഞപ്പോള്‍ എന്‍റെ കണ്ണ് തുടച്ചുതന്ന് ആശ്വസിപ്പിച്ച മണ്ണ്... ഇപ്പോഴും മനസ്സ്‌ നൊന്താല്‍ ഞാന്‍ ആ വലിയ നഗരത്തിലേക്ക് ഒന്ന് കണ്ണോടിക്കുമ്പോള്‍ എന്നോട് ആരോ അദൃശ്യമായി ചെവിയില്‍ പറയും '' നിന്നെക്കാള്‍ വേദനയുള്ളവര്‍ അവിടെയുണ്ട് അപ്പൊ നീ?...""... തിരിച്ച് കണ്ണ് തുടച്ച് സീറ്റിലേക്ക്‌ മടങ്ങുമ്പോള്‍ ഒരു പുതുഎനര്‍ജി കിട്ടിയ പ്രതീതി...

എന്‍റെ ഈ പ്രവാസത്തില്‍ ഞാന്‍ എഴുതിയ ലളിതസാഹിത്യത്തെ രണ്ടുകയ്യ്കളാല്‍ സ്വീകരിച്ച എന്‍റെ വായനക്കാരോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണ്... ഒരു ബ്ലോഗറുടെ ശക്തി എന്നത് അവന്‍റെ വായനക്കാര്‍ നല്‍കുന്ന പിന്തുണയും സ്നേഹവും ആണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു....ഇന്ന് ഞാന്‍ ഈ പോസ്റ്റ്‌ ഇവിടെ അവസാനിപ്പിക്കുമ്പോള്‍ എനിക്ക് എന്‍റെ പ്രേക്ഷകര്‍ക്ക്‌ ഞാന്‍ നല്‍കുന്ന ഒരു സന്ദേശമേ ഉള്ളൂ....

''പരേതന്‍ തിരിച്ച് വരുന്നു''

2011, ജനുവരി 5, ബുധനാഴ്‌ച

പുണ്യാളന്‍ ഖത്തീബും യൂദാസ് അബുക്കയും



നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ആദ്യം തന്നെ ഒന്ന് ഞാന്‍ അങ്ങ് പറഞ്ഞേക്കാം... സൌന്ദര്യം എനിക്ക് ഏറ്റവും വലിയ ഒരു ശാപം ആയിരുന്നു ഒരു കാലത്ത്... ഇപ്പോഴും അത് കൂടി എന്നാലും കുറഞ്ഞിട്ടില്ല എന്നാണ് പലവൃടെയും നിഗമനം..... ഇപ്പൊ ഇത് വായിക്കുന്ന നിങ്ങളോക്കെ വിചാരിക്കും, ഇവനെതാടാ ഒരു പൊങ്ങച്ചം പറയുന്നവന്‍ വന്നിരിക്കുന്നു... എന്നാ അവന്‍റെ ഒരു തലക്കനം...എന്നൊക്ക അല്ലെ?... നിങ്ങള്‍ വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി...ഹല്ല പിന്നെ.... അന്ന് നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ രുക്കു എന്ന റുക്കുമണി ആണ് ഈ പ്രതിഭാസം ആദ്യമായി കണ്ടത്തിയത്.... പിന്നീട് ഇത് പല അവസരങ്ങളിലും ഇത് എനിക്ക് ഉപകാരപ്പെട്ടു എന്ന് തന്നെ പറയാം... അങ്ങിനെ ആ സൌന്ദര്യത്തില്‍ ആറാടിക്കോണ്ടിരിക്കുന്ന കാലത്ത് കോളെജിലേക്ക് പോകുന്ന പെന്മാനസങ്ങ
ളെ ബസ്റ്റ്‌സ്റ്റോപ്പില്‍ പഞ്ചാരയടിച്ച് നില്‍ക്കുന്നിടത്തുനിന്നാണ് ഈ കഥയുടെ ആരംഭം.....

അബു... നാട്ടിലെ കേടിയും അതുലുപരി ചീട്ടുകളിയുടെ ആചാര്യനുമായ ഒരു മല്യ..... ലോകത്തെ ഏതു ബ്രാന്റ് മദ്യത്തെക്കുറിച്ചും വിക്കിപീഡിയക്കുപോലും അറിയാത്ത അറിവ് ഇപ്പറഞ്ഞ അബുവിന് ഉണ്ടായിരുന്നു... കേരളത്തില്‍ ഒരു ദേശീയഉത്സവംപോലെ കൊണ്ടാടുന്ന ഒരു ദിനം ആണല്ലോ ഹര്‍ത്താല്‍... അന്ന് കേരളീയന്റെ ഒരു പ്രധാന വിനോദം കൂടിയാണ് ചീട്ടുകളി... അന്നെതോ തീപ്പെട്ടിക്കൊള്ളിപ്പാര്‍ട്ടി നടത്തിയ ഹര്‍ത്താല്‍ ഗവണ്‍മെന്റ് മൈന്റ് ചെയ്തില്ല എന്ന് മാത്രമല്ല... ബസ്സുകളും വാഹനങ്ങളും നിരത്തിലിറങ്ങുകയും ചെയ്തു.... ഇപ്പറഞ്ഞ ചീട്ടുകളിസംഘം ബസ്റ്റാന്റ് സമീപം ആയിരുന്നു താവളം എടുത്തിരുന്നത്... അങ്ങിനെ രാവിലെ തുടങ്ങിയ കളി അതിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ ആണ് അവിടുത്തെ പള്ളിയിലെ പ്രധാന പുരോഹിതനും മുക്രിയും കൂടി നാട് കാണാന്‍ ഇറങ്ങുന്നത്.... രാവിലെ അടിച്ച പട്ട നല്ലപോലെ ഏറ്റിട്ടുണ്ട് അബുവിന്... പുള്ളി വെട്ടിയിട്ട വാഴ കണക്കെ ചീട്ടുകളിയുടെ പരിസരത്ത്‌ കിടന്നോ നല്ല ഉറക്കവും...


ഖത്തീബിനെ കണ്ട ചീട്ടുകളിസംഘം ഏതോ മറവിലേക്ക് വലിഞ്ഞു.. നമ്മുടെ അബുവുണ്ടോ ഇതൊക്കെ അറിയുന്നു..... പുള്ളി നല്ല കെട്ടില്‍ അങ്ങനെ കിടക്കുകയാണ്... ഖത്തീബ് ഇപ്പറഞ്ഞ അബുവിനെ കണ്ടു എന്ന് മാത്രമല്ല മുക്രിയോട് ഇതാരാനെന്നും എന്താണെന്നും ചോദിച്ച് മനസ്സിലാക്കി... മുക്രിയാണെലോ അബുവിനെക്കുറിച്ച് വെള്ളം ചേര്‍ക്കാത്ത രീതിയില്‍ ഖത്തീബിനോട് അങ്ങ് വിളമ്പി... ഇവനൊരു മുസ്ലിം ആണെന്ന്കൂടി കേട്ടപ്പോള്‍ പുള്ളിക്കാരന്റെ മനസ്സില്‍ ഒരു ഈമാന്‍ ഒക്കെ അങ്ങ് പൊന്തിവന്നു... മ്ഹും എന്നും മൂളി ഖത്തീബും സഹചാരിയും മണ്ണും പറത്തിക്കൊണ്ട് പാഞ്ഞങ്ങ് പോയി....

പിറ്റേന്ന് ഒരു വെള്ളിയാഴ്ച്ചയായിരുന്നു... ഒരു നാളും പള്ളിയുടെ പടി കണ്ടില്ലേലും വെള്ളിയാഴ്ച പള്ളിയില്‍ പോകുന്ന ഒരു നല്ല സൊഭാവം ഇപ്പറഞ്ഞ അബുവിന് ഉണ്ടായിരുന്നു.. അങ്ങിനെ അങ്ങിനെ അബുവും സംഘവും കൂടി കയറിവന്ന കാഴ്ച്ച കണ്ട് ഖത്തീബ് തന്റെ റൂമില്‍ കയറി കതകടച്ച് ഇരുന്നു.... പ്രാര്‍ത്ഥനയുടെ സമയമായിട്ടും പുള്ളിക്കാരനെ കാണാനില്ല... അബു സൊകാര്യത്തില്‍ തന്റെ സുഹൃത്തിന്‍റെ ചെവിയില്‍ ഇങ്ങണെ ചോദിച്ചു''ഇനി ഖത്തീബ് എങ്ങാനും അടിച്ച്പോയോ?..'' ബാങ്ക് കൊടുത്തു മുക്രി ഖത്തീബിന്റെ മുറിയില്‍ പോയി തിരിച്ച് വന്നപ്പോള്‍ മുഖം ആകെ ചോര വാര്‍ന്നത്‌ പോലെയായിരുന്നു...

എവിടെ നമ്മുടെ ഖത്തീബ്?... പള്ളിയില്‍ വന്നവരില്‍ ഒരു കമ്മറ്റി അംഗം ചോദിച്ചു...

ഇല്ല ഖത്തീബ് ഇന്നത്തെ പ്രാര്‍ത്ഥനയില്‍ വരില്ലത്രേ... മുക്രിയുടെ മറുപടി..

എന്താ ഈ പറയണത്?.. എന്നും പറഞ്ഞുകൊണ്ട് അതില്‍ കമ്മറ്റിക്കാര്‍ കൂട്ടത്തോടെ ഖത്തീബിന്‍റെ മുറിയിലേക്ക്‌ .....

ചര്‍ച്ചകള്‍ നടത്തി കമ്മറ്റിയില്‍ ഒരംഗം നേരെ അബുവിനെയും കൂട്ടരെയും വിളിച്ച് ഒരു ഭാഗത്ത് മാറ്റി നിര്‍ത്തി ഇങ്ങനെ പറഞ്ഞു.....

അബുക്കാ നിങ്ങളും ഇവരും ഈ പ്രാര്‍ത്ഥനയില്‍ ഉണ്ടെങ്കില്‍ ഖത്തീബ് അതില്‍ പങ്കെടുക്കില്ലാ എന്നാണ് പറഞ്ഞത്... ഇനിപ്പോ എന്താ ചെയ്യാ?....

അബുവും സംഘവും വിട്ടു കൊടുക്കുമോ.... അതെന്താ അങ്ങിനെ എന്ന് ചോദ്യമായി....

അതിന് മറുപടി കമറ്റി സെക്രട്ടറിയില്‍ നിന്നായിരുന്നു...... വ്യാഴാഴ്ചവരെ കള്ളും കുടിച്ച് നടക്കുന്നവരുടെ കൂടെ എനിക്ക് പ്രാര്‍ഥിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്നാണത്രേ !!!

ആഹാ എന്നാ വയ്ക്ക് ഇപ്പൊ ഒരു ജനറല്‍ബോഡി എന്നായി അബുവും കൂട്ടരും.....കമ്മറ്റിക്കാര്‍ പെട്ടോ!!!

ഒരു വിധം ഖത്തീബിനേം അബുവിനേം ഇരുഭാഗത്തും ഇരുത്തി ചര്‍ച്ച തുടങ്ങി....

എനിക്ക് പറ്റില്ല ഈ കുടിച്ച് കൂത്താടി നടക്കുന്ന ആളുകളുടെ കൂടെ നിസ്കരിക്കാന്‍.... ഖത്തീബ് പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞ്കൊണ്ടിരുന്നു...

ഇതിനൊരു അവസാനം കാണണമല്ലോ എന്ന് കരുതി കമ്മറ്റി പ്രസിഡന്റ് അബുവിനോട് ഇങ്ങനെ ചോദിച്ചു...

അബുവിന് ഇതില്‍ എന്തെങ്കിലും പറയാനുണ്ടോ??....

ഉണ്ട്!!!

ങേ!!.... എല്ലാവരുടെയും ശ്രദ്ധ അബുവിലായി......

ഞമ്മളൊന്നു ചോയിക്കട്ടെ ഉസ്താതെ... ഞാന്‍ കുടിയനാണ് സമ്മയിച്ച്... എന്നാല്‍ നമ്മുടെ ഖത്തീബ് അതിലും വലിയ കുടിയനാണ്!!!!

എന്താ അബു യ്യീ പറേണത് ???..... എന്നായി കമ്മറ്റിക്കാരും നാട്ടുകാരും...

അതെ നിങ്ങള് പറയ്‌.... ഇന്ന് ഉസ്താദ് എന്താ തിന്നത്???....

എല്ലാവരും ഖത്തീബിലെക്ക്.....

ഞാന്‍, ഞാന്‍ ഇന്ന് ബിരിയാണി കഴിച്ച്.... എന്നും പറഞ്ഞ് ഖത്തീബ് ഒന്ന് വയര്‍ ഉഴിഞ്ഞു....

ശരി അപ്പൊ ഞമ്മടെ നാട്ടിലും ബിരിയാണിക്ക് എസന്‍സ് ചേര്‍ക്കുമല്ലോ അല്ലെ?.... അബു എല്ലാവരോടും ആയി ചോദിച്ചു..........

അതെ അതുണ്ടങ്കിലല്ലേ അബു അതിന് രുചി ഉണ്ടാകൂ... കൂട്ടത്തില്‍ ബിരിയാണിവെക്കുന്ന സിദ്ദിക്കയുടെ മറുപടി....

ആ... അപ്പൊ ബ്രാണ്ടികൊണ്ടുണ്ടാക്കിയ എസന്‍സ് ചേര്‍ത്ത്‌ ബിരിയാണി കഴിക്കുന്ന ഖത്തീബിന് ഇപ്പൊ പള്ളിക്കയറാം അതു വെള്ളത്തില്‍ ചേര്‍ത്ത്‌ ഇന്നലെ രാത്രി കഴിച്ച ഞമ്മക്ക്‌ ഇവിടെ കയറാം പറ്റില്ല.. അല്ലെ നാട്ടുകാരെ??......

അയ്യോ!! എന്നും പറഞ്ഞ്കൊണ്ട് എല്ലാവരും ഖത്തീബിലെക്ക് ഒന്ന് പാളി നോക്കി.....

അതുവരെ നെഞ്ചും വിരിച്ചിരിക്കുന്ന ഖത്തീബും മുക്രിയും അറിയാതെ എന്ന പോലെ വിയര്‍ത്ത്‌ വായും പൊളിച്ച് ഇരുന്നു പോയി...

പെട്ടന്ന് രണ്ടു പേരും കൂടി വേഗം തന്നെ ഒരു മുറിയില്‍ പോയി ഭയങ്കരമായ ചര്‍ച്ച നടത്തി ഒരു തുണ്ടു പേപ്പറുമായി മുക്രി നേരെ പള്ളിയിലേക്ക്‌ കയറിപ്പോയി...

പിന്നീട് ആ നാട്ടിലെ ആളുകള്‍ക്ക് കേള്‍ക്കാന്‍ ശബ്ദത്തില്‍ ഉച്ചഭാഷിണിയിലൂടെ മുക്രിയുടെ ഒരു മെസ്സേജ്....

'' പ്രിയപ്പെട്ട നാട്ടുകാരെ, എസന്‍സ്‌ കൂട്ടിയ ബിരിയാണി ഇനി നമ്മുടെ നാട്ടില്‍ ഉണ്ടാകരുത് എന്നും... അതു കൂട്ടിയ ബിരിയാണിക്ക് ഖത്തീബ് വരില്ല എന്ന് വ്യസനസമേതം അറിയിച്ച് കൊള്ളുന്നു...'''

ഇത് നാട്ടുകാര്‍ കേട്ട് മൂക്കത്ത്‌ വിരല് വക്കുമ്പോള്‍ അബുവും കൂട്ടരും പള്ളിയില്‍ നിന്ന് ഇറങ്ങി നടന്നിരുന്നു......

2011, ജനുവരി 3, തിങ്കളാഴ്‌ച

ഞാന്‍ ഉമ്മാട് പറയും.....




എന്‍റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക്‌ ഇത് ഒരു പക്ഷെ രസകരമായ പോസ്റ്റ്‌ ആകാം, അല്ലാതിരിക്കാം... ഈ ഒരു പോസ്റ്റ്‌ വായിച്ച് നിങ്ങളുടെ ചിന്തയെ ഒരു കമന്റ് രൂപത്തില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു...

വിരല്‍ത്തുമ്പ്.

ഈ കഥ നടക്കുന്നത് ചാവക്കാട് എന്ന വില്ലാളിവീരന്‍മ്മാരുടെ നാട്ടിലാണ്....അന്ന് ഞാന്‍ തൃശൂരില്‍ നെറ്റ്‌വര്‍ക്ക് എഞ്ചിനീയറിംഗ് പഠിക്കുന്ന കാലം.... ഏകദേശം എനിക്ക് ഇരുപതു വയസ്സ് കാണും... എന്‍റെ കൂടെയുള്ള പലവരും എന്നെക്കാളും ഒന്നോ രണ്ടോ വയസ്സിന് മൂത്തതായിരുന്നു.... അതുകൊണ്ട് തന്നെ ഞാന്‍ അവര്‍ക്കിടയില്‍ ഇള്ളക്കുട്ടിയായിരുന്നു(നിങ്ങളുടെ ഭാഷയില്‍ ഇതിനെ എല്ലാവരുടെയും ശ്വാസന കേള്‍ക്കേണ്ടി വരുന്ന സ്വഭാവക്കാര്‍)....ഞാന്‍ ജീവിക്കുന്നില്ലേലും എന്‍റെ ജന്മ്മനാട് ആയതുകൊണ്ട് കൂടെ പഠിക്കുന്നവരില്‍ ചാവക്കാട്ടുകാരെ എനിക്ക് വലിയ ഇഷ്ടമായിരുന്നു... അവരില്‍ പലവരും ഇപ്പോഴും ഞാനുമായി നല്ല ബന്ധത്തിലും ആണ്..... അക്കൂട്ടത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു നമ്മുടെ കഥാനായകന്‍ നിഷാദ്.... ചാവക്കാട് മാര്‍ക്കറ്റില്‍ പുള്ളിക്കാരന്റെ ഉപ്പാക്ക് ഒരു കടയുണ്ട്....ക്ലാസ്‌ കഴിഞ്ഞാല്‍ നിഷാദിന്റെ പ്രധാന ടൈംപാസ്‌ എന്നത് മാര്‍ക്കറ്റില്‍ പോയി പിതാശ്രീയെ സഹായിക്കുക എന്നതാണ്.....

ഒരു നാള്‍ നിഷാദിന്റെ ഉമ്മ ബാത്രൂമില്‍ ചന്തിയും കുത്തി വീണ് നട്ടെല്ലിന് ക്ഷതമേറ്റതില്‍പ്പിന്നെയാണ് കഥയുടെ തുടക്കം... ചെറുതൊന്നുമല്ലാത്ത ചതവ് ആ ഉമ്മയെ ആറുമാസം ബെഡ്ഡില്‍ കിടത്തി....നിഷാദ്‌ ഒരേയൊരു മകനായത്‌കൊണ്ട് വീട്ടു ജോലികള്‍ ചെയ്യാന്‍ ആരും ഉണ്ടായിരുന്നുമില്ല.... കുടുംബക്കാരായാലും എത്രയോളം സഹായിക്കും...അതിനും ഒരു കണക്കില്ലേ... അങ്ങിനെയാണ് ഇരുപത്തൊന്നുകാരനായ നിഷാദിനെ ഉമ്മയും ഉപ്പയും കൂടി കല്യാണം കഴിപ്പിക്കാന്‍ തീരുമാനിച്ചത്.... മാര്‍ക്കറ്റില്‍ നിന്നും നല്ലൊരു തുക വരുമാനമുള്ളത്കൊണ്ട് കല്യാണം എന്ന ഒരു ആഗോളപ്രതിസന്ധിക്ക് എപ്പോഴും ഒരാശ്വാസമായിരുന്നു.... അങ്ങിനെ നാടിനപ്പുറത്തുള്ള ആല്‍ത്തറ എന്ന സ്ഥലത്ത് നിന്ന് പത്താംതരം പഠിക്കുന്ന മുസ്ലീം കുടുംബത്തിലെ ഒരു കിളുന്തിനെ നിഷാദിന് വേണ്ടി വീട്ടുകാര്‍ ഒപ്പിച്ചു.... പേര് നജുമ....

പെട്ടന്നായിരുന്നു കല്യാണം...കല്യാണത്തിന് മുന്‍പ്‌ തന്നെ ഞങ്ങളെപ്പോലെയുള്ള വാത്സ്യായനന്‍മ്മാരുടെ ഉപദേശങ്ങള്‍ ആയിരുന്നു നിഷാദിന്റെ ഭാവി ജീവിതത്തിലേക്ക്‌ വഴിത്തിരിവാകുക എന്ന് ഞങ്ങള്‍ ആ പാവത്തിനെ പറഞ്ഞു വിശ്വസിപ്പിച്ചു... ആദ്യരാത്രിയില്‍ ഭാര്യയുമായി എങ്ങനെ ഇടപെഴകണം എന്നും പിന്നീടുള്ള ദിവസങ്ങളില്‍ പെണ്ണിനെ എങ്ങിനെ കയ്യില്‍ എടുക്കണം എന്നും ഉള്ള ദീര്‍ഘവീക്ഷണത്തോടുള്ള പല ക്ലാസുകളും ഞാനെന്ന വാല്‍ത്സ്യായനന്‍ എടുത്തുകൊടുത്തിരുന്നു.... എല്ലാം ഒരു വാര്‍ഷിക പരീക്ഷക്ക്‌ പഠിക്കുന്ന ഒരു വിദ്യാര്‍ഥി എന്ന രീതിയില്‍ എല്ലാം മനസ്സിലാക്കി നമ്മുടെ നിഷാദ്‌... അങ്ങിനെ ആ ബലവും കയ്യില്‍ വച്ച് കല്യാണം കഴിഞ്ഞു....ഇനിയല്ലേ രസം......

ആദ്യരാത്രി.... എല്ലാ ആണുങ്ങള്‍ക്കും ഉണ്ടാകുന്ന ഒരു വൈക്ലഭ്യം ഇപ്പറഞ്ഞ നിഷാദിനും ഇല്ലാതില്ല.... നജുമ റൂമില്‍ വന്നു കയറി... പാവം നിഷാദ് പരീക്ഷാഹാളില്‍ ഉത്തരം ഓര്‍ത്തെടുക്കുന്ന രീതില്‍ എല്ലാം ഒന്നുകൂടി മനപ്പാടമാക്കി.. പെണ്ണാണെല്‍ പത്ത് കിലോ നാണവും എടുത്തുകൊണ്ടാണ് നില്‍ക്കുന്നത്.... അങ്ങിനെ നിഷാദ്‌ പെണ്ണിനെ അടുത്ത് പിടിച്ചിരുത്തി... കാര്യങ്ങള്‍ ഓരോന്ന് ചോദിച്ച് ചോദിച്ച് നേരം പാതിരാത്രിയായി....... പുതുപെണ്ണ്‍ ഉറക്കം തൂങ്ങുന്നു എന്ന് തോന്നിയപ്പോള്‍ നിഷാദ്‌ തന്നെ കിടന്നോളാന്‍ പറഞ്ഞു... കേള്‍ക്കേണ്ട താമസം പെണ്ണങ്ങ് കയറിക്കിടന്നു... ഞങ്ങളെപ്പോലുള്ള വാലത്സ്യായനന്‍മ്മാരെ വീണ്ടും മനസ്സില്‍ ധ്യാനിച്ചു നിഷാദും കയറിക്കിടന്നു....

ലൈറ്റ്‌ ഓഫ് ചെയ്തു എന്ന് ഉറപ്പ് വരുത്തി നിഷാദ്‌ നജുമയുടെ ദേഹത്ത്‌ ഒന്ന് കൈവച്ചു... എന്തോ തീക്കനല്‍ സ്പര്‍ശിച്ചപോലെ നജ്മ ഞെട്ടി മാറിക്കിടന്നു.... ഹേയ് ഇതെന്തു പുകിലാണ് എന്ന് നിഷാദ്‌ കരുതി.... കുറച്ച് കഴിഞ്ഞ് നജ്മ വീണ്ടും ഉറക്കത്തിലാണ് എന്ന് ബോധ്യം വന്നപ്പോള്‍ പുള്ളി എന്തോ ആഞ്ഞങ്ങ് കെട്ടിപ്പുണര്‍ന്നു....പെട്ടന്ന്‍ നജ്മ കുതറിമാറി എന്ന് മാത്രമല്ല കട്ടിലിലില്‍ നിന്നും ചാടി ഇറങ്ങി..

മ്.. എന്തെ?... നിഷാദ്‌ ചോദിച്ചു...

മ്ഹും... നജ്മ ഒരു മൂളലില്‍ ഒതുക്കി...

ഇങ്ങോട്ട് വാ....

വേണ്ട.. നിക്ക് പേടിയാ...

എന്തിനാ പേടിക്കുന്നെ...

മ്ഹും..... അതേ ഉത്തരം.....

രണ്ടും കല്‍പ്പിച്ചു നിഷാദ്‌ നജ്മാനെ കൈ പിടിച്ച് കിടക്കയിലേക്ക് വലിച്ചു... കാര്യം തദൈവ......കൂടെ നജ്മാടെ ഒരു വാണിങ്ങും....

ഇങ്ങളെന്നെ തൊടരുത്!!!....

എന്തെടീ അന്നെ തൊട്ടാല്‍... അതൊരു വെല്ലുവിളിയായി നിഷാദും എടുത്തു...

ഇനിന്നെ തൊട്ടാല്‍!!!!

തൊട്ടാല്‍??.....

ഇനി ഇങ്ങള് തൊട്ടാല്‍ ഞാന്‍ എന്‍റെ ഉമ്മാട് പറയും!!!!!

പടച്ചോനെ....എന്തായിത്??.....നിഷാദ്‌ മൂക്കത്ത്‌ വിരല്‍വച്ചു.....

നിഷാദിന്റെ ആ രാത്രി നജ്മ താഴത്തും നിഷാദ്‌ മുകളിലും(കട്ടിലില്‍)കിടന്നുറങ്ങി.....പാവം..

അങ്ങിനെ ആദ്യരാത്രിയും രണ്ടാമത്തെ രാത്രിയും കഴിഞ്ഞു.... നിഷാദ്‌ ആണേല്‍ ഭയങ്കരമായ ടെന്‍ഷനില്‍.... വിളിച്ച് എന്നോട് ഭയങ്കര പരാതി.... ടാ അവള് തൊടാന്‍ സമ്മതിക്കുന്നില്ലടാ.... നീ ഒന്ന് ക്ഷമിക്ക് ന്‍റെ നിഷാദേ, പയ്യെത്തിന്നാല്‍ പനയും തിന്നാം എന്ന മലയാളം ഫ്രൈംസില്‍ ഒതുക്കി ഞാന്‍ കട്ടു ചെയ്യും....

വിരുന്നുകൂടാന്‍ നാലുദിവസം കഴിഞ്ഞ് നജ്മാടെ വീട്ടിലേക്ക്‌ വിരുന്നിന് പോയ ആരാത്രിയാണ് ഇപ്പറഞ്ഞത്‌ നടന്നത്......നീല നൈറ്റി ഇട്ടാണ് അന്ന് രാത്രി സുന്ദരിയായ നജ്മ വന്ന് കിടന്നത്... ചൂട് കൊണ്ട് ആവി പറക്കുന്ന പാലടപ്രഥമന്‍ നോക്കിയിരിക്കുന്ന ഒരുവന്റെ അവസ്ഥയാണ് നമ്മുടെ കഥാനായകന്‍ നിഷാദിന്.... അങ്ങിനെ രണ്ടു പേരും കട്ടിലില്‍ കയറിക്കിടന്നു.... ഒന്ന് മയങ്ങി മൂത്രശങ്ക ഉണ്ടായപ്പോള്‍ ആണ് നിഷാദ്‌ ലൈറ്റ് ഇട്ടത്.... കണ്ടതോ അംഗലാവണ്യം തുളുമ്പുന്ന മേനിയഴകോടെ നമ്മുടെ കഥാനായിക മലര്‍ന്ന് കിടന്ന് നല്ല ഉറക്കം..... നിഷാദിന്റെ മനസ്സില്‍ ഒരു ടി ജി രവി ഉണര്‍ന്നു.... സീമച്ചേച്ചിയെ റേപ്പ്‌ ചെയ്യുന്നതിനെ സ്മരിക്കുന്ന പ്രതീതിയില്‍ സ്വന്തം ഭാര്യയെ റേപ്പ്‌ ചെയ്യാന്‍ നിഷാദ് അവളുടെ ദേഹത്തേക്ക്‌ ചാടിവീണു......

അപ്രതീക്ഷിതമായ ആക്രമണം നജ്മയും പ്രതീക്ഷിച്ചില്ല..... കുതറി കുറച്ചകലെ നായിക മാറിനിന്നു....

എന്താടി അനക്ക്?..... നിഷാദ്‌ ഒരു മാര്‍ക്കറ്റ് കേടിയായി....

ഞാന്‍ ഉമ്മാട് പറയും..... വീണ്ടും നായിക....

അത് വരെ പിടിച്ച് നിര്‍ത്തിയ ദേഷ്യം മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയ പ്രതീതിയില്‍ നിഷാദ്‌ അങ്ങ് പൊട്ടിത്തെറിച്ചു

'' നായ്യിന്റെ മോളെ, വിളിക്കെടീ നിന്‍റെ ഉമ്മനെ..... പേടിയാണേല്‍ ഉമ്മാനേം വിളിച്ചോ ന്നിട്ട് ഞമ്മടെ എടെല്‍ കിടത്തിക്കോ!!!!!ഹല്ല പിന്നെ'''

എന്തോ നജ്മയുടെ ഉമ്മാടെ പിന്നീടുള്ള ദീര്‍ഘകൌണ്‍സിലിങ്ങിന്റെ ഫലമാണോ മറ്റോ എന്‍റെ ഗള്‍ഫില്‍ നിന്നുമുള്ള ആദ്യ നാടുകാണലിനു നിഷാദിന്റെ വീട്ടില്‍ ചെന്നപ്പോള്‍ ഇപ്പറഞ്ഞ നജ്മ ഒരു കുട്ടിയേം ഒക്കത്ത് ഇരുത്തി കാക്കയുടെയും പൂച്ചയുടെയും കഥകള്‍ പറഞ്ഞ് കുഞ്ഞിന് ഭക്ഷണം കൊടുക്കുകയായിരുന്നു....

ഇത് കണ്ട് ഞാന്‍ നിഷാദിനോടു ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു..

എന്തായാലും ഉമ്മാട് പറഞ്ഞാണെലും നജ്മ ഒരു കുഞ്ഞിനെ ഒപ്പിച്ചു അല്ലേടാ നിഷാദേ?...

ഇത് കേട്ടതും എന്തോ അബദ്ധം പറ്റിയത് ഓര്‍മ്മ വന്നതുപോലെ '' പടച്ചോനെ ഇതും ഈ പണ്ടാരം അവിടെയും നാടിയോ?, എന്നും പറഞ്ഞ് നിഷാദിന്റെ പുറത്ത്‌ നോക്കി ആഞ്ഞൊരു അടിയായിരുന്നു നമ്മുടെ നജ്മ...

പിന്നെ അവിടെ നടന്നത് ഒരു കൂട്ടച്ചിരിയായിരുന്നു......

2011, ജനുവരി 2, ഞായറാഴ്‌ച

പെണ്ണിന്‍റെ മാനത്തിന് വെറും 50 ദിര്‍ഹം മാത്രം..



രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് എന്‍റെ ഒരു സുഹൃത്ത്‌ എനിക്കൊരു വീഡിയോ മെയില്‍ വഴി അയച്ചുതന്നിരുന്നു... ഇന്നുള്ള മള്‍ട്ടിമീഡിയ മൊബൈല്‍ ഉള്ള വായനക്കാരന്‍ ആണെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ എല്ലാവരുടെ മൊബൈലിലും ഈ ഒരു വീഡിയോ ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കട്ടെ... Naif എന്നാണ് ആ മൊബൈല്‍ ക്ളിപ്പിന്റെ പേര്... ഞാന്‍ തുറന്നു നോക്കിയപ്പോള്‍ കണ്ട കാഴ്ച തീര്‍ത്തും ഭീകരവും മനുഷ്യാവകാശലംഘനവും ആയ ഒരു ചെറുക്ലിപ്പ്.... ഇന്ന് സ്വര്‍ഗ്ഗം എന്ന് നമ്മളെല്ലാം വിളിക്കുന്ന ദുബായ്‌ നഗരത്തിലെ അനധികൃതമായി നടത്തുന്ന ഒരു വേശ്യാലയത്തില്‍ പോലീസ്‌ റൈഡ് നടത്തിയതിന് ശേഷം അതില്‍ മലയാളികള്‍ എന്ന് തോന്നിപ്പിക്കുന്ന യുവതികളുടെ നഗ്നശരീരങ്ങള്‍ ഭീഷണിയാല്‍ തുറന്ന് പ്രദര്‍ശിപ്പിക്കുന്ന ഒരു പോര്‍ണോഗ്രാഫിവീഡിയോ... ഉടനെത്തന്നെ ഫോണെടുത്ത് അയച്ച ആളെ വിളിച്ച് കാര്യങ്ങള്‍ അന്യേഷിച്ചപ്പോള്‍ കേട്ട വാര്‍ത്ത ഏറെ ഭീകരവും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാവുന്നതും എന്നാല്‍ പരസ്യമായി കണ്ണടക്കുന്നതും ആയ ഒരു വലിയ ചതിയുടെ കഥയായിരുന്നു......

ഭൂമിയിലെ സ്വര്‍ഗ്ഗം എന്നാണ് മലയാളത്തിലെ ഒരു സിനിമാതാരം ഇപ്പോള്‍ അടുത്ത് ദുബായിയെക്കുറിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞത്.. അതുകേട്ട കേരളത്തിലെ പല മങ്കമാരും ആ നാടിനെക്കുറിച്ച് ആഞ്ഞ് ഒരു സ്വപ്നം കണ്ടു..... ഞാന്‍ ഒന്ന് പറയട്ടെ ദുബായിക്ക് മറ്റൊരു മുഖം കൂടിയുണ്ട്.... അത് നീചവും വികൃതവും ആണ്.. വിശ്വാസമില്ലേല്‍ ദേരയില്‍ ഒന്ന് പോയി രാത്രി എതെങ്കിലും ഒരു ആളില്ലാത്ത ഭാഗത്ത്‌ പോയി നിന്നാല്‍ മാത്രം മതി... അപ്പോള്‍ അറിയാം ദുബായിയുടെ യഥാര്‍ത്ഥ മുഖം..... ഇവിടെ ഈ നാട്ടില്‍ ഒരു പെണ്ണിന്‍റെ മാംസത്തിന്‍റെ വില വെറും 50 ദിര്‍ഹം മാത്രം...

ഈ സ്വര്‍ഗ്ഗഭൂമിയിലേക്ക് ജോലി അന്യേഷിച്ച് കേരളത്തിലെ പുരുഷന്‍മ്മാര്‍ക്ക് പുറമേ സ്ത്രീകളും ഇവിടെ ഫ്ലൈറ്റ് ഇറങ്ങുന്നുണ്ട്.... അവനാന്റെ കയ്യിലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തിനാലും തലയിലെ വരയിനാലും ഇപ്പറഞ്ഞ രണ്ടു പേര്‍ക്കും ജോലികള്‍ ഇവിടെ കിട്ടുന്നുമുണ്ട്..... എന്നാല്‍ ഇപ്പോള്‍ ഈ ഇടയായി കേരളത്തില്‍ നിന്നും പ്രത്യേകിച്ച് ഇന്ത്യയുടെ മറ്റു ഭാകങ്ങളില്‍ നിന്നും സ്ത്രീകള്‍ കൂട്ടത്തോടെ ഇറങ്ങുന്നത് തികച്ചും ആശങ്കാജനകമായ ഒരു കാര്യമാണ്... അന്യേഷിച്ചപ്പോള്‍ അവരെല്ലാം ഹൌസ്മയിട് വിസയില്‍ ആണ് വന്നത് എന്ന് കേട്ടപ്പോള്‍ ഒരു ചെറിയ ആശങ്ക... ലോകത്തിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും വരുന്ന സ്ത്രീകളില്‍ എത്തുന്നവരില്‍ ഇന്ത്യക്കാരികള്‍ അടക്കം പലവരും അപ്പറഞ്ഞ ജോലിയല്ല ഇവിടെ എടുക്കുന്നത് എന്ന്‍ കേട്ടപ്പോള്‍ ആണ് ഞാന്‍ ഇതിനെക്കുറിച്ച് വ്യക്തമായ ഒരന്യേഷണത്തിലേക്ക്‌ തിരിഞ്ഞത്.. ആ ചതികളെപ്പറ്റി എഴുതുമ്പോള്‍ പോലും എനിക്ക് ഭയം തോന്നുന്നു...

ദുബായിലേക്ക്‌ ജോലിവാഗ്ദാനം നല്‍കി സ്ത്രീകളെ കടത്തി അവിടെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചു എന്ന ഒരു കേസില്‍ 36 കാരനായ മട്ടാന്‍ഞ്ചേരിക്കാരന്‍ പോലീസിന്‍റെ വലയില്‍ ആയപ്പോള്‍ ആണ് ദുബായിലെ രതിലോകത്തിലെക്ക് കേരളകണ്ണുകള്‍ എത്തുന്നത്.... സ്ത്രീകളില്‍ പലവരും ചിന്തിക്കുന്നത് നല്ല ജോലി ലഭിക്കും, കുടുംബം കര കയറും എന്ന നല്ല മനസ്സുകളാല്‍ ആണ് ഇത്തരം ആളുകളുടെ കയ്യില്‍ അകപ്പെടുന്നത്.... എന്നാല്‍ ഇവിടെ വന്ന് ഇറങ്ങിയാല്‍പ്പിന്നെ അവരുടെ അവസ്ഥ ഭീകരമാണ്... ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും ആണ് ഇവരില്‍ പലവരെയും വമ്പന്‍മ്മാരുടെ അത്താഴവിരുന്നാക്കുന്നത്.....ഇതിന് വേണ്ടി മാത്രം കൊച്ചിയില്‍ ഒരു വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടത്രേ....

സ്വന്തം വീട്ടിലെ ദയനീയാവസ്ഥക്ക് ഒരു പരിഹാരമാക്കാന്‍ ആണ് ഇവരില്‍ മിക്കവരും ഗള്‍ഫ്‌ എന്ന മായാ ലോകത്തിലേക്ക് പറക്കുന്നത്....ഇന്ന് ഗള്‍ഫില്‍ വീട്ടുജോലി ചെയ്യുന്ന ഒട്ടുമിക്ക സ്ത്രീകളുടെ അവസ്ഥ ഭിന്നമല്ല... പകലുമുഴുവന്‍ അറബിച്ചിയുടെ തെറിയും കേട്ട് മാട് പോലെ പണിയെടുക്കുകെയും രാത്രി അറബിയുടെ രതിലീലകള്‍ക്ക് കിടക്കപങ്കിടെണ്ട അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ...എത്ര ഭയാനകം ആണ് അല്ലെ?.....ഇന്നും തന്റെ വിധിയെയും കുടുംബത്തെയും ഓര്‍ത്ത്‌ മാത്രം ആത്മഹത്യ ചെയ്യാത്ത മലയാളി മങ്കകള്‍ ഇന്നും അറബിവില്ലകളില്‍ ജീവിക്കുന്ന ശവങ്ങളായി കേരളജനതയ്ക്ക് മുന്‍പില്‍ ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു..... ഇതിനെന്നെങ്കിലും ഒരു അവസാനം ഉണ്ടാകുമോ ?.....

നിങ്ങള്‍ അറിയാത്ത മറ്റൊരു കാര്യവും ഉണ്ട് ഇവിടെ... ഇവരില്‍ വന്നിറങ്ങുന്ന പലവര്‍ക്കും... മതിയായ രേഖകളോ മറ്റോ ഇല്ലാത്തവരാണ് ഇപ്പോഴും.... ഹൌസ്മൈട് വിസയില്‍ വരുന്ന 80% സ്ത്രീകളില്‍ 20% ശതമാനം ആളുകള്‍ക്കും ഇപ്പോഴും ഒരു രേഖയും ഇല്ലാതെയാണ് ഇവിടെ നില്‍ക്കുന്നത്..ബാക്കി അറുപതില്‍ 20%ആളുകള്‍ മാത്രമേ ശരിയായ ജോലി ഇവിടെ എടുക്കുന്നുമുള്ളു... അങ്ങിനെയാണെങ്കില്‍ ബാക്കിയുള്ള നാല്പത് ശതമാനം ആളുകള്‍ എന്താണ് ഇവിടെ ചെയ്യുന്നത് എന്ന് നമ്മളാരെങ്കിലും ആലോചിച്ചിട്ടുണ്ടോ ?..... ഇത്തരം പെണ്‍വാണിഭം നടക്കുന്നതിനെപ്പറ്റി അന്യേഷിച്ചാല്‍ ചെന്നെത്തുന്നത് ഇപ്പറഞ്ഞതില്‍ എന്തെങ്കിലും ഒരു ഏജന്റിന്റെ അടുത്താവും.... ഇന്ന് 10 പെണ്ണുങ്ങളെ ഇവിടെ എത്തിച്ചാല്‍ മാത്രം മതി ഇപ്പറഞ്ഞവന് ഒരു തലമുറക്ക്‌ ഇരുന്ന് തിന്നാനുള്ളതൊക്കെ ദുബായില്‍നിന്ന് തന്നെ ഉണ്ടാക്കുന്ന പകല്‍മാന്യമ്മാര്‍ ഇവിടെയും കേരളത്തിലും വിലസുന്നുണ്ട്.... ഇവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ ഇന്നുള്ള ഒരു ഗവണ്‍മെന്റ്നോ അല്ലെങ്കില്‍ പോലീസിനോ കഴിയാത്തത് ശ്രദ്ധേയമാണ്.....

ഇതിനൊരു മാറ്റം അത്യാവശ്യമാണ്... അതിന് വേണ്ടി വിദേശകാര്യമന്ത്രാലയം ഇനിയെങ്കിലും ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കണം എന്നാണ് എന്‍റെ അഭ്യര്‍ത്ഥന.... ഉന്നതാധികാരികളുടെ ഇടപെടല്‍കൊണ്ട് മാത്രമേ ഈ ഒരു പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം കാണാന്‍ കഴിയൂ.. വിദേശത്ത്‌ ജോലി ചെയ്യുന്ന വനിതകളുടെ പരാതി കേള്‍ക്കാന്‍ ഇനിയും ഇന്ത്യന്‍ എംബസികള്‍ തയ്യാറാകണം......അവരെ കമ്പോളത്തിലെ ചരക്കാക്കാന്‍ ഒരിക്കലും അനുവദിക്കാതിരിക്കുക ഇനിയെങ്കിലും....കാരണം നമ്മുടെ ഭാരതത്തിന് ഒരു നല്ല സംസ്കാരമുണ്ട്...അത് മറക്കരുത്... ഇന്ന് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥക്ക് ചുക്കാന്‍ പിടിക്കുന്ന വിദേശനാണയത്തിന്റെ വില അറിയുന്ന ഒരു ഭരണകൂടം ആണ് ഇന്ത്യയില്‍ ഇപ്പോഴുള്ളത് എന്ന് ഞാന്‍ വിശ്വസിക്കുന്നു..... ഇന്ന് വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാനോ അല്ലെങ്കില്‍ ഇന്ത്യക്കാരിയോ, അവരുടെ ജീവിതവും ജോലിയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത് ഈ ഗവണ്‍മെന്റ്ന്‍റെ ഉത്തരവാദിത്വവും ബാധ്യതയും ആണ്.. അത് മറക്കാതിരിക്കുക.... എപ്പോഴും......

2010, ഡിസംബർ 31, വെള്ളിയാഴ്‌ച

2010 എന്നെ പഠിപ്പിച്ചതെന്ത് ?.........



വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന ഒരു മണവാളനെപ്പോലെയാണ് നിങ്ങളുടെ ഈ വിരല്ത്തുമ്പും 2009ല്‍ നിന്നും 2010 എന്ന മനോഹരമായ വര്‍ഷത്തിലേക്ക് കാലെടുത്ത് വച്ചത്.... 2009 എനിക്ക് വേദനകള്‍ തന്നപ്പോള്‍ 2010 എനിക്ക് തന്നത് എല്ലാം തിരിച്ചറിയാനും അതനുസരിച്ച് ജീവിക്കാനും സഹായിച്ച വര്‍ഷമായിരുന്നു.... ഞാന്‍ ഇന്ന് എന്‍റെ ഹൃദയത്തില്‍ ഒരു നല്ല ഇടം കൊടുത്തിരുന്ന കുറച്ച് വ്യക്തികളുടെ ശരിയായ മുഖം കാണിച്ചുതന്ന എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു നല്ല വര്ഷം...

ചെറുപ്പം മുതലേ വളരെ ലോലഹൃദയനായ എന്നെ ഒരുപാടു ആളുകള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് എന്നെയും എന്‍റെ അറിവിനെയും നന്നായി ഉപയോഗിച്ചിരുന്നു....നല്ല കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ തൊട്ട് എന്‍റെ സുഹൃത്ത്ക്കള്‍ അടക്കം നീണ്ട ഒരു ചാര്ട്ട് തന്നെ ഞാന്‍ ഇപ്പോളും സൂക്ഷിക്കുന്നുണ്ട്.... എന്നാല്‍ അതെല്ലാം തിരിച്ചറിഞ്ഞു എന്‍റെ ജീവിതത്തിന്റെ യഥാര്‍ത്ഥ വഴിയിലേക്ക്‌ കൊണ്ട് വരാന്‍ ഈ വര്ഷം എന്നെ വളരെയധികം സഹായിച്ചു....എന്‍റെ ജീവിതത്തിലെ സന്തോഷിക്കാനുള്ള കുറെയേറെ നല്ല മുഹൂര്‍ത്തങ്ങള്‍ തന്ന പ്രിയപ്പെട്ട വര്ഷം ആണ് എന്‍റെ ഈ 2010......

ജീവിതത്തില്‍ ഒന്നുമാകാന്‍ കഴിയില്ല എന്ന് കരുതിയ എനിക്ക് ഒരുപാടു സൗഭാഗ്യങ്ങള്‍ കൊണ്ടുവന്നുതന്ന വര്‍ഷമാണിത്.... ജോലിയില്‍ ഇതുപോലെ ഞാന്‍ ഒരിക്കലും എത്തില്ല എന്ന് കരുതിയ ചിന്തക്ക് വിപരീതമായി ചെയ്യുന്ന ജോലി അതിന്‍റെ നിലയും വിലയും തക്കതായ വേതനം നല്‍കിയതും ഈ വര്ഷം തന്നെയാണ്..... ജീവിതത്തില്‍ സ്വര്‍ഗ്ഗം എന്ത് എന്ന് ഈ ലോകത്തില്‍വച്ച്തന്നെ കാണിച്ചുതന്ന ഒരു നല്ല വര്ഷം..... ലാഭനഷടങ്ങളുടെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ ലാഭം മാത്രം കൈമുതലായുള്ള എന്‍റെ ജീവിതത്തിലെ നല്ല വര്ഷം.....

ഈ ബ്ലോഗ്‌ ലോകത്തിലേക്ക് കാല്‍ എടുത്തുവച്ചത് ഞാന്‍ ഈ വര്‍ഷത്തിലാണ്... പറയാന്‍ കുറെയേറെയുണ്ട് ഈ ലോകത്തെക്കുറിച്ചും വ്യക്തികളെക്കുറിച്ചും... തുറന്ന് പറഞ്ഞാല്‍ അത് മറ്റുള്ളവരെ വേദനിപ്പിക്കും എന്നറിയാവുന്ന ബ്ലോഗര്‍ ആയതുകൊണ്ട് ഞാന്‍ അത് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല... എന്നിരുന്നാലും കുറെയേറെ നല്ല വ്യെക്തികളെ കാണാനും അവരുമായി തമ്മില്‍ ആശയങ്ങള്‍ പങ്കുവക്കാനുള്ള നല്ല മുഹൂര്‍ത്തങ്ങള്‍ എനിക്ക് ലഭിച്ചു ഈ വര്‍ഷത്തില്‍... അതില്‍ ഏറ്റവും അധികം സന്തോഷവാനാണ് ഈ വിരല്‍ത്തുമ്പ്....

വിവാഹം എന്നത് 2009ല്‍ എനിക്ക് ഒരു നല്ല പ്രഹരം തന്നപ്പോള്‍ 2010 എനിക്ക് പ്രേയസിയാകാന്‍ യോഗ്യതയുള്ളവരുടെ ഒരുപാട് മുഖം എനിക്ക് കാണിച്ചു തന്ന നല്ല വര്ഷം..... അവസാനം ദൈവം എന്‍റെ വാരിയല്ല് ഇതാണെന്ന് സൂചന നല്‍കിയ ബിടെക്ക് ബിരുദധാരിയായ ഒരു സുന്ദരിയില്‍ എത്തി നില്‍ക്കുന്നു ഇപ്പോള്‍ നിങ്ങളുടെ വിരല്‍ത്തുമ്പ്... ഒരു പക്ഷെ 2011 എനിക്ക് ഒരു കുടുംബനാഥന്‍റെ വേഷം തന്നേക്കാം.... ഇനിയുള്ള എന്റെ യാത്ര ഇനി അതിലേക്കാണ്.....മറ്റൊരു പ്രത്യേകത 2010 ല്‍ ഒരിക്കല്‍പ്പോലും എനിക്ക് നാട്ടില്‍ പോകാനോ ആ നാടിന്‍റെ മണം ആസ്വദിക്കാനോ കഴിഞ്ഞിട്ടില്ല എന്ന് ഈ വര്‍ഷത്തെ മറ്റു വര്‍ഷങ്ങളില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നു....

എന്തായാലും ഈ ഒരു പ്രവാസത്തിന് കുറച്ചുകാലത്തേക്ക് തടയിടാന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ വിരല്ത്തുമ്പും നാടുകാണാന്‍ എത്തുന്നു... കൂടെ നാടിനെക്കുറിച്ച് ഒരുപാട് പോസ്റ്റുകള്‍ക്കും നിങ്ങള്‍ സാക്ഷിയാകും.... ഒരു കൂടപ്പിറപ്പിനെ കൈവിട്ടുപോകുന്ന വേദനയാണ് 2010 എന്നെ വിട്ടു പോകുമ്പോള്‍ എന്‍റെ മനസ്സില്‍ തോന്നുന്ന ഫീലിംഗ്.... കാരണം ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ഒരു വര്ഷം ആണിത്.... എന്‍റെ ആ സന്തോഷം ഒരു തരിപോലും കുറക്കാതെ ഏക ഇലാഹ് അടുത്ത 2011ലും അനുഭവിക്കാന്‍ എന്നെ തുണക്കണെ എന്ന് മാത്രമേ ഇപ്പൊഴുള്ള പ്രാര്‍ത്ഥന......

എന്‍റെ കൂടെപ്പിറപ്പിനെപ്പോലെ ഞാന്‍ സ്നേഹിക്കുന്ന എന്‍റെ എല്ലാ നല്ല വായനക്കാര്‍ക്കും ഒരു നല്ല പുതുവര്‍ഷം ഞാന്‍ ആശംസിക്കുന്നു..... 2011 നമ്മുടെയൊക്കെ ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കാവുന്ന ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ നല്‍കട്ടെ എന്ന് സര്‍വ്വേശ്വരനോട് മനസ്സുരുകി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.....

വിരല്‍ത്തുമ്പ്.

2010, ഡിസംബർ 30, വ്യാഴാഴ്‌ച

ബന്ധുക്കള്‍ ശത്രുക്കള്‍...



ഇന്ന് ഞാന്‍ എഴുതുന്ന മാറ്റര്‍ ഒരു പക്ഷെ നിങ്ങളുടെയെല്ലാം ജീവിതത്തില്‍ ഉള്ളതാവാം അല്ലെങ്കില്‍ നിങ്ങളുടെ അയല്‍പക്കത്തെ വീടുകളില്‍ നിങ്ങള്‍ മിക്കതും കാണുന്നതാവാം... വളരെ ലളിതമായ ഒരു ചോദ്യം... നിങ്ങളുടെ ശത്രുവാര്??... നിങ്ങളുടെ കൂട്ടുകാരനാണോ?...അല്ല.. എന്നാല്‍ നിങ്ങളുടെ ഭാര്യയാണോ?.... അതൊരിക്കലും അല്ല... പിന്നെ നിങ്ങളുടെ അയല്‍വാസിയാണോ??.... ചിലവര്‍ക്കൊക്കെ അനുഭവം ഉണ്ടെങ്കിലും അറുപത് ശതമാനവും തുറന്നുപറയാം, ആകാന്‍ വഴിയില്ല..... പിന്നെ ആരാണ് നിങ്ങളുടെ ശത്രു??...... തികച്ചും ലളിതമാണ് ഉത്തരം... നമ്മുടെയെല്ലാം ബന്ധുക്കള്‍...... അല്ല എന്ന് വായിക്കുന്ന നിങ്ങളില്‍ ഏതവനോ, അല്ലെങ്കില്‍ എതവളോ എതിര്‍ത്താലും ഞാന്‍ ഒരിക്കലും എഴുതിയ വാക്കില്‍ നിന്നും ഒരടി പിന്നോട്ട് പ്രതീക്ഷിക്കണ്ട... നിങ്ങളുടെ ബന്ധുക്കള്‍ തന്നെയാണ് നിങ്ങളുടെ ശത്രുക്കള്‍...

ഇന്നുള്ള കേരളത്തിലെ ജ്യോതിഷികള്‍ക്ക് കാശ് ഉണ്ടാക്കിക്കൊടുക്കുന്നതില്‍ ഇന്ന് ഒരുമിക്ക കുടുംബത്തിലെ ആളുകളുടെ ബന്ധുക്കള്‍ ഒരു നല്ല പങ്ക് വഹിക്കുന്നത് നഗ്നമായ സത്യമാണ്... പ്ലീസ്‌ വിശ്വസിക്കുക... ഇന്ന് കേരളത്തിലെ പ്രശസ്ഥ ജ്യോതിഷന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക.... ഇന്ന് കേരളത്തിലെ ഏതു കുടുംബനാഥന്‍ അല്ലെങ്കില്‍ കുടുംബനാഥ വന്നു പ്രശ്നം വച്ചാലും അവരോട് തുറന്ന് പറയുന്നതില്‍ വളരെയധികം ഖേദം ഉണ്ടത്രേ ഇന്നുള്ള നല്ലരീതില്‍ ആ കര്‍മ്മം ചെയ്തു പോരുന്ന ജ്യോതിഷികള്‍ക്ക്... കാരണം ഒന്നുകില്‍ ഈ പ്രശ്നക്കാരന്റെ അനുജനോ അനുജന്‍റെ ഭാര്യയോ, അതുമല്ലെങ്കില്‍ സ്വന്തം അച്ചനോ അല്ലെങ്കില്‍ അമ്മയോ.... ഇതാരുമല്ലെങ്കിലും ആ കണ്ണിയില്‍പെട്ട കുടുംബത്തിലെ ഏതെങ്കിലും ഒരു അലവലാതിയായിരിക്കുമത്രേ പാര..... ഇതൊന്നും വിശ്വാസമില്ലേല്‍ ഇപ്പറയുന്ന അനുഭവം നിങ്ങളെ വിശ്വസിപ്പിക്കും.. അത് തീര്‍ച്ച...

അദ്വാനിയും അതിലുപരി കുടുംബസ്നേഹിയും ആയിരുന്നു മുള്ളുംമേല്‍ ജോണ്‍..... ഒരുതലമുറക്ക് ഇരുന്നു തിന്നാനുള്ളതൊക്കെ ജോണെട്ടന്റെ അപ്പന്‍ പൈലിമാപ്ല ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു... ജോണെട്ടനും കൂടാതെ രണ്ട് അനുജന്മ്മാരും മാത്രം അടങ്ങുന്ന ഒരു ചിന്നക്കുടുംബം.... ചെറുപ്പംമുതലേ മക്കളെ ഒരുമിച്ച് ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ പൈലിമാപ്ലക്കുള്ള കഴിവ് നാട്ടിലെ ചായക്കടയില്‍ പ്രശസ്തമായിരുന്നു ആ കാലത്ത്‌.... പൈലിമാപ്ല അദ്യെഹത്തിന്‍റെ നാടായ തെക്ക് ബാകത്ത് നിന്ന് ജോണെട്ടന് ജെസ്സിയെ കല്യാണം കഴിപ്പിച്ച് കൊടുപ്പിക്കലില്‍ നിന്നാണ് കഥയുടെ തുടക്കം.... പൈലിച്ചേട്ടന്റെ ഭാര്യ മറിയാമച്ചേട്ടത്തി മരിച്ചതിനാല്‍ ജസ്സി വന്നതില്‍പ്പിന്നെയാണ് ആ വീട്ടിലൊരു ഒരനക്കം വന്നത്.... രാവിലെ വീട്ടിലുള്ള പശുവിനെ കറക്കുന്നത് മുതല്‍ ഈ നാലംഗസംഘത്തിന്‍റെ തുണിയലക്കല്‍ വരെ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെയാണ് ഈ പാവം ഒറ്റക്ക് ചെയ്തിരുന്നത്... ജോണെട്ടന്‍റെ അനുജന്മ്മാരായ ആന്റപ്പനും ഓസേപ്പും അമ്മയോടുള്ള സ്നേഹം, അത് മുഴുവനായും ജെസ്സിക്ക്‌ ലഭിച്ചിരുന്നു എപ്പോഴും.... ആരെയും അസൂയപ്പെടുത്തുന്ന ആ കുടുംബത്തിലേക്ക് ഇപ്പറഞ്ഞ രണ്ട് അനുജന്മ്മാരുടെയും ഭാര്യമാരുടെ വരവ് ആ നല്ലകുടുംബത്തിന്റെ നാരായവേര് തന്നെ ഇളക്കിയെടുത്തു.... ആ കഥ ഇങ്ങനെ....

പൈലിമാപ്ലയുടെ ഹൃദയസ്തംഭനംമൂലം ഉള്ള മരണം ആ ഒരു കുടുംബത്തിനെ കണ്ണീരിലാഴ്ത്തിയെങ്കിലും ജോണെട്ടന്‍ കുടുംബത്തിന്റെ കെട്ടുറപ്പിന് വേണ്ടി ആന്റപ്പനേയും ഓസേപ്പ്നേയും പിടിച്ച് കെട്ടിച്ചു.... രണ്ട് തല തമ്മില്‍ ചേരും നാല് മുല തമ്മില്‍ ചേരില്ല എന്ന തിയറിക്ക് ഇവിടെയും പിഴവ് സംഭവിച്ചിട്ടില്ല... ആദ്യം പെണ്ണുങ്ങള്‍ തമ്മില്‍ ഉള്‍പ്പോരില്‍ നിന്ന് തുടങ്ങി പിന്നീട് രംഗം കുടുംബനാഥന്‍മാര്‍ ഏറ്റെടുത്തതോടെ നാട്ടുക്കാര്‍ക്ക്‌ പൊട്ടിച്ചിരിക്കാന്‍ അവസരം ഉണ്ടാക്കി ഈ വന്ന പൂതനകള്‍ കാരണം.... ഞാനാ വലിയവള്‍ എന്ന മൂഡ്ത്തം നിറഞ്ഞ തിരിച്ചറിവ് അറിവില്ലാത്തവരും വിവരമില്ലാത്തവരും ആയ ഈപെണ്ണ്‍ങ്ങളുടെ മത്സരം കാരണം ആ സ്വര്‍ഗ്ഗം പോലെയായിരുന്ന വീട്ടില്‍ മൂന്ന്‍ അടുക്കള പൊന്തി വന്നു.... പിന്നെപ്പിന്നെ സ്വത്ത്‌ ബാകം വക്കലിനായി പെണ്ണുങ്ങള്‍ തമ്മിലുള്ള യുദ്ധം.... ഇപ്പൊ ആ യുദ്ധം കോടതി ഏറ്റെടുത്തതുകൊണ്ട് മൂന്നും മൂന്ന് കൊമ്പത്തായി.... ചോരയുടെ വില എന്തെന്നറിയാത്ത ഈ തേവിടിശ്ശികള്‍ കാരണം ഒരു കുടുംബം അങ്ങ് കട്ടപ്പുറത്ത് കയറി.... കഷ്ടം....

എന്‍റെ വായനക്കാര്‍ കഥ നന്നായി ഗ്രഹിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു.... ഇനി നിങ്ങള്‍ പറയൂ ഇവിടെ ആരാണ് ശത്രുക്കള്‍.... നാട്ടുകാരാണോ?... ഒരിക്കലും അല്ല അല്ലേ?..... വീടിന്‍റെ ശരിയായ രീതിയിലുള്ള കെട്ടുറപ്പിന് കയറി വന്ന യുവതികള്‍ക്ക്‌ ഒരു നല്ല പങ്ക് ഉണ്ട് എന്ന് ഞാന്‍ ഇവിടെ വിസ്മരിക്കട്ടെ... നിങ്ങള്‍ തിരഞ്ഞ് നോക്കൂ ഇന്നുള്ള തൊണ്ണൂറ് ശതമാനം കുടുംബങ്ങളിലെയും അശാന്തിക്കും പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ മാനസികമായി ഐക്യം പുരാതനകാലം തൊട്ടേ തൊട്ടുതീണ്ടിയിട്ടില്ലാത്ത സ്ത്രീകളുടെ ഭാഗത്ത്‌നിന്ന് മാത്രമാണ്.... എന്താണ് അതിനു കാരണം എന്നത് ഇതുവരെയും ഒരു ശാസ്ത്രത്തിനും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.... വളരെ വളരെ പണ്ട് അക്ഷരം കണ്ടുപിടിക്കുന്നതിനുമുന്‍പ്‌ ചിഹ്നങ്ങള്‍ കൊണ്ടായിരുന്നത്രേ ഭാരതത്തില്‍ ആശയം കൈമാറിയിരുന്നത്... അന്ന് പോലും നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ക്ക് ചിഹ്നം കൊടുത്തിരുന്നത് രണ്ട് സ്ത്രീകള്‍ തമ്മില്‍ മുഖത്തോടു മുഖം നോക്കി നില്‍ക്കുന്നതാണത്രേ..... അന്ന് മുതല്‍ക്ക്‌ തൊട്ട് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇപ്പറഞ്ഞതിന് മാറ്റം വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്....

ഇന്നുള്ള ഇത്തരം പോക്രിത്തരങ്ങള്‍ സമൂഹം അതിന് അതിന്‍റെതായ രീതിയില്‍ വലിയ വിലയൊന്നും നല്‍കുന്നില്ലേലും, ഇത് കൊണ്ട് വിജയം വരിക്കുന്ന സ്ത്രീകള്‍ ഒരുകാര്യം മനസ്സിലാക്കാതെ പോകുന്നു.... അവരിന്ന് ആരെ തോല്‍പ്പിക്കാനാണോ ഇത്തരം തോട്ടിത്തരങ്ങള്‍ ചെയ്തുകൂട്ടുന്നത് എങ്കില്‍ ഇന്നല്ലേല്‍ നാളെ അവരുടെ മക്കളാല്‍ ഇതിന്‍റെ മുതലും പലിശയും മൊത്തമായിത്തന്നെ തിരിച്ച് കിട്ടും എന്നുള്ളത് നിസ്സംശയം പറയാന്‍ കഴിയുന്ന ഒന്നാണ്..... ഇതിനൊക്കെ കൂച്ച് വിലങ്ങിടുന്ന എതുകൊലകൊമ്പന്‍ വീട്ടില്‍ ഉണ്ടെങ്കിലും രാത്രിയില്‍ ഇവളുമാര് തന്നെ ഇപ്പറഞ്ഞ കൊമ്പ്മടക്കി വെപ്പിക്കുന്ന അവസ്ഥക്ക് ഒരു വലിയ ജനത ഇന്നും സാക്ഷിയാണ്..... മ്... ഇന്നലെന്കില്‍ നാളെ ഇതൊക്കെ മനസ്സിലാക്കി ജീവിതം നയിക്കുന്ന ഒരു നല്ല പെണ്‍പട്ടണത്തെക്കുറിച്ച് നമുക്കും വെറുതെ ആശിക്കാം..... വെറുതെയെങ്കിലും......

2010, ഡിസംബർ 28, ചൊവ്വാഴ്ച

ഒരു നീലചിത്രവും ഒരുപാട് പൊല്ലാപ്പും...



തുറന്ന് പറയാമല്ലോ, നീലച്ചിത്രം കാണാത്ത മല്ലുവും തണ്ണിയടിക്കാത്ത സായിപ്പും ഭൂമിയില്‍ ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്ന ഒരു ബ്ലോഗറാണ് ഞാന്‍... ഇന്ന് നീലച്ചിത്രവും മദ്യവും മല്ലുവിന് ഒഴിച്ച് കൂടാനാവാത്ത ഒരു അവിഭാജ്യഘടകമായിരിക്കുന്നു ഇപ്പോള്‍.... ഞാന്‍ ഇതുവരേയും ഇപ്പറഞ്ഞ സാധനം കണ്ടില്ല എന്ന് ഏതെന്കിലും യുവകോമളന്‍ നിങ്ങളുടെ മുഖത്ത്‌ നോക്കി പരസ്യമായി പറഞ്ഞാല്‍ അപ്പറഞ്ഞവന് ഒന്നുകില്‍ മാനസികമായി എന്തെങ്കിലും തകരാറോ അല്ലെങ്കില്‍ ശാരീരികമായി മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് നമുക്ക് അനുമാനിക്കാം.... അപ്പൊ പറഞ്ഞുവന്നത് നീലച്ചിത്രത്തെപ്പറ്റി...അല്ലെ... ഇന്നുള്ള ഏതൊരുവനും ഇപ്പറഞ്ഞത് വീട്ടിലിരുന്ന് കണ്ട് നെടുവീര്‍പ്പിട്ടോളാന്‍ കഴിഞ്ഞമാസം ആയിരുന്നു സുപ്രീംകോടതിയുടെ വിധി വന്നത്.... എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് നീലച്ചിത്രം കണ്ട ഷുക്കൂറിന്റെ വിധി എന്നാല്‍ മറ്റൊന്നായിരുന്നു...

അന്ന് ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം...അല്ലറ ചില്ലറ കമ്പ്യൂട്ടര്‍ വച്ച് കൊടുക്കലും കൂടെ പഞ്ചാരയടിച്ചും നടക്കുന്ന പ്രായം... ക്ലാസും പാര്‍ട്ട്‌ടൈം ജോലിയും കഴിഞ്ഞ് കൂട്ടുകാരന്‍റെ കാസറ്റ്‌കടയില്‍ രാത്രി പോയി അന്നത്തെ സംഭവങ്ങളുടെ വിശദീകരണവും പിറ്റേന്നത്തേക്കുള്ള പ്ലാനിങ്ങും നടത്താറുണ്ടായിരുന്നു.... ഒരുനാള്‍ രാത്രി ഒന്‍പത് മണിക്ക് ഞങ്ങള്‍ കടയടക്കാന്‍ വേണ്ടി ഒരുങ്ങുമ്പോള്‍ ഒരു ബൈക്ക്‌ ചീറിപ്പാഞ്ഞു ഞങ്ങളുടെ മുന്‍പില്‍ വന്നു നിന്ന്... അതില്‍ നിന്ന് ഇറങ്ങിയതോ നമ്മുടെ സാക്ഷാല്‍ കഥാനായകന്‍ ഷുക്കൂറും..... മ് എന്താടാ ഈ നേരത്ത്‌ എന്ന ചോദ്യത്തിന്....എന്തിനും ഷോട്ട്കോഡ്ള്ള കാസറ്റ്‌കടയില്‍, സാധനം കയ്യില്‍ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു പുള്ളിക്കാരന്‍ കയറി വന്നത്..... കടക്കാരന്‍ എവിടെനിന്നോക്കെയോ തപ്പിപ്പിടിച്ച് ഒരെണ്ണം കൊടുത്തു....കൂടെ ഷുക്കൂറിന്റെ ഒരു ചോദ്യവും... എങ്ങനെയുണ്ട് സാധനം കൊള്ലാവോ?... ആ കൊള്ളിക്കാം എന്ന മറുപടിയും നല്‍കി ഷുക്കൂറിനെ പറഞ്ഞ് വിട്ടു... എ ഗ്രേഡോടെ പാസായ ഒരു വിദ്യാര്‍ഥി അവന്‍റെ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നത് പോലെ വാങ്ങി സിഡിയിലേക്ക് ആഞ്ഞ് ഒന്ന് നോക്കി വളിച്ച ഒരു ചിരിയും ചിരിച്ച് വന്നതിന്റെ ഇരട്ടിസ്പീഡില്‍ തരിച്ച് പോയി,... ഞങ്ങള്‍ അവരവരുടെ വീട്ടിലേക്കും....

പിറ്റേന്ന് രാവിലെ ക്ലാസിലേക്ക്‌ പോകുന്നവഴി ഷുക്കൂര്‍ അങ്ങാടിക്കണ്ട പരിചയംപോലും നടിക്കാതെ ചീറിപ്പാഞ്ഞ് പോകുന്നത് കണ്ടു... ഞാന്‍ നടന്നു കടയുടെ മുന്‍പില്‍ എത്തിയപ്പോള്‍ ഷുക്കൂറിന്റെ ബൈക്ക്‌ കടയുടെ മുന്‍പില്‍ത്തന്നെ നില്‍ക്കുന്നുണ്ട്.... എന്താ കാര്യം എന്നറിയാന്‍ കടയില്‍ കയറിയപ്പോള്‍ ചെയറില്‍ വിഷണ്ണനായി ഇരിക്കുകയാണ് ഷുക്കൂര്‍.. അടുത്ത്‌ മൂക്കത്ത്‌ വിരലും വച്ച് കടക്കാരനും... എന്തോ പന്തികേട് തോന്നി എനിക്ക്... എന്താടാ പ്രശ്നം എന്ന് ചോദിച്ചതിന് ഷുക്കൂര്‍ പറഞ്ഞ മറുപടി കേട്ട് ഞാന്‍ ആകെ ഐസായിപ്പോയി....

ഷുക്കൂറിന്റെ ബാപ്പ അന്ത്രുട്ടിക്ക രണ്ട് നാള്‍ക്ക് മുന്‍പാണ് ബഹറിനില്‍ നിന്ന് വന്നത്....പുള്ളി അപ്പോഴത്തെ വരവിന് നാട്ടില്‍ ഇതുവരെ കാണാത്ത സോണിയുടെ പത്ത്‌ സിഡിയിടുന്ന ഒരു വലിയ ഒരു ഹോം തിയ്യറ്റര്‍ കൊണ്ട്വന്നിരുന്നു... ടൈറ്റാനിക്ക്‌ സിനിമ രാത്രി കണ്ടോണ്ടിരിക്കുമ്പോള്‍ ആണ് ഇപ്പറഞ്ഞ ഷുക്കൂറിന്‍റെ മനസ്സില്‍ ഇബ്‌ലീസ് കയറി പുള്ളിക്കാരന്‍ മൈക്കിള്‍ജാക്സന്റെ ട്ടൈന്‍ജറസ്സ് എന്ന പാട്ടുപാടിയത്... ഇത്ര വലിയ സംഭവത്തില്‍ ഒരു 'ബ്ലൂ' കണ്ടാല്‍ എങ്ങനെയുണ്ടാകും എന്ന തോന്നലാണ് പാതിരാത്രിക്ക് ശുക്കൂറിനു കടയില്‍ വരാന്‍ പ്രേരിപ്പിച്ചതും, കടക്കാരന് , യമകണ്ടന്‍ സായിപ്പ്‌ ഒരു കിളുന്ത് പെണ്ണിനെ തറ പറ എന്ന് പഠിപ്പിച്ച് കൊടുക്കുന്ന സിഡി കൊടുക്കാന്‍ തോന്നിച്ചതും.....

രാത്രി വളരെ വെഴുകിയാണ് ഷുക്കൂറിന്റെ മതാശ്രീയും പിതാശ്രീയും അവരുടെ മുറിയിലേക്ക്‌ പോയത്... ആ തക്കം നോക്കി ഷുക്കൂര്‍ നമ്മുടെ സായിപ്പിനെ അങ്ങ് ഇട്ട് കാണാന്‍ തുടങ്ങി... സാധാരണ സിനിമകള്‍ കാണുന്നത് പോലെ ഇപ്പറഞ്ഞ സാധനത്തിന് നന്ദിപ്രകാശനം മുതല്‍ സംവിധായകന്‍ ആരാണെന്ന് വരെയുള്ള സീനൊന്നും കാണത്തില്ലല്ലോ... പഠനം തുടങ്ങി, ഷുക്കൂര്‍ അതുകണ്ട് പഠിപ്പും തുടങ്ങി... എന്തോ ഷുക്കൂറിന്റെ കഷടകാലത്തിനോമറ്റോ കണ്ട്കൊണ്ടിരിക്കുമ്പോള്‍ എപ്പോഴോ ഉറക്കം ഇബലീസിന്റെ രൂപത്തില്‍ വീണ്ടും വന്നുകയറി... ഇത്തരം നൂതന സാങ്കേതികവിദ്യയുള്ള മോഡലായ സോണി ഡിവിഡി പ്ലെയറില്‍ റീപ്ലേ എന്ന ബട്ടന്‍ ഓണായി വച്ചത് ഈ കൊണാപ്പന്‍ കണ്ടില്ല എന്ന് തന്നെ പറയാം.... സായിപ്പ്‌ മദാമ്മയെ പഠിപ്പിച്ചത് തന്നെ വീണ്ടും വീണ്ടും റിവിഷന്‍ക്ലാസ് എടുപ്പിച്ചു കൊണ്ടേയിരുന്നു(ഏതു?)....ഷുക്കൂറാണെങ്കിലോ പോത്തുപോലെ ഈ ടീവിയുടെ മുന്നില്‍ കിടന്ന് ഉറങ്ങുകയും ചെയ്തു....

രാവിലെ ഉറക്കത്തില്‍ നിന്ന് കണ്ണ് തിരുമ്മി വന്ന ഷുക്കൂറിന്റെ മാതാശ്രീ ടിവിയില്‍ നടക്കുന്ന റിയാലിറ്റിഷോ കണ്ട് ''എന്‍റെ ബദരീങ്ങളെ'' എന്ന് വലിയ വായില്‍ വിളിച്ച് വന്നവഴി റൂമിലേക്ക്.. തിരിച്ച് പിതാശ്രീയുമായി വന്നു മകന്റെ തനികൊണം അങ്ങ് പച്ചക്ക് കാണിച്ച് കൊടുത്തു തള്ള..... ഇംഗ്ലണ്ടിന്‍റെ ഫുട്ബോള്‍ ഇതിഹാസം ഡേവിഡ്‌ബെക്കാമിന്റെ ഫ്രീക്കിക്കിനെ അനുസ്മരിപ്പിക്കുന്ന വിധം അന്ത്രുട്ടിക്ക കിടന്ന് കൂര്‍ക്കം വലിക്കുന്ന ഷുക്കൂറിനെ വെറും ഒരു ഫുട്ബോള്‍ കണക്ക്‌ ഒരു കിക്ക്!! കൂടെ നല്ല നാല് തെറിയും..... ഷക്കീലച്ചേച്ചിയുമായി സ്വപ്നത്തില്‍ ഡ്രൈവിംഗ് പഠിക്കുകയായിരുന്ന ഷുക്കൂര്‍ ഗോള്‍ ആയപ്പോള്‍ ആണ് ഞെട്ടി ഉണര്‍ന്നത്....''എന്താടാ കള്ളനായ്യി ഈ കാണുന്നത്'' എന്ന തെറിയും കൂടെ ഒരു വീക്കും നമ്മുടെ അന്ത്രുക്ക.. അപ്പോഴാണ്‌ ഷുക്കൂറിന് പരിസരബോധം വന്നതും ടീവിയിലേക്ക് ഒന്ന് നോക്കിയതും....പിന്നെ അങ്ങോട്ട്‌ ഒരു സഞ്ചാരം ആയിരുന്നു അമളി പറ്റിയ ഷുക്കൂറിന്.... അതുവരെ ഉള്ള ഇലട്രിക് സ്വിച്ച് കാണുന്നില്ല...റിമോട്ട് കല്യാണത്തിനും പോയി... എവിടെയോ കിടന്നിരുന്ന ഉടുമുണ്ട് എടുത്ത്‌ എങ്ങിനെയോ ടിവി മൂടി നമ്മുടെ ഷുക്കൂര്‍.... എന്തായാലും ആ സീന്‍ മനസ്സില്‍ ഒന്ന് കണ്ടുനോക്കൂ വായനക്കാരെ .... പാവം ഷുക്കൂര്‍ അല്ലെ??...

നാട്ടിലുള്ള തരുണീമണികളുടെ നല്ല ഭാവി ഓര്‍ത്തോ മറ്റോ, അന്നത്തെ സംഭവത്തിനുശേഷം പെട്ടന്നുതന്നെ അന്ത്രുക്ക ഷുക്കൂറിനെ പിടിച്ച് പെണ്ണ്‍കെട്ടിച്ചു.... അതിനുശേഷം ഷുക്കൂറും ഭാര്യയും ബൈക്കില്‍ വരുന്നത് കാണുമ്പോള്‍ ഞങ്ങള്‍ ഇപ്പോഴും പറഞ്ഞ് ചിരിക്കുന്ന ഒന്നുണ്ട്... ''ഒരു നീലചിത്രവും ഒരുപാട് പൊല്ലാപ്പും വരുന്നുണ്ട്'' എന്ന്...

2010, ഡിസംബർ 26, ഞായറാഴ്‌ച

ഉണ്ണിക്കുട്ടന്‍റെ പെണ്ണുകാണല്‍..



ഉണ്ണിക്കുട്ടന്‍റെ അമ്മ വഴുക്കുന്ന മുറ്റത്ത് നിലംപരിശാക്കി വീണതില്‍പ്പിന്നെയാണ് ഉണ്ണിക്കുട്ടന് പെണ്ണ് വേണം എന്ന പ്രസ്താവനയുമായി അച്ചനും അമ്മയും മുന്നോട്ട് വന്നത്... ചുവപ്പുകൊടിയുടെ തണലില്‍ പഞ്ചായത്തില്‍ ഒരു ചെറിയ ജോലി ചെയ്തുവരുന്ന നായര്‍ സന്ധതി ഉണ്ണിക്കുട്ടനെ കറുകപുത്തൂര്‍ അങ്ങാടിയിലുള്ളവര്‍ക്ക്‌ പ്രിയപ്പെട്ടവനായിരുന്നു... ക്ഷേത്രത്തില്‍ ദിനവും ദീപാരാധനക്ക് തൊഴാന്‍ പോകുന്ന സമയത്ത്‌ കൂട്ടത്തില്‍ ഉള്ള പെന്മാനസങ്ങളില്‍ തെക്കേലെ അമ്മിണിയുമായി മുട്ടിച്ചെര്‍ന്നു നിന്ന് തൊഴാറുണ്ടു എന്നതൊഴിച്ചാല്‍ ഉണ്ണിക്കുട്ടന് മറ്റൊരു ദുശ്ശീലങ്ങളും ഉണ്ടായിരുന്നില്ല....തന്‍റെ ഇത്തരം സ്വാതന്ത്രത്തിന് കത്തിവക്കുന്ന പ്രസ്താവനയുമായി വന്ന രക്ഷിതാക്കളോട് തനിക്ക്‌ ഇപ്പൊ പെണ്ണ് വേണ്ട എന്ന് പറഞ്ഞു കേണു ഉണ്ണിക്കുട്ടന്‍... നാട്ടിലെ പ്രശസ്ത ബ്രോക്കര്‍ കുഞ്ഞാണ്ടിയുടെ വലിയ വായിലെ വാക്ക്‌ കേട്ട് വിശ്വസിച്ച ഉണ്ണിക്കുട്ടന്‍റെ അച്ചന്‍ ആ അപേക്ഷ തള്ളി എന്ന് മാത്രമല്ല അപ്പോള്‍ തന്നെ അവൈലബ്ള്‍ പിബി വിളിച്ച് കൂട്ടി പെണ്ണ് കാണേണ്ട കാര്യം അവതരിപ്പികയും ചെയ്തു...

'എന്നാ എനിക്ക് ടീച്ചറെ കെട്ടണം' എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ച ഉണ്ണിക്കുട്ടന്‍റെ നിര്‍ദ്ദേശത്തെ ശരിവക്കുന്ന രീതിയില്‍ ആയിരുന്നു വീട്ടുകാരും....ഉണ്ണിക്കുട്ടന്‍റെ പെണ്ണ് ടീച്ചര്‍...അത് നല്ല ഒരു കാര്യം ആണെന്ന് ഉണ്ണിക്കുട്ടന്‍റെ അമ്മയ്ക്കും അച്ചനും തോന്നി....എന്തായാലും ചെറിയ ഒരു ജോലിയാണെലും പഞ്ചായത്തിലെ ഒരു അംഗമല്ലേ നമ്മുടെ ഉണ്ണിക്കുട്ടനും....അപ്പൊ ടീച്ചര്‍ തന്നെ ആയാലന്താ? എന്ന ഒരു അഭിപ്രായവും മറ്റുള്ളവരില്‍നിന്ന് ഉണ്ടായി.... ഇനിയിപ്പോ ടീച്ചര്‍മ്മാരെ എവിടെ നിന്നും ഒപ്പികും എന്ന പ്രതിസന്ധിയില്‍ ആയി വീട്ടുകാര്‍...അവന്‍റെ ഒരു ആശയല്ലേ അപ്പൊ അങ്ങിനെമതി എന്ന ഉണ്ണിക്കുട്ടന്റെ അമ്മയുടെ അപേക്ഷ പരിഗണിച്ച് വീട്ടുകാരും കുടുംബക്കാരും ടീച്ചര്‍മ്മാരെത്തപ്പി ഇറങ്ങി.....അന്നൊക്കെ ഉണ്ണിക്കുട്ടന്‍റെ നാട്ടിനപ്പുറത്തുള്ള കൂറ്റനാട് എന്ന നാട്ടില്‍ നല്ല തരുണീമണികള്‍ ഉള്ള കാലം... ഉണ്ണിക്കുട്ടന്‍റെ ബന്ധുവിന്‍റെ നിര്‍ദ്ധേശത്താല്‍ അവിടെ നായര്കുടുംബത്തിലെ മൂന്നാമത്തെ സന്ധതിയെപ്പോയി കണ്ടു നമ്മുടെ ഉണ്ണിക്കുട്ടന്‍.... ആദ്യകാഴ്ചയില്‍ത്തന്നെ പെണ്ണിനെ ഇഷ്ടപ്പെട്ട ഉണ്ണിക്കുട്ടനും വീട്ടുകാരും തിരിച്ച് പോരുമ്പോള്‍ പെണ്ണിന്‍റെ അയല്‍വാസിയില്‍ നിന്നും വന്ന കമന്റ് കേട്ട് അന്തംവിട്ടു പോയി... പെണ്ണ് ഒരു പെശകാ, അമ്മയും ഒട്ടും മോശമല്ല....എന്നാല്‍ ആപെശകിനെ നമ്മുടെ ഉണ്ണിക്കുട്ടന് വേണ്ട എന്നതായി ഉണ്ണിക്കുട്ടന്‍റെ അമ്മക്ക്... അത് മുടങ്ങി... അത് കഴിഞ്ഞ് മൂന്ന്‍ മാസത്തിനുള്ളില്‍ കാര്‍ഗ്ഗിലില്‍ നിന്ന് ഒരു പട്ടാളക്കാരന്‍ വന്നു ആ ടീച്ചറെ കെട്ടിക്കൊണ്ട് പോയി...

പിന്നെയങ്ങോട്ട് ഉണ്ണിക്കുട്ടന് പെണ്ണുകാണലിന്റെ ഒരു സീസണായിരുന്നു... ചിലവരെ കുട്ടന് പിടിക്കും അപ്പൊ അവര്‍ക്ക്‌ പിടിക്കില്ല, ചിലവര്‍ക്ക് കുട്ടനെ പിടിക്കും അവരെ കുട്ടനും പിടിക്കില്ല..അങ്ങിനെ പെണ്ണ്കാണാന്‍ നടന്ന് നടന്ന് ഉണ്ണിക്കുട്ടന് മടുത്തു എന്ന മട്ടായി.... ഹൈസ്കൂള്‍ ടീച്ചറില്‍ നിന്ന് തുടങ്ങിയ പെണ്ണുകാണാന്‍ പിന്നീട് യുപി സ്കൂളിലേക്കും അത് പിന്നെ ടി ടി സി യിലേക്കും ഇനിഇപ്പോ ഒരു പെണ്ണ്‍ ആയാലും മതി എന്ന അവസ്ഥയിലേക്കും തന്‍റെ ആദര്ശങ്ങളില്‍ ഇളവ്‌ വരുത്തിക്കൊണ്ട് പെണ്ണുകാണല്‍ ഉര്‍ജിതമാക്കി ഉണ്ണിക്കുട്ടന്‍.... എന്നിട്ടും ഫലമോ തഥൈവ.... അതിലും വലിയ അത്ഭുതം ഉണ്ണിക്കുട്ടന്‍ കണ്ട പെന്മാനസങ്ങളുടെ വിവാഹം എളുപ്പം കഴിഞ്ഞുപോകുന്നു എന്ന ഒരു പ്രതിഭാസം ബ്രോക്കര്‍ കുഞ്ഞാണ്ടി പറഞ്ഞതു കേട്ടാണ് ഉണ്ണിക്കുട്ടന്‍റെ വീട്ടുകാര്‍ക്ക്‌ ബോധ്യമായത്.....എന്തായാലും തിരുമിറ്റക്കോട് പഞ്ചായത്തിനപ്പുറത്ത് ഉള്ള നാഗലശ്ശേരി പഞ്ചായത്തിന്‍റെ പരിധിയിലും പെണ്ണ് തപ്പി.... ഇത് നടക്കുന്ന പോക്കല്ല എന്ന അവസ്ഥയില്‍ ആയി വീട്ടുകാര്‍...എന്നാല്‍ ഉണ്ണിക്കുട്ടന്‍ വിടുമോ?..എന്തായാലും നനഞ്ഞതല്ലേ ഇനിയങ്ങ് മുങ്ങിക്കയറാം എന്ന തീരുമാനത്തില്‍ ഉണ്ണിക്കുട്ടന്‍ ഉറച്ച് നിന്നു...

പലവരെയും ആയി തന്‍റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു ഉണ്ണിക്കുട്ടന്‍,പ്രശസ്ത മന്ത്രവാദി കിട്ടുണ്ണി ആശാന്‍റെ നിര്‍ദ്ദേശത്താല്‍ ഒരു മുഴുനീള പ്രശനംവെപ്പും അതിന് ക്ഷേത്രങ്ങളില്‍ ചെയ്യാനുള്ള കര്‍മ്മങ്ങളും കഷായത്തിന് കുറിച്ച് തരുന്ന വലിയ ഒരു ചീട്ട് ആശാന്‍ ഉണ്ണിക്കുട്ടന് കൊടുത്തു ചെയ്യിപ്പിച്ചു... എന്നാല്‍ പഞ്ചായത്തിലെ ചില സഹപ്രവര്‍ത്തകര്‍ ഉണ്ണിക്കുട്ടന്റെ മുഖത്തിന് ആണ് പ്രശനം എന്ന് പറഞ്ഞു...മറ്റു ചിലര്‍ വസ്ത്രധാരണത്തില്‍ ഉള്ള പിശകാണെന്ന് പറഞ്ഞു.... എന്തോ ആശാന്‍റെ മന്ത്രവാദത്തിന്‍റെ ബലം കൊണ്ടാണോ മറ്റോ ഇന്ന് ഒരു പെണ്ണ് കാണാന്‍ പോകാം എന്ന അച്ചന്‍റെ വിളികേട്ടാണ് ഉണ്ണിക്കുട്ടന്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നത്... എന്തായാലും ഇതോട്കൂടി തന്‍റെ പെണ്ണുകാണല്‍ അവസാനിപ്പിക്കും എന്ന ഭീഷ്മശപദം എടുത്ത്‌ ഉള്ളതില്‍വച്ച് ഏറ്റവും നല്ല പുതുവസ്ത്രം അണിഞ്ഞ്കൊണ്ട് ഉണ്ണിക്കുട്ടനും വീട്ടുകാരും പെണ്ണുകാണാന്‍ ചെന്നു.....എന്തോ ഈശ്വരാനുഗ്രഹം എന്നുപറയാം, പെണ്ണ് ശരിയായി എന്ന് മാത്രമല്ല പെണ്ണിനെ പെട്ടന്നുതന്നെ കെട്ടിച്ച് വിടണം എന്ന അഭിപ്രായത്തില്‍ ആയിരുന്നു പെണ്ണ്‍വീട്ടുകാര്‍....ആ നിര്‍ദ്ദേശത്തോട് പൂര്‍ണ്ണമായും ഉണ്ണിക്കുട്ടന്റെ വീട്ടുകാരും യോജിച്ചു...അങ്ങിനെ വിവാഹം ഉറപ്പിച്ചു... അന്നുമുതല്‍ ഉണ്ണിക്കുട്ടന്‍റെ മനസ്സിലും നിറങ്ങള്‍ വരക്കാന്‍ തുടങ്ങി...

മൂന്ന് നാളുകള്‍ക്ക്‌ ശേഷം ജോലികഴിഞ്ഞ് സന്തോഷം നിറച്ച മുഖംകൊണ്ട് വീട്ടിലേക്ക്‌ കയറിവന്ന ഉണ്ണിക്കുട്ടന്‍റെ വീട്ടുകാരുടെ സങ്കടം ഉള്ള മുഖം ആണ് കണ്ടത്.... കാരണം അന്യേഷിച്ച ഉണ്ണിക്കുട്ടനോട് അമ്മ പറഞ്ഞ ഉത്തരം കേട്ട് കുട്ടന്‍ തളര്‍ന്ന് പോയി... ഉണ്ണിക്കുട്ടന് ഉറപ്പിച്ച പെണ്ണ്, അവളുടെ കാമുകനോടൊപ്പം ഇന്നലെ രാത്രി ഒളിച്ചോടിപ്പോയത്രേ!!.... ഇതല്ലാം കേട്ട് തന്‍റെ വിധി ഇതാണ് എന്ന് കരുതി സമീപത്തുള്ള തോട്ടുവക്കില്‍പോയി ഇരുന്ന് ഉണ്ണിക്കുട്ടന്‍ തന്‍റെ കണ്ണ് നിറച്ചപ്പോള്‍, തോട്ടുവക്കിലെ ഒഴുകുന്ന വെള്ളത്തില്‍ അപ്പോഴും ഇണപിരിയാത്ത രണ്ടു പരലുകള്‍ അവരുടെ സ്നേഹം കൈമാറുകയായിരുന്നു.......

2010, ഡിസംബർ 24, വെള്ളിയാഴ്‌ച

യേശുവിന്‍റെ തിരുവിപ്പിറന്നാള്‍ ആശംസകള്‍..




ബത്ലഹേം - എഫ്രാത്താ,യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍
എനിക്കായി നിന്നില്‍ നിന്നും പുറപ്പെടും:അവന്‍ പണ്ടെ യുഗങ്ങള്‍ക്ക് മുന്‍പേ,ഉള്ളവനാണ്.
(മിക്കാ 5-2)

അതിനാല്‍, കര്‍ത്താവ്‌തന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
അവന്‍ ഇമ്മാനുവല്‍ എന്ന് വിളിക്കപ്പെടും.
(ഏശയ്യാ 7-14)

ലോകസമാധാനത്തിനായി ബത്ത്ലഹേമിലെ കാലിത്തൊഴുത്തിനുള്ളില്‍ കന്യാസുധനായി പിറന്നുവീണ ഉണ്ണിയേശുവേ....അങ്ങയുടെ ആ മഹത്തായ സന്ദേശം വിളിച്ചോതുന്ന ഈ തിരുപ്പിറവിനാളില്‍ നല്ലവരായ എന്‍റെ എല്ലാ വായനക്കാര്‍ക്കും ഈ ഗ്രീഷ്മകാലത്തിന്‍റെ അകമ്പടിയില്‍ ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ ക്രിസ്തുമസ്ദിനാശംസകള്‍ നേരുന്നു.
വിരല്‍ത്തുമ്പ്.

2010, ഡിസംബർ 23, വ്യാഴാഴ്‌ച

അഹിംസ...



ഈശ്വരന്‍ സൃഷ്ടിച്ച ലോകത്തിലെ ഇന്നുള്ള എല്ലാ ജീവജാലങ്ങള്‍കും അവര്‍ക്ക്‌ വേണ്ടരീതിയില്‍ ഉള്ള കഴിവുകള്‍ പുള്ളിക്കാരന്‍ നല്‍കിയിട്ടുണ്ട്..... അതെങ്ങനെ ഉപയോഗിക്കണം എന്നുള്ളത് നമ്മളെടുക്കുന്ന തീരുമാനം പോലെയിരിക്കും...അല്ലെ?...എനിക്ക് നന്നായിട്ടറിയാം ഈ ബ്ലോഗ്‌ വായിക്കുന്ന നിങ്ങളില്‍ പലവരും വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്..വ്യത്യസ്ത സംസ്കാരം വച്ച് പുലര്‍ത്തുന്നവരാണ്, വ്യത്യസ്ത മതത്തില്‍പ്പെട്ടവരും ആണ്...അപ്പോള്‍ ചരിത്രം എന്‍റെ കോണിലൂടെ നോക്കുകയാണെങ്കില്‍ മുഹമ്മദ്‌ എന്ന പ്രവാചകനില്‍ ദൈവം അറിയാനുള്ള ആഗ്രഹം എന്ന കഴിവ് നല്‍കിയത് ആകാം അദ്യെഹത്തിനാല്‍ ഇസ്ലാം എന്ന വിശുദ്ധ മതത്തിന്റെ പിറവിയും തന്‍മൂലം ലോകമുസ്ലീംകള്‍ ഇന്നും ആ പ്രവാചകനെ സ്നേഹിക്കുന്നതും....ഗീതയില്‍ നോക്കുകയാണെങ്കില്‍ അധര്‍മ്മത്തിനെ പരാജയപ്പെടുത്തി ധര്‍മ്മം എങ്ങനെ പുനസ്ഥാപിക്കാം എന്ന് കൃഷ്ണഭഗവാന്‍ അര്‍ജ്ജുനനാല്‍ ഈ ലോകത്തിന് കാണിച്ചുതന്നു ......ജൂത കിരാതന്മമാര്‍ പീടിപ്പിച്ചും ശരീരം മുഴുവന്‍ രക്തപങ്കിലമാക്കി തല്ലിച്ചതച്ച് കുരുശില്‍ കയറ്റിയപ്പോളും ''ദൈവമേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല , ആ ഇവരോട് പൊറുക്കേണമേ''എന്ന് ലോകത്തിന് മുന്‍പില്‍ വിളിച്ചു പറഞ്ഞ ത്യാകനിധിയായ കൃസ്തുദേവനും നമ്മുക്ക് മുന്‍പില്‍ ഉണ്ട്.....അപ്പോള്‍ ഇതില്‍നിന്നും നമുക്ക്‌ എന്ത് മനസ്സിലായി??.. മുഹമ്മദിനാല്‍ നമുക്ക്‌ ദൈവം അറിവ്‌ പകര്‍ന്നു തന്നു....കൃഷ്ണനാല്‍ നമ്മള്‍ ധര്‍മ്മം എന്തെന്ന് അറിഞ്ഞു...കൃസ്തുവാല്‍ നമ്മള്‍ ത്യാഗം എന്തെന്നും അറിഞ്ഞു....

എന്നിട്ടും നമ്മളെന്തേ ഇങ്ങനെയായി??...

ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഭാഗ്യവാന്മാരായ നിങ്ങളോട് ഒരു സത്യം ഞാന്‍ തുറന്നു പറയട്ടെ... ഇപ്പറഞ്ഞ മൂന്ന്‍ മഹാന്‍മ്മാരുടെയും അംശങ്ങള്‍ നമ്മളില്‍ ഇപ്പോഴും ഉറങ്ങിക്കിടക്കുന്നുണ്ട്.... അതെന്ന് അറിയുന്നു ഒരുവന്‍, അന്ന് മുതല്‍ അവന്‍റെ വളര്‍ച്ച തുടങ്ങുകയായി.... അതറിഞ്ഞ സ്വയം കണ്ടെത്തിയ ഒരാളെയാണ് ഞാന്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ വെളിപ്പെടുത്താന്‍ പോകുന്നത്....മറ്റാരുമല്ല.... നമ്മുടെ നെഞ്ചില്‍ ഇന്നും കുടികൊള്ളുന്ന ഞാന്‍ ഇന്ത്യക്കാരനാണ് എന്ന് ലോകത്തിന് മുന്‍പില്‍ നമുക്ക്‌ നെഞ്ചും വിരിച്ച് പറയാന്‍ സ്വാതന്ത്രം ഉണ്ടാക്കിത്തന്ന ഇന്ത്യയുടെ പരമോന്നത വ്യക്തിത്വം രാഷ്ട്രപിതാവ് മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാഗാന്ധി...... നമ്മുടെയെല്ലാം സ്വാതന്ത്രത്തിന് വേണ്ടി നമ്മുടെ പടിവാതിലില്‍ വന്ന് നിന്നുകൊണ്ട് നമ്മുടെ ഭാഷയില്‍ നമുക്ക് വേണ്ടി സംസാരിച്ച ആ പരമോന്നത വ്യക്തി....നമ്മളെല്ലാം ഹൃദയം തൊട്ട് വിളിക്കുന്ന നമ്മുടെ സ്വന്തം ഗാന്ധിജി.......

അഹിംസ എന്ന ഒരു വാക്ക് നമ്മള്‍ കേട്ടാല്‍ അപ്പോള്‍ നമ്മുടെ ഗാന്ധിജിയെ നമുക്ക് ഓര്‍മ്മവരും അല്ലെ.... മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ തുടങ്ങി ഇന്നും മ്യാന്‍മാര്‍ പട്ടാളത്തിന് മുന്‍പില്‍ ത്സാന്സിറാണിയെപ്പോലെ പൊരുതിക്കൊണ്ട് അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ആങ്ങ്‌ സാന്‍ സ്യൂക്കി വരെ നമ്മുടെ രാഷ്ട്രപിതാവിന്‍റെ അഹിംസാതത്വത്തെ പിന്തുടരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരു ഇന്ത്യക്കാരന്‍ ആയി ഭാരതാംബയുടെ മടിത്തട്ടില്‍ പിറന്നതില്‍ ദൈവത്തിനോട് തീര്‍ത്താല്‍തീരാത്ത നന്ദി അറിയാതെ പറഞ്ഞ് പോകുന്നു ഈ അവസരത്തില്‍ .... ഇക്കഴിഞ്ഞ ആഴ്ച്ചയില്‍ ഇവിടെ അബുദാബിയില്‍ വച്ച് അമേരിക്കക്കാരനായ എന്‍റെ സുഹൃത്തിനോടു ഇന്ത്യയിലെ ടൂറിസത്തെക്കുറിച്ച് ഞാന്‍ വായ്‌തോരാതെ സംസാരിച്ചപ്പോള്‍, ഞാന്‍ ഇപ്പോഴും നിങ്ങളുടെ ഫ്രീഡംഹീറോ ഗാന്ധിജിയുടെ നാമത്തില്‍ ഇന്ത്യയെ സ്നേഹിക്കുന്നു എന്ന മറുപടി കേട്ട് സത്യത്തില്‍ ലജ്ജിച്ച് എന്‍റെ തല താഴ്ന്നുപോയി..... ഇന്നും ഈ തലമുറ അറിയാതെപോകുന്നതോ അതുമല്ലെങ്കില്‍ അവഗണിക്കുന്നതോ ആയ ഒരു കാര്യം ഉണ്ട്.... ''ദൂര്‍ത്ത്‌''... ലളിതജീവിതം നയിച്ചുകൊണ്ട് സ്വയം നാന്നായി രാഷ്ടത്തിന് മാതൃകയാകൂ എന്ന ഗാന്ധിയന്‍ ദര്‍ശനം ഇവര്‍ക്കൊക്കെ വേണ്ടി ഞാന്‍ ഇവിടെ സ്മരിക്കട്ടെ.....

ഇന്നും പലരാജ്യങ്ങളിലും നിന്നും വന്ന അവരുടെ പരമോന്നത നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ രാജ്ഘട്ടിലെത്തി പുഷ്പാഞ്ജലി നടത്തുന്നത് നമ്മളൊക്കെ കാണാറുണ്ട്...അത് ഒരു ചടങ്ങിനേക്കാള്‍ ഉപരി അവരുടെ കടമയായി ആണ് ഇന്നും ചെയ്തുപോരുന്നത്.....ഇന്ത്യ എന്ന ഒരു രാജ്യത്തിലെ രാഷ്ട്പിതാവ്‌ എന്ന നാമത്തിലൂന്നാതെ എന്‍റെ രാജ്യത്തെയും സ്നേഹിക്കണം എന്ന് ഇന്ത്യക്കാര്‍ക്ക്‌ പറഞ്ഞുകൊടുത്ത് ഇന്ത്യക്കാരെ നേര്‍വഴിക്ക് നടത്തിയ ഒരു പച്ചയായ മനുഷ്യനെ ആദരിക്കാന്‍ ഒരു വിദേശിക്ക് കിട്ടിയ അവസരം എന്നായിട്ടാണ് ഏതു നേതാവും ഇപ്പോഴും കരുതിപ്പോരുന്നത്.... നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം 2010 എന്ന മനോഹരമായ നല്ലൊരു വര്ഷം നമ്മളെ വിട്ടുപോകാന്‍ ഇനി ഏതാനും ദിനങ്ങള്‍ മാത്രം ബാക്കി.... പല മാധ്യമങ്ങളും ഈ വര്‍ഷത്തില്‍ ലോകത്തില്‍ നടന്ന കാര്യങ്ങള്‍ ഒരു ബഡ്ജറ്റ് പോലെ അവതരിപ്പിക്കുമ്പോള്‍ 2011ലേക്ക് വേണ്ടി ആരും ഒന്നും നമുക്ക്‌ തരുന്നില്ല.... എന്നാല്‍ എനിക്ക് നിങ്ങള്‍ക്ക്‌ തരാന്‍ താത്പര്യപ്പെടുന്നത് നല്ല ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ആണ്..അതില്‍ ഏറ്റവും പ്രധാനപ്പെട്ടതോ സ്വയംപര്യാപ്തത എന്നും.... അദ്യേഹം തന്ന ആ മാഹത്തായ ആ ആശയത്തില്‍ ഉറച്ച് നിന്നുകൊണ്ട് ജീവിതം നയിച്ച് വീടിനും നാടിനും ലോകത്തിനും മുന്‍പില്‍ ഒരു നല്ലമാതൃകയാകാന്‍ വീണ്ടും നിങ്ങളോട് ഞാന്‍ ആഹ്വാനം ചെയ്യുന്നു...

ജയ്ഹിന്ദ്.

2010, ഡിസംബർ 20, തിങ്കളാഴ്‌ച

ഈ ഗിന്നസ്ബുക്കിന്‍റെ ഒരു കാര്യേ.....



ഞാനെന്തെങ്കിലും പറഞ്ഞാല്‍ പിന്നെ എല്ലാവരും അതും പൊക്കിപ്പിടിച്ച് നടക്കും....അതൊക്കെ പോട്ടെന്നുവെക്കാം.. കരള് പറിച്ച് കാണിച്ച് കൊടുത്താലും അത് ചെമ്പരത്തിപ്പൂവ് ആണ് എന്ന് പറയുന്ന ആളുകളാണ് കേരളത്തിലെ വനിതാകമ്മീഷന്‍... ഇവരൊക്കെക്കൂടി ഉണ്ടാക്കിയ നിയമം ആണ് പെണ്ണിന്റെയും ചെക്കന്റെയും വിവാഹപ്രായം 18ഉം 21ഉം ആയി കൂട്ടിക്കെട്ടിയത്... ഈ പ്രായം കുറച്ച് കൂടുതലല്ലേ പെണ്ണുമ്പിള്ളെ?... അത് എന്താന്ന് എന്ന് ഞാന്‍ ഒന്ന് ചോദിച്ചതിന് അവളുമാരെന്നെ തിന്നാന്‍ വന്നത് എനിക്ക് മാത്രമേ അറിയൂ... എന്നാല്‍ കേരളത്തിലെ വനിതാകമ്മീഷനെപ്പോലും മൂക്കത്ത് വിരല് വക്കുന്ന ഒന്നാണ് രണ്ടു ദിവസം മുന്‍പ്‌ ലണ്ടനില്‍ അരങ്ങേറിയത്... കൂടെ ഗിന്നസ്ബുക്കില്‍ ഒരിടവും....

സംഭവം നടന്നത് ബ്രിട്ടനിലാണ്....അത് പിന്നെ ബ്രിട്ടന്‍കാര്‍ക്ക് പിന്നെ എന്തും ആകാമല്ലോ!!... ഇവിടെ കോളേജിലേക്ക് പോകുന്ന പതിനേഴ് വയസ്സുള്ള സുന്ദരിയായ ഒരു പെണ്‍കുട്ടിയെ മുഖത്ത് നോക്കി ഒന്ന് കണ്ണിറുക്കിയാല്‍ പിന്നെ കേസായി, പീഠനനമായി പിന്നെ അത് പുലിവാലായി.... അവിടെ പതിനാല് വയസ്സ് പ്രായം മാത്രമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക്‌(കുഞ്ഞുങ്ങളേ!!മ്)ഇപ്പൊതാ സ്വന്തമായി ഒരു കുഞ്ഞ് പിറന്നിരിക്കുന്നു... സത്യത്തില്‍ ഗിന്നസ്ബുക്കിന് തെറ്റുപറ്റിയിരിക്കുന്നു ... കാരണം പതിമൂന്നരവയസ്സിലാണ് എന്‍റെ മാതാശ്രീ എന്നെ പ്രസവിച്ചത്.... അങ്ങിനെയാണെങ്കില്‍ കേരളത്തില്‍നിന്നും ഗിന്നസ്സ്ബുക്കില്‍ പുള്ളിക്കാരിക്കും ഒരു സ്ഥാനം വേണ്ടെ?....ഇല്ല.... കണ്ടോ നിങ്ങളെല്ലാവരും... ഇതിനോക്കെയാണ് നമ്മള്‍ അസമത്വം അനീതി എന്നൊക്കെ പറയുന്നത്... ഇന്നല്ലെങ്കില്‍ നാളെ ലോകത്തെ ഏറ്റവും പ്രശസ്‌തനായ ബ്ലോഗര്‍ എന്ന ബഹുമതി തരാന്‍ ഇപ്പറഞ്ഞ ഗിന്നസ്ബുക്ക് എന്റടുത്ത് വരും.... അതെനിക്കറിയാം... അന്ന് മുഖമടച്ച് ആട്ടും ഞാന്‍..ഹല്ല പിന്നെ...

അപ്പൊപ്പിന്നെ കാര്യത്തിലേക്ക് കടക്കാം....പതിനാലുകാരായ നഥാന്‍ ഫിഷ്‌ബോണും ഏപ്രില്‍ വെബ്‌സ്റ്ററും ആണ് ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനമ്മമാര്‍...... ഹോ കേള്‍ക്കുമ്പോള്‍ തന്നെ കൊതിയാവുന്നു....ഒരു ചാന്‍സ് അല്ലെ ഞാന്‍ കളഞ്ഞുകുളിച്ചത്...ഇനി ഇപ്പൊ പറഞ്ഞിട്ടെന്നാ....നാല് ദിവസം മുന്നേയാണ് ഇവര്‍ക്ക് ജാമി എന്ന് പേരിട്ട കുഞ്ഞ് ജനിച്ചത്... പതിമൂന്നാംവയസ്സിലാണ് ഇവര്തമ്മില്‍ കണ്ട്മുട്ടുന്നത്.... രണ്ട് പേരും അന്ന് തുടങ്ങിയ അത്തള പിത്തള തവളാച്ചി ഒടുവില്‍ കുഞ്ഞില്‍ അവസാനിച്ചു...രണ്ട് പേരും കൂടി രാത്രി നൂറ് മില്ലി അടിച്ച് നില്‍ക്കുമ്പോള്‍ നാഥാന് തോന്നിയ ഒരു വികൃതി... പിന്നെ അത് ഒരു ശീലമാക്കി...ആദ്യം സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നത്രേ ചോട്ടേം മാണിം കളിച്ചത്.. പിന്നെ അതിനും ഇല്ലേ ഒരു വിരക്തി(ഏതു?)..... ഒരു രാത്രിയില്‍ ഇപ്പറഞ്ഞ സാധനം(സുരക്ഷ) നാഥാന്‍ മറന്നു എന്നത് കളി കഴിഞ്ഞതിന് ശേഷമാണത്രേ ഏപ്രിലിന് മനസ്സിലായത്‌ .....നമ്മുടെ മലയാളസിനിമയില്‍ സീമച്ചേച്ചേച്ചിയും ജയഭാരതിയും ബെഡ്ഡില്‍ രണ്ട്കാലുംമേലും മുഖം കമിഴ്ത്തി ഞാന്‍ നശിച്ചല്ലോ ഈശ്വരാ എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന സീനോന്നും ആ നാട്ടില്‍ ഇല്ലല്ലോ.... പുള്ളികാരി എന്നാലങ്ങു പോരട്ടെ ഒരു കുഞ്ഞ് എന്ന രീതിയില്‍ പത്തുമാസം അങ്ങ് പിടിച്ച് നിന്നു.... പത്തും കഴിഞ്ഞപ്പോള്‍ ദാ വരുന്നു ഒരു അടിപൊളി കുഞ്ഞ്....കൂടെ ഗിന്നസ്ബുക്കില്‍ ഒരു പേരും എഴുതിവാങ്ങിച്ചു... എന്തായാലും പെണ്ണ് ഒരു സംഭവമായി മാറുകയാണ്... പ്രസവം കഴിഞ്ഞ് പത്ത് ദിവസത്തിനകം ജാമിയെ മുത്തശന്റെയും മുത്തശിയുടെയും കൈയിലേല്‍പിച്ച്‌ വീണ്ടും സ്‌കൂളില്‍ പോകാന്‍ ദൃഡനിശ്ചയം എടുത്തിരിക്കുകയാണ് ഈ കുഞ്ഞ് സോറി സോറി ഈ പെണ്ണ്....

എന്നാല്‍ ബ്രിട്ടനിലെ മറ്റു കാര്യങ്ങള്‍ കേട്ടാല്‍ ഇതൊന്നും ഒന്നുല്ലാതായിരിക്കുന്നു.... പ്രസവിക്കലും അത് കഴിഞ്ഞാല്‍ ക്ലാസില്‍ പോകലും ഒരു പതിവാക്കുന്നവരുടെ എണ്ണം കൂടിവരുകയാണത്രേ അവിടെ.... കേരളത്തിലെ വനിതാകമ്മീഷന്‍ ഇതില്‍ ഒന്നും താത്പര്യമില്ലാത്ത മട്ടാണ്...സ്ത്രീയുടെ വിവാഹപ്രായം ഇനിയും എങ്ങനെ കൂട്ടാം എന്ന ചിന്തയിലാണവര്‍... എനിക്ക് പറയാനുള്ളത് സത്യത്തില്‍ കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് ഇനിയെങ്കിലും ഇതൊന്നും കണ്ടില്ലാ എന്ന് നടിക്കരുത്....അന്ന് ഒന്‍പതാം ക്ലാസിലെ ബയോളജി ക്ലാസിലെ ഒരു ചാപ്റ്റര്‍ ശോശാമ്മടീച്ചര്‍ എടുക്കുമ്പോള്‍ അപ്പൊ ഇങ്ങനെയാണോ കുഞ്ഞുണ്ടാകുന്നത് അല്ലെ ടീച്ചറെ എന്ന് ചോദിച്ചതിന് എന്‍റെ ചെവി പിടിച്ച് കുരുത്തംകെട്ടവനെ ഇനി നീ ഇവിടെ നില്ല് എന്ന് പറഞ്ഞ് ക്ലാസിന് പുറത്ത്‌ നിര്‍ത്തിയത് ഞാനിപ്പോളും ഓര്‍ക്കുന്നു....അന്ന് അത് എനിക്ക് പറഞ്ഞന്നിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഇതുപോലെ പോസ്റ്റിട്ട് നാറ്റിക്കോ.... നന്നായൊള്ളോ.. ടീച്ചര്‍ക്ക് അങ്ങിനെ വേണം......

2010, ഡിസംബർ 19, ഞായറാഴ്‌ച

കേരളം ഒരു ഫാന്‍സാലയം......



ദളപതി എന്ന സിനിമയില്‍ രജനി മരിക്കുന്നത്കണ്ട് കരള് തകര്‍ന്ന അണ്ണാച്ചി തീയ്യറ്റര്‍ തീയിട്ടപ്പോള്‍ ആയിരുന്നു ഇന്ത്യന്‍ സിനിമാലോകം ആദ്യമായി ഞെട്ടിയത്....ആ ഞെട്ടല്‍ മുതലാക്കി രജനി ഒരുപാടു സിനിമകള്‍ ഇറക്കി പുള്ളിക്കാരന്‍ ഫാന്‍സിനെ അടക്കി നിര്‍ത്തി അവിടുത്തെ പെരിയദളപതിയായി മാറി.. ഒരു സിനിമയില്‍ നായകന്‍ മരിച്ചതിന് തീയ്യറ്റര്‍ കത്തിക്കുക...സംഭവം തന്നെ അല്ലെ...അതുപിന്നെ ആ അണ്ണാച്ചികള്‍ക്ക്‌ പൊതുവേ തലയില്‍ ഒരു കിഡ്നിയും ഇല്ല എന്ന് കരുതാം... എന്നാല്‍ സാക്ഷരതയില്‍ ഒന്നാംസ്ഥാനത്തിന് ഗപ്പ് കിട്ടിയ നമുക്ക്‌ എന്ത് വിവരം ഉണ്ട് എന്ന് ഞാന്‍ ഇന്നലെ കണ്ടു..... ഇന്ന് കേരളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ വളര്‍ത്ത്മക്കള്‍ ചേരിയില്‍ ഇടംവലം തിരിഞ്ഞ് ഏറ്റുമുട്ടി...ഹോട്ട് ന്യൂസ് ആയതുകൊണ്ട് ആര്‍ക്ക് എത്രകിട്ടി എന്നതിനെ ചൊല്ലി പുതിയ പോസ്റ്റുകളില്‍ പ്രതീക്ഷിക്കാം....

ആലുവക്ക് ഇപ്പോള്‍ ശനി അതിന്‍റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുകയാണെന്ന് കാണിപ്പയ്യൂര്‍ ടിവിയിലൂടെ പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല... കൂടാതെ ഏറ്റുമുട്ടല്‍, കത്തികുത്ത്, ബോംബേറ് എന്നീ പരമ്പരാഗത കലാരൂപങ്ങളൊക്കെ ഈ ആഴ്ചയില്‍ ഉണ്ടാകാന്‍ ചാന്‍സുണ്ട് എന്ന് കേട്ടപ്പോള്‍ ഇത്രക്കൊക്കെ പ്രതീക്ഷിച്ചുമില്ല..ഇത് ഒരു മാതിരി.... കഷ്ടം... മമ്മൂട്ടിയുടെ ബെസ്റ്റ്‌ ആക്ടരും ലാലേട്ടന്റെ കാണ്ടഹാറും ഒരു സമുച്ചയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആലുവയിലെ ഒരു തിയ്യറ്ററില്‍ ആണ് ഇപ്പൊ ഇരുകൂട്ടരുടെയും ഫാന്‍സുകാര്‍ ഏറ്റുമുട്ടിയിരിക്കുന്നത്.... കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യത്തേത്... അതിന് കേരളമാതാവ് ഇന്നലെ സാക്ഷിയായി... ഇത്രയൊക്കെയായ സ്ഥിതിക്ക്‌ ഇതിനെതിരെ പ്രതികരിക്കാന്‍ ഓള്‍കേരള ബിജുക്കുട്ടന്‍ ഫാന്‍സ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ കറുകപുത്തൂര്‍ ലോക്കല്‍യൂണിറ്റ് സെക്രട്ടറി എന്നനിലക്ക് ഞാന്‍ എന്‍റെ അണികളോട് അഭ്യര്‍ഥിക്കുന്നു... ഇതിനെതിരെ നമുക്ക്‌ നമ്മുടെ ശക്തി കാണിക്കേണ്ടത് അത്യാവശ്യമാണ്.. ആയതിനാല്‍ കേരളത്തിലെ എല്ലാ പ്രൈവറ്റ് ബസ്സുകളുടെയും ടയറിന് അള്ളുവക്കുക, കയറാവുന്ന തിയ്യറ്ററില്‍ എല്ലാം കയറി തിയ്യറ്ററിന്‍റെ സ്ക്രീനില്‍ മഞ്ഞ മൂത്രം ഒഴിക്കുക(മൂത്രം മാത്രം)...കണ്ണില്‍ കാണുന്ന ഇലക്ടിക് പോസ്റ്റുകളിലെ ബാക്കിയുള്ള ബള്‍ബുകളും എറിഞ്ഞുതകര്‍ത്ത്‌ കേരളവൈദ്യുതി ബോര്‍ഡിന്‍റെ വൈദ്യുതിശേഖരണം എന്ന പദ്ധതിയില്‍ അവരുമായി കൈകോര്‍ക്കുക എന്നീകാര്യങ്ങള്‍ ഇത്തരം കാടത്തങ്ങള്‍ക്ക് മറുപടിയായി ആഞ്ഞടിക്കാന്‍ ബിജുക്കുട്ടന്‍ ഫാന്‍സ്‌ അംഗങ്ങളോട് ഈ അവസരത്തില്‍ സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു...

ആലുവയില്‍ നിന്ന് കിട്ടിയ റിപ്പോര്‍ട്ട് പ്രകാരം എനിക്കറിയാന്‍ കഴിഞ്ഞത് ''കാണ്ടഹാര്‍ പോളിഞ്ഞേ'' എന്ന കമന്റു മമ്മൂട്ടി ഫാന്‍സില്‍ നിന്ന് വന്നതില്‍തൊട്ടാണത്രേ പ്രശ്നങ്ങള്‍ക്ക് തുടക്കം... അതിന് മറുപടിയായി മോഹന്‍ലാല്‍ ഫാന്‍സ്‌ തുറന്ന വേദിയില്‍ മുണ്ട് പൊക്കി വര്‍ഷങ്ങളുടെ പഴക്കമുള്ള വിശ്വസ്ഥസ്ഥാപനം വി ഐ പിയുടെ നൂറില്‍ കൂടുതല്‍ തുളയുള്ള ജട്ടി കാണിച്ച് കൊടുത്തിന്നിടത്ത് നിന്നാണ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് എന്നാണു അറിയാന്‍ കഴിഞ്ഞത്....കൂടാതെ ബെസ്റ്റ്‌ ആക്ട്ടറില്‍ മമ്മൂക്ക ധരിച്ചിരുന്ന പച്ച ഷര്‍ട്ട് പാക്കിസ്ഥാനെ പ്രതിനിതീകരിക്കുന്നതാനെന്നും മാര്‍ട്ടിന്‍ പ്രാക്കാട് പാക്കിസ്ഥാന്‍ ചാരന്‍ ആണെന്ന് പോലും ലാല്‍ ഫാന്‍സ്‌ പറഞ്ഞത്രേ...കഷ്ടം അല്ലേ???..... എന്തായാലും പിന്നങ്ങോട്ട് രണ്ട് കൂട്ടരും തമ്മില്‍ അങ്ങ് മേയലായിരുന്നു എന്നാണ് പറഞ്ഞ് കേട്ടത്....എന്തായാലും വരും ദിവസങ്ങളില്‍ കേരളരാഷ്ട്രീയത്തെപ്പോലും ഞെട്ടിക്കുന്ന രീതിയിലുള്ള ഹര്‍ത്താലുകള്‍ പോലുള്ള കലാപരിപാടികള്‍ക്ക് ഇരുഫാന്‍സും ആഹ്യ്വാനം ചെയ്തിട്ടുണ്ട്.....കൂടാതെ ഇനിയങ്ങോട്ട് സിനിമകാണാന്‍ കയറണമെങ്കില്‍ അതാത് ഫാന്‍സിന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌ കൈപറ്റണം എന്നും നിര്‍ദ്ദേശം വന്നിട്ടുണ്ട്....എനിക്ക് വയ്യേ ഇതൊക്കെക്കാണാന്‍....

സത്യം പറയാമല്ലോ ഇവമ്മാരോക്കെക്കാരണം ഇന്ന് സിനിമാതിയ്യറ്ററില്‍ ഫാമിലിയുമായി സിനിമക്ക്‌ പോകാന്‍ കഴിയാത്ത അവസ്ഥയാണ്.... സിനിമയില്‍ സ്റ്റാര്‍ പറയുന്ന തെറിക്കുപുറമേ ഇവമ്മാര് തമ്മില്‍ പറയുന്ന തെറിയും കേള്‍ക്കേണ്ട ഗതികേടാണ് ഇന്ന് കേരളീയന് ഉള്ളത്....പെണ്ണുങ്ങളുമായി സിനിമക്ക്‌ കയറിയാലോ പെണ്ണുങ്ങള്‍ചുറ്റും ആയിരം കൈകളാണ്.... നമ്മുടെ ഭാര്യമാരെ നമ്മള്‍പ്പോലും കാണിക്കാത്ത സ്വര്‍ഗ്ഗം കാണിച്ച് കൊടുക്കുന്ന ഞരമ്പുകള്‍ ഉണ്ട് തിയ്യറ്ററിനകത്ത്.... അന്ന് നാലാം ക്ലാസില്‍ അന്നമ്മടീച്ചറുടെ കണ്ണ് വെട്ടിച്ച് ക്ലാസ്‌ കട്ട് ചെയ്ത് എന്‍റെ കാമുകിയുമായി സിനിമകണ്ട് തിരിച്ച് പോരുമ്പോള്‍ അവള്‍ പറഞ്ഞ വാക്ക്‌ എനിക്ക് ഇപ്പോഴും ഓര്‍മ്മവരുന്നു...

''ചേട്ടാ തിയ്യറ്ററില്‍ സിനിമ കാണുന്നതിനേക്കാള്‍ സുഖം ആണ് തിയ്യറ്ററിനകത്ത് ഇരിക്കുന്നത്'' എന്ന്.......

2010, ഡിസംബർ 18, ശനിയാഴ്‌ച

വീണ്ടും ഒരു കല്ല്‌....



സ്മാര്‍ട്ട്‌സിറ്റിയുടെ കല്ലിടല്‍ കണ്ട് മറക്കുന്നതിനു മുന്‍പേ നമ്മുടെ ജനനായകന്‍ മുഖ്യമന്ത്രി പെരുന്തച്ചനെപിടിച്ച് സ്പെഷ്യല്‍ കല്ലുകൊണ്ട് കൊത്തിയ ചുവന്നകല്ലുമായി കണ്ണൂരിലേക്ക്‌ വച്ച് പിടിച്ചിട്ടുണ്ട് എന്ന വാര്ത്തകെട്ടാണ് ഇന്നലെ ഉറക്കമുണര്‍ന്നത്... എന്നാ നമ്മുടെ മുഖ്യമന്ത്രിയല്ലേ ഒന്ന് പോയികണ്ടുകളയാംഎന്ന് വിചാരിച്ച് ഞാനും മട്ടന്നൂരിലെ മൂര്‍ഖന്‍പറമ്പിലേക്ക്‌ അങ്ങ് വച്ച്പിടിച്ചു... കല്ലിടല്‍ കര്‍മ്മം വളരെനന്നായി എന്ന് മാത്രമല്ല മുഖ്യന്‍ അതിന്‍റെ അഴകോടെത്തന്നെ നിര്‍വ്വഹിച്ചു...എന്തായാലും കണ്ണൂര്‍ക്കാരന്റെ മനസ്സില്‍ ഇനി ആകാശസ്വപ്നത്തിന് ചിറകുകള്‍ മുളപ്പിക്കാം..... എന്തോ, മുഖ്യനാണ് കല്ലിട്ടിരിക്കുന്നത്, അവിടെ ഒരു വിമാനം വന്നിറങ്ങുന്നത് കണ്ടിട്ട് കണ്ണടക്കാനുള്ള യോഗം ഉണ്ടാവുവോ ആവോ!!....

കണ്ണൂര്‍, കേരളത്തിന്‍റെ വടക്കെ അറ്റത്തുനിന്നും രണ്ടാമതായി തലയുയര്ത്തി നില്‍ക്കുന്ന ജില്ല... വലിപ്പത്തിന്റെ കാര്യത്തില്‍ ഒന്‍പതാമതായി ഇപ്പോഴും കട്ടക്ക് പിടിച്ച് നില്‍ക്കുന്നു... വ്യത്യസ്തമായ തിരുവിതാംകൂര്‍ സംസ്കാരം വച്ചുപുലര്‍ത്തുന്ന ഒരു നല്ല നാട്..അഴീക്കോട്‌, ചിറക്കൽ,എടക്കാട്‌, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്,തളിപ്പറമ്പ്‍,കങ്കോൽ, ആലപ്പടമ്പ, ഇരിക്കൂർ,തലശ്ശേരി,മട്ടന്നൂർ,കൂത്തുപറമ്പ്,പേരാവൂർ എന്നീ പ്രശസ്തമായ സ്ഥലങ്ങള്‍ കൊണ്ട് നീണ്ടു നിവര്‍ന്ന് കിടക്കുന്ന ഒരു വലിയ ജില്ല.... ആ കണ്ണൂരിന് അഭിമാനിക്കാവുന്ന ഒന്നാണ് ഇന്നലെ മൂര്‍ഖന്‍പറമ്പില്‍ നടന്നത്.. 2061 ഏക്കറില്‍ കുടികൊളളാവുന്ന കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിന് പ്രധിനിദാനം ചെയ്യാന്‍ കണ്ണൂരിന് ഇനി വെറും മൂന്നേ മൂന്ന് വര്‍ഷങ്ങള്‍ മാത്രം.... തീര്‍ച്ചയായും ഒരു പാലക്കാട്ടുകാരന്‍റെ നല്ല മനസ്സുകൊണ്ട് തുറന്ന് പറയട്ടെ... കണ്ണൂരുകാരാ, നിനക്ക്‌ അഭിമാനിക്കാനുള്ള വകയുണ്ട്....

നമുക്കറിയാം ഇന്ന് കേരളത്തിലെ അത്യാധുനികസംവിധാനമുള്ള നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം ഒഴിച്ചാല്‍ ഇന്ന് കേരളത്തില്‍ മറ്റൊരു വിമാനത്താവളവും സുരക്ഷായോഗ്യമല്ല എന്ന് പറയാം...തിരുവനന്തപുരം വിമാനത്താവളവും കോഴിക്കോട് വിമാനത്താവളവും മോശമില്ലെങ്കിലും വിദേശികള്‍ ഇപ്പോഴും ഇറങ്ങാന്‍ താത്പര്യമുള്ള സ്ഥലം കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം തന്നെയാണ്......വടക്കന്‍ ജില്ലകളിലെ പ്രവാസികള്‍ കൂടുതലായും കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തിനെയും മംഗലാപുരം വിമാനത്താവളത്തിനെയും ആണ് ഇപ്പോഴും ആശ്രയിക്കുന്നത്... അവിടെയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ പ്രസക്തി.. ഇന്ന് കേരളത്തിന്‍റെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ളത് വടക്കന്‍ ജില്ലക്കാരാണ്.. അതിലോ ഇപ്പോഴും മുന്നില്‍ കണ്ണൂരും...അങ്ങിനെ നോക്കുകയാണെങ്കില്‍ കണ്ണൂരിലെ പ്രവാസികള്‍ക്ക്‌ ഏറ്റവും സഹായകരമായ ഒന്നാണ് ഈ വിമാനത്താവളം എന്ന് നമുക്ക്‌ പറയാം.... കേരളത്തിന്‍റെ ആരോഗ്യകരമായ വളര്‍ച്ചക്ക്‌ കണ്ണൂര്‍ വിമാനത്താവളം സാക്ഷ്യംവഹിക്കും എന്നതും നിസ്സംശയം പറയാവുന്ന കാര്യം ആണ്.....

എന്തായാലും രാഷ്ട്രീയ ഇടപെടലുകള്‍ ഒന്നും ഇല്ലാതെതന്നെ കണ്ണൂരിന് എക്കാലത്തേക്കും അഭിമാനിക്കാനുതകുന്ന ഒരു വിമാനത്താവളം കേന്ദ്രവ്യോമയാന വകുപ്പിന് ചെയ്ത് തീര്‍ക്കാന്‍ കഴിയട്ടെ എന്ന് നമുക്കെല്ലാവര്‍ക്കും മനസ്സുരുകി പ്രാര്‍ഥിക്കാം... ഒന്നുമില്ലേലും ആ നാട്ടിലുള്ള ഒരുപാട് ചെറുപ്പക്കാര്‍ക്ക് ജോലി കിട്ടുന്നത് വഴി കേരളത്തിന്‍റെ സമ്പത്ത്‌വ്യവസ്ഥക്ക് ചെറുതായെങ്കിലും മാറ്റം പ്രതീക്ഷിക്കാമല്ലോ... കൂടെ കുറച്ച് കുടുംബങ്ങളുടെ പട്ടിണിക്ക് എന്നന്നേക്കുമായി ഒരു ശാന്തിയും.......

2010, ഡിസംബർ 16, വ്യാഴാഴ്‌ച

പുണ്യാളാ!!എന്‍റെ ഗൂഗിള്‍മോളെ കാത്തോളണെ.....



എന്തായിത്!! രാവിലെ ഇന്റര്‍നെറ്റ്‌ തുറന്നാല്‍ വെബ്പേജുകളില്‍ കാണുന്നതെല്ലാം തകര്‍ച്ചയുടെ വാര്‍ത്തകള്‍.. അമേരിക്കയുടെ ന്യൂസ് വെബ്ബുകളില്‍ ഇപ്പൊളൊന്നും ഒരു ഈച്ച കയറുന്ന ലക്ഷണമില്ല... അവിടെ ഇപ്പോളും കൊച്ചു പിള്ളേര്‍ തുണിയുരിയുന്നസൈറ്റില്‍ മാത്രം കുറച്ച് ആളുകള്‍ ഇരിക്കുന്നുണ്ട്... ബാങ്കുകളുടെ സര്‍വ്വറുകളില്‍ മണിട്രാന്സാക്ഷന്‍ കണ്ടിട്ട് കാലം കുറെയായി.... എ ടി എമ്മൊക്കെ ഇരുന്ന് തുരുമ്പിച്ചു.... എന്നാലും ആ നാട്ടില്‍ കുറച്ച്പേര്‍ക്ക് ഇപ്പോളും പണിയുണ്ട് ആര്‍ക്കെന്നല്ലേ.. നമ്മുടെ ഗൂഗിളിന്(പേര് പറയുമ്പോളന്നെ എനിക്കെന്തോ ഒരിത്)...

കമ്പ്യൂട്ടറില്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന ഏതൊരാളും ഇന്ന് ആശ്രയിക്കുന്ന സേര്‍ച്ച്‌എന്‍ജിനും ഇന്ന് ലോകത്തെ രണ്ടാമത്തെ ഐടി ഭീമനും ആണല്ലോ നമ്മുടെ ഗൂഗിള്‍..... ഇന്ന് ഇപ്പറഞ്ഞ ഗൂഗിളിന്‍റെ കണക്കനുസരിച്ച് ഇന്റര്‍നെറ്റില്‍ പോകുന്ന ഏതൊരു വ്യക്തിയും ഒരു തവണയെങ്കിലും ഗൂഗിളില്‍ പോകാതെ തിരിച്ച് പോരാറില്ലത്രേ!!!! അറിവുകൾ ശേഖരിച്ച് സാർവ്വദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും ഇന്നുള്ള എല്ലാവര്ക്കും അറിയാം ഇന്റര്‍നെറ്റ് ബിസിനസ്സിനെ എത്ര കണ്ണിങ്ങോടെയാണ് ഗൂഗിള്‍ ഇപ്പോഴും കാണുന്നത് എന്ന്... ഇന്ന് നിങ്ങള്ക്ക് ഗൂഗിള്‍ കിട്ടാതെ വന്നാലുള്ള അവസ്ഥ ഒന്ന് സങ്കല്പിച്ച് നോക്കൂ...ലോകം ഒരു പക്ഷെ നിശ്ചലമാവില്ലേ!!!....എന്നാല്‍ ഇപ്പോള്‍ ആ ഗൂഗിളും തകരുന്നു എന്ന് തോന്നുന്ന രീതിയില്‍ ആരോ ഗൂഗിളിന് ഇട്ട് ഇപ്പോള്‍ ഒരു പണികൊടുത്തിരിക്കുന്നു..... എന്‍റെ മുല്ലപ്പറമ്പത്ത്‌ ഭഗവതി എന്‍റെ ഗൂഗിളിനെ കാത്തോളണേ!!!....

ഇല്ല,ആശംങ്കക്ക് വകയില്ല എന്നാണ് ചെന്ന് കണ്ട ലിങ്കില്‍ നിന്നും എനിക്ക് മനസ്സിലായത്‌.... വേണമെങ്കില്‍ നിങ്ങളും ഈ ലിങ്കില്‍ ഒന്ന് ക്ലിക്ക്‌ ചെയ്ത് നോക്കൂ.http://mrdoob.com/projects/chromeexperiments/google_gravity/ ചില പ്രത്യേക അവസരങ്ങളില്‍ ഗൂഗിള്‍ ഓഫീഷ്യല്‍ ലോഗോയില്‍ മാറ്റം വരുത്തി തയാറാക്കുന്ന ഗൂഗിള്‍ ഡൂഡില്‍ നെറ്റിസെന്‍സിനെ ഏറെ ആകര്‍ഷിയ്ക്കുന്നതാണ്. ഇതേ മാതൃകയില്‍ തയാറാക്കിയിരിക്കുന്ന ഗൂഗിള്‍ സെര്‍ച്ച് പേജാണ് ആളുകളെ ഞെട്ടിയ്ക്കുന്നത് .....ഈ തകരുന്ന പേജ് ഗൂഗിളിന്റേതല്ലെങ്കിലും ലോകമെങ്ങുമുള്ള കോടിക്കണക്കിനാളുകളാണ് ഈ സെര്‍ച്ച് പേജ് കാണാനെത്തുന്നത്. ഗൂഗിളില്‍ ഏറ്റവുമധികം തിരയുന്ന പേജായും ഇത് മാറിക്കഴിഞ്ഞു.....ഗുരുത്വാകര്‍ഷണസിദ്ദാന്തം കണ്ടു പിടിച്ച ഐസ്ക്ക്ന്യൂട്ടനെ(പുള്ളി ഒരു സംഭവമാണ്)സപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ ആണ് അനോണി ഇത് തെയ്യാറാക്കിയിരിക്കുന്നത്... എന്ത് സാധനവും മുകളിലേക്കിട്ടാല്‍ താഴേക്ക്‌ തന്നെ പതിക്കും എന്ന് ആപ്പിള്‍ മരത്തിന്‍റെ ചോട്ടിലിരുന്നു ആപ്പിള്‍ മേല് വീണ ഐസക്ക്ന്യൂട്ടന്‍ ചിന്തിച്ചപ്പോള്‍, ആ ഇന്ന് നമ്മുടെ മൈക്രോസോഫ്റ്റ് പോലും ചിന്തിക്കാത്ത ഒന്നാണിപ്പോള്‍ ഗൂഗിളിന്റെ സേര്‍ച്ച്എന്‍ജിന്‍ വച്ച് ചെയ്തുകൂട്ടിയിരിക്കുന്നത്.. അതും ഗൂഗിളിന്റെ സ്വന്തം വെബ്പേജ് കാണിച്ച്കൊടുത്ത്‌... ഗൂഗിളൊന്നു ക്ഷീണിച്ച് കാണാന്‍ തിങ്കളാഴ്ച വ്രതം ആഴ്ച്ചതോറും ഇടുത്ത് നടക്കുന്ന ബില്‍ഗേറ്റ്സ്ചേട്ടന് ഈ പണ്ടാരം തകര്‍ന്ന്‍ വീഴുന്നത് ഇനിമുതല്‍ വീട്ടിലിരുന്ന് ലൈവായിക്കാണാം....

സത്യത്തില്‍ ഗൂഗിളിന്റെ ജനനം തന്നെ പ്രത്യേകത നിറഞ്ഞതായിരുന്നു....അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവൻ ഒൻപതു വയസുകാരൻ(ചള്ള് ചെക്കന്‍) മിൽട്ടൺ സൈറോറ്റയാണ് 1938ൽ ആദ്യമായി ഗൂഗൾ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻ‌ജിനു പേരായി നൽകാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ചിന്ത.ലോകം മുഴുവനും ഈ ഒരു സേര്‍ച്ച്‌എന്‍ജിന്‍ മുഖേനെ വിവരങ്ങള്‍ ലഭ്യമാക്കുക എന്ന സതുദ്യെശത്തോടെ 1998 സെപ്റ്റംബർ 7(ഏകദേശം ത്രിസന്ധ്യയോതടുത്ത്) കാലിഫോർണിയിലെ മെൻലോ പാർക്ക് എന്ന സ്ഥലത്ത്‌ ഗൂഗിളിനെ അവളുടെ അമ്മ പ്രസവിച്ചു....പിറന്ന് വീണില്ല അതിന് മുന്‍പേ പെറ്റ തള്ളയുടെപ്പോലും കണ്ണ് തള്ളിപ്പോകുന്ന രീതിയില്‍ ആയിരുന്നു ഗൂഗിള്‍മോളുടെ വളര്‍ച്ച....ഇന്ന് അറ്റാദായംഏകദേശം 25.33% 4.203 ശതകോടി യു.എസ്. ഡോളർ(2007ലെ കണക്ക്, ഇപ്പോഴത്തെത് ഞാന്‍ ചോദിച്ചില്ല) ആണത്രേ... ഹൌ!! എന്‍റെയും കണ്ണ്‍ തള്ളി.......

സത്യം പറയാമല്ലോ ഈ സെര്‍ച്ച്എഞ്ചിനില്‍ മലയാളികള്‍ തുണ്ട്പടം കിട്ടാന്‍ തിരയുന്നതൊഴിച്ചാല്‍ ഒരു ബ്ലടിമല്ലുവായ എനിക്കും ഗൂഗിള്‍മോള് ഒരു അനുഗ്രഹം തന്നെയാണ്... എന്താന്നറിയില്ല ഞാന്‍ എന്ത് ചോദിച്ചാലും അവള്‍ അപ്പൊ തരും.... ചരിത്രത്തിലെക്ക് ചവടുവച്ച്കൊണ്ടിരിക്കുന്ന വിരല്‍ത്തുമ്പ് എന്ന ഈ ബ്ലോഗ്‌ വരെ ഗൂഗിളിന്‍റെതാണ് എന്ന് പറയുമ്പോള്‍ നിങ്ങളവളുടെ വ്യാപ്തി ഒന്ന് ഊഹിച്ച്നോക്കൂ.....

ഊഹിച്ചാല്‍ മാത്രം മതി....

2010, ഡിസംബർ 14, ചൊവ്വാഴ്ച

എന്‍റെ പ്രിയസുഹൃത്ത് ലോഹിച്ചേട്ടന് വേണ്ടി....




ചക്രം സിനിമയുടെ പണിപ്പുരയിലുള്ളപ്പോള്‍ ആണ് ലോഹിതദാസ് എന്ന എന്‍റെ ലോഹിച്ചേട്ടനെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും... അന്ന് തൃശൂരില്‍ പഠിക്കുന്ന കാലത്ത്‌ ചിലപ്പോളൊക്കെ തൃശൂര്‍ സാഹിത്യഅക്കാദമിയിലുള്ള ബുക്ക്സ് ലൈബ്രറിയില്‍ പോകാറുള്ള പതിവ് എനിക്ക് ഉണ്ടായിരുന്നു.ഒരു തവണ ഷിവ് ഖേരയുടെ You Can Win എന്ന ബുക്ക്‌ തിരഞ്ഞുപിടിച്ച് എടുത്ത്‌ സന്തോഷത്തോടെ തിരിഞ്ഞ് നടന്നപ്പോള്‍ പെട്ടെന്ന് ഞാന്‍ ആകെ ഐസായി നിന്ന് പോയി... മാതാവേ എന്‍റെ മുന്നില്‍ ഇന്ന് കേരളം നെഞ്ചില്‍കൊണ്ട് നടക്കുന്ന പ്രണയീതാക്കളുടെ നായകന്‍ ലോഹിതദാസ്...എനിക്ക് ഒരടി മുന്നോട്ട് നടക്കാന്‍ കഴിയാത്ത അവസ്ഥ... ചിരിക്കാന്‍ കഴിയുന്നില്ല... എന്നാല്‍ ഒന്ന് മിണ്ടാതെ പോകാന്‍ കഴിയുമോ... അവസാനം ശബ്ദം വിറച്ച് വിറച്ച് ഞാന്‍ സര്‍ എന്ന് വിളിച്ച് അങ്ങോട്ട്‌ കയറി പരിച്ചപ്പെട്ടു... എന്നാല്‍ പിന്നീട് എന്നെപ്പോലും അമ്പരപ്പിക്കുന്ന രീതിയില്‍ ആയിരുന്നു അദ്യേഹം എന്നോട് പെരുമാറിയത്... എത്രയോ വര്‍ഷങ്ങള്‍ പരിചയം ഉള്ള ഒരു സുഹൃത്തിനോട് എങ്ങനെയാണോ നമ്മളൊക്കെ പെരുമാറുന്നത് , അതുപോലെ...

പിന്നീട് ഇടയ്ക്കിടെയുള്ള അക്കാദമിയിലെ ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ ലോഹിച്ചേട്ടനുമായി നല്ലൊരു സൌഹൃദം പടുത്തുയര്‍ത്താന്‍ എന്നെ വളരെയധികം സഹായിച്ചു....ഒരുവട്ടം അക്കാദമി ഹാളിലൂടെ ഞങ്ങള്‍ പരസ്പരം സംസാരിച്ചുകൊണ്ട് നടക്കുമ്പോള്‍ എന്‍റെ ചോദ്യത്തിന് അദ്യേഹം പറഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനിപ്പോള്‍ നിങ്ങളോടു പങ്കുവക്കട്ടെ..... എടുക്കുന്ന പല സിനിമകളിലും ക്ലൈമാക്സില്‍ എപ്പോഴും എന്തേ ചേട്ടാ ഇങ്ങനെ ട്രാജഡി മാത്രം അവതരിപ്പിക്കുന്നത്‌? എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്യേഹം പറഞ്ഞ മറുപടി വളരെ വിചിത്രമായിരുന്നു...''ടോ,...ഇന്ന് മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സിനിമകളും കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ വളരെ പെട്ടന്ന് തന്നെ അതിന്‍റെ കഥാസാരം മനസ്സില്‍ നിന്ന് മാഞ്ഞ് പോകുന്നവരാണ്... മറ്റു സിനിമകളില്‍ നിന്നും എന്‍റെ സിനിമ വ്യെത്യസ്ഥമാകണം എന്ന് മാത്രമേ ഞാന്‍ ഉദ്യേശിച്ചുള്ളൂ....സിനിമ കണ്ടവരില്‍ പലവരും എന്നോട് പറയുന്ന ഒരു കാര്യമുണ്ട് കുട്ടി, സിനിമ കണ്ടിറങ്ങിയപ്പോള്‍പ്പിന്നെ കുറച്ച് നേരം മനസ്സില്‍ എവിടെയൊക്കെയോ ഒരു നീറ്റല്‍ ആണത്രേ'' എന്നും പറഞ്ഞ് നീണ്ട താടിയില്‍ കൈകൊണ്ട് ഉഴിഞ്ഞ് എന്‍റെ മുഖത്ത്‌ നോക്കി നിഷ്കളങ്കമായി ഒന്ന് പുഞ്ചിരിച്ചു....

ഇവിടെ അബുദാബിയില്‍ തിരക്ക്‌ പിടിച്ച ഡ്യൂട്ടിക്കിടയില്‍ നാട്ടില്‍ നിന്നും വന്ന ഒരു കോള്‍... ആ കോള്‍ ഇന്നും എനിക്ക് മറക്കാന്‍ കഴിയില്ല... ലോഹിതദാസ് ഹൃദയസംബന്ധമായ പ്രശ്നം മൂലം ഇന്ന് മരണപ്പെട്ടു എന്ന്..... മനസാനിധ്യം വീണ്ടെടുക്കാന്‍ എനിക്ക് കുറച്ച് സമയം വേണ്ടിവന്നു...കണ്ണില്‍ നിന്നും ഒരു ചെറിയ ഉറവ പൊട്ടിയൊലിച്ചു.... സിനിമയെ മാറ്റി നിര്‍ത്തിയാല്‍ എനിക്ക് മാനസികമായ ബന്ധമുള്ള ഒരാള്‍... ഇന്നലെവരെ മലയാളസിനിമയെ ഇത്രക്കധികം സ്നേഹിക്കുന്ന ഒരു എഴുത്തുകാരന്‍....മലയാളത്തിന് നഷ്ടപ്പെട്ട പത്മരാജന്‍, ഭരതന്‍ എന്നിവര്‍ക്ക്‌ ശേഷം വ്യത്യസ്തസിനിമകള്‍ എടുത്ത ഒരു സംവിധായകന്‍... എല്ലാറ്റിനും പുറമേ വേദനകളെ പുഞ്ചിരിയോടെ മാത്രമേ കാണാവൂ എന്ന് പറഞ്ഞ് പുറത്ത്‌ തട്ടി ആശ്വസിപ്പിക്കുന്ന എന്‍റെ പ്രിയപ്പെട്ട ലോഹിച്ചെട്ടന്‍.....ഇന്നും ആ പ്രിയപ്പെട്ടവന്‍റെ ഓര്‍മ്മക്കായി ഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് അദ്യെഹത്തിന്‍റെ വിരല്‍ത്തുമ്പില്‍ പിറന്ന സിനിമകളുടെ ഒരു വലിയ സമാഹാരം.......

ഇപ്പോള്‍ പെരിയാറിന്റെ തീരത്ത്‌ അദ്യെഹത്തിന്‍റെ ഓര്‍മ്മക്കായി നിര്‍മ്മിച്ച സ്മാരകത്തിനെ സംബന്ധിച്ച ഒരു വാര്‍ത്ത ഇന്ന് കാണാനിടയായി... സത്യത്തില്‍ വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു.... കേരളത്തിനെ ഇത്രക്കധികം സ്നേഹിച്ചിരുന്ന, മലയാളത്തെ പെറ്റമ്മയെക്കാളും കൂടുതല്‍ ബഹുമാനിച്ചിരുന്ന മലയാളത്തിന്‍റെ പ്രിയസംവിധായകന്‍റെ ഓര്‍മ്മക്കായി നിര്‍മ്മിച്ച ഒരു കൊണ്ഗ്രീറ്റ്‌ സ്മാരകത്തിലും രാഷ്ട്രീയമേല്‍ക്കോയ്മ... കഷ്ടം.... ഇത് നിര്‍മ്മിച്ചത് ഇടതായാലും വലതായാലും ഇതിന്‍റെ പ്രാധാന്യം മനസിലാക്കാതെയാണ് ഇപ്പോഴും അവര്‍ പൊളിറ്റിക്സ് കളിച്ചുകൊണ്ടിരിക്കുന്നത്.... ഇപ്പറഞ്ഞവരില്‍ ഏതെന്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയോട് ഒരു പക്ഷെ ഇദ്യെഹത്തിന് ചായ്‌വ് ഉണ്ടാകാം ഇല്ലാതിരിക്കാം... അതദ്യെഹത്തിന്റെ മാത്രം വ്യക്തിപരമായ ആദര്‍ശങ്ങളാണ്... അതൊന്നും കേരളത്തിലുള്ള അദ്യെഹത്തെ സ്നേഹിക്കുന്ന സിനിമാപ്രേമികള്‍ക്ക് അറിയേണ്ട കാര്യമില്ല... ''എന്നെ ഇഷ്ടപ്പെടുന്നവരും എന്‍റെ പാര്‍ട്ടിക്കാരും മാത്രമേ എന്‍റെ സിനിമകള്‍ കാണ്ടാല്‍മതി'' എന്ന് മരിക്കുന്നതുവരെ അദ്യേഹം ഒരു അഭിമുഖത്തിലോ അതുമല്ലെങ്കില്‍ ഒരു പ്രസംഗത്തിലോ പറഞ്ഞാതായി ഞാനോ അല്ലെങ്കില്‍ കേരളത്തിലെ ഇന്ന് പ്രബുദ്ധരായ ജനങ്ങളോ കേട്ടതായോ മറ്റോ ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.. പിന്നെയീ രാഷ്ട്രീയക്കാര്‍ എന്തിനാണ് അങ്ങേരുടെ പേര് ഇപ്പോള്‍ പൊക്കിപ്പിടിച്ച് നടക്കുന്നത് എന്ന് എനിക്ക് വ്യക്തമല്ല....

യുവാക്കളുടെ ഹരമായ പൃഥ്വിരാജ് അടക്കം ഇന്ന് മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍സ്റ്റാറുകളെയെല്ലാം വച്ച് നല്ല സിനിമകള്‍ എടുത്തിട്ടുള്ള ലോഹിതദാസ് എന്ന സംവിധായകന്‍റെ പേരിനെ ഒരു മൂന്നാംകിട രാഷ്ട്രീയപകപ്പോക്കലിനുവേണ്ടി രാഷ്ട്രീയവല്‍ക്കരിക്കുന്നത് അനുവദിച്ചു കൊടുക്കാന്‍ പാടില്ല എന്നാണ് കേരളത്തിലെ മലയാളസിനിമയെ സ്നേഹിക്കുന്ന സിനിമാപ്രേമികളോട് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്....ആ സ്‌മാരകത്തിന്‍റെ ഉദ്ഘാടനം ചെയ്യാന്‍ ഇന്ന് യോഗ്യതയുള്ളത് അത് അദ്യേഹത്തിന്‍റെ ഭാര്യക്ക്‌ മാത്രം അവകാശപ്പെട്ടതാണ്... അത് തടയുന്നവര്‍ ഇടതോ വലതോ ആരോ ആവട്ടെ,ആ പ്രതിസന്ധി തരണംചെയ്യാന്‍ അദ്യെഹമിന്ന് വളര്‍ത്തിവലുതാക്കിയ സൂപ്പര്‍സ്റ്റാറുകളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.... ഇനിയും ഇത് കണ്ടില്ല എന്ന് നടിക്കരുത്...നിങ്ങളുടെ ലോഹിചേട്ടനെ ഒരു കുരിശില്‍ തറക്കുന്നത് കാണാന്‍ നിങ്ങള്‍ക്ക്‌ താത്പര്യം ഇല്ലെങ്കില്‍ വേണ്ടത് ചെയ്യുക....

ഈ വാര്‍ത്തകളോടു ലോഹിതദാസിന്‍റെ പ്രിയപക്ക്നി കണ്ണ് നിറച്ച്കൊണ്ട് പ്രതികരിച്ചത് ഇന്നുള്ള കേരളത്തിലെ എതൊരു ഭാര്യമാര്‍ക്കും മാതൃകയാകുന്നതാണ്... '' ഒരു സ്മൃതി മണ്ഡപം ഉണ്ടായില്ലെങ്കിലും എന്‍റെ ലോഹി സൃഷ്ടിച്ച സിനിമകളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സില്‍ എപ്പോഴുമുണ്ടാവുമെന്ന്''........... തീര്ച്ചയായും ഉണ്ടാകും... മലയാളിയുടെ രണ്ട് തലമുറകള്‍ക്ക് പ്രണയം എന്ന വികാരത്തെ എന്താണെന്ന് മനസ്സിലാക്കിക്കൊടുത്ത പ്രിയപ്പെട്ട സംവിധായകനുമപ്പുറം മലയാളിക്ക്‌ നല്ല സിനിമകളെ നിവേദ്യം പോലെ നേദിച്ച മലയാളത്തിന്‍റെ കിരീടവും ചെങ്കോലും വച്ച രാജാവായിത്തന്നെ ലോഹി കേരളീയമനസ്സുകളില്‍ എന്നും ഉണ്ടാകും എന്ന് ഞാന്‍ ഈ അവസരത്തില്‍ അറിയിക്കട്ടെ.....

ആദ്യേഹത്തിന്‍റെ തൂലികയില്‍ അവസാനമായി പിറന്ന നിവേദ്യത്തിലെ ചില സീനുകള്‍ താഴെ ഇടുന്നു....





2010, ഡിസംബർ 13, തിങ്കളാഴ്‌ച

നല്ല ഭാര്യയാവാന്‍ പത്ത്‌ വഴികള്‍....



ഞങ്ങള്‍ പ്രവാസികള്‍ എപ്പോഴും പറയുന്ന ഒരു ചൊല്ലുണ്ട്... '' ഗള്‍ഫില്‍ നല്ല മനസ്സുള്ള ഒരു അറബിയും നാട്ടില്‍ വിശ്വസ്ഥയായ ഒരു ഭാര്യയും ഉണ്ടെങ്കില്‍ അവന്‍റെ ജീവിതം സുരക്ഷിതമായെന്ന്''..എന്തുകൊണ്ട് ഞാന്‍ അങ്ങിനെ അതും ഈ അവസരത്തില്‍ പറഞ്ഞു എന്നുവച്ചാല്‍ ഇന്നീ കേരളത്തിലെ പ്രവാസികളുടെ ഭാര്യമാരില്‍ തീര്‍ത്തും ശൂന്യമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് സ്നേഹിക്കാനുള്ള നല്ലൊരു മനസ്സ്...മാറി വരുന്ന സാഹചര്യങ്ങളും ജീവിതചുറ്റുപാടുകളും പ്രവാസിഭാര്യമാരില്‍ പ്രത്യക്ഷമല്ലാത്ത മാറ്റങ്ങളിലേക്ക് അവരെകൊണ്ടെത്തിരിച്ചിരിക്കുകയാണ്...നമ്മളാരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ , എന്തുകൊണ്ട് ഇങ്ങനെ ഒന്ന് അതും ഈ കാലഘട്ടത്തില്‍ വന്നുചേര്‍ന്നു എന്ന്???...... തുറന്ന് പറയാമല്ലോ, അതിന് കാരണക്കാര്‍ മറ്റാരുമല്ല... നാം തന്നെയാണ്.....

ഞാന്‍ നിങ്ങളെ എല്ലാവരെയും പതിനഞ്ച് വര്‍ഷം പിറകിലേക്ക്‌ കൊണ്ടുപോകുകയാണ്... അവിടെയുള്ള ഒരു പ്രവാസിയിയുടെയും അവന്‍റെ പ്രിയപക്ത്നിയുടെയും ജീവിതത്തിലെക്ക് ഒരു ഒളിഞ്ഞ്നോട്ടം.... ഒകെ.... ''വിവാഹം കഴിഞ്ഞ് ഒന്നടുത്തറിമ്പോഴേക്കും പറന്നകലുന്ന ഇണ...മാസത്തില്‍ രണ്ടോ മൂന്നോ കത്തുകള്‍കൊണ്ട് പരസ്പരം അടുത്തറിയുന്ന രണ്ട് മനസ്സുകള്‍....ശാരീരികസംതൃപ്തി അണക്കാന്‍ കഴിയാതെ ശരീരങ്ങള്‍ ചുട്ടുപഴുക്കുമ്പോഴും പരസ്പരവിശ്വാസത്തില്‍ ഉറച്ച് വിശ്വസിച്ച് സ്വയം മനസ്സിനെ ചങ്ങലക്കിട്ട് പരസ്പരം നിര്‍ത്തുന്നു....ഫോണില്‍ ഒന്ന് കിട്ടാന്‍ കിലോമീറ്ററോളം താണ്ടിപ്പോയി പ്രിയതമന്‍റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആ സ്നേഹസംഗമം അത് തൊണ്ണൂറ്റഞ്ച്കാലത്തെ പക്ത്നിമാര്‍ക്ക് ജീവിതത്തിന്‍റെ നല്ല നിറങ്ങളെ വരക്കാന്‍ വളരെയധികം സഹായിച്ചിരുന്നു.... ഇതുപോലെയുള്ള സാഹചര്യങ്ങള്‍ക്കൊണ്ട് സ്നേഹത്തിന്‍റെ വില എന്തെന്ന് ആ കാലത്ത്‌ അവര്‍ക്കൊക്കെ നല്ലപോലെ മനസ്സിലായിരുന്നു.... ''

ശരി നമുക്ക്‌ തിരിച്ച് വരാം.... ഇന്ന് ഇപ്പോള്‍ നടക്കുന്നതും ഞാനൊന്ന് വിശദീകരിക്കാം.... അറിവിന്‍റെയും പുതിയതലമുറയുടെയും പുതിയ ഒരുലോകം... തീര്‍ത്തും തിരക്ക്‌ പിടിച്ച ഒരു ജീവിതത്തില്‍ എങ്ങിനെയോ ഒരു മംഗല്യം.... ആഡംബരമായ രീതിയിലും പണത്തിന്‍റെ ഒരു കുറവും വരുത്താത്ത ഒരു കല്യാണത്തിന് രണ്ട് മനസ്സുകള്‍ തമ്മില്‍ അവിടെ കൂടിച്ചേരുന്നു.... വിവാഹത്തിന് മുന്‍പ് തന്നെ മാധ്യമമായ മൊബൈല്‍ഫോണ്‍ വഴി ഇണകള്‍ തമ്മില്‍ അവരുടെ ഇഷാടാനിഷ്ടങ്ങള്‍ പങ്കുവക്കുന്നു.... ഇതുമൂലം പരസ്പരം എല്ലാം തിരിച്ചറിയുന്നതിനും ഇടവരുത്തുന്നു...... വിവാഹജീവിതത്തില്‍ എടുക്കേണ്ട പലതീരുമാനങ്ങളും മുന്‍പേ പറഞ്ഞ് ദാമ്പത്യത്തിന്‍റെ മധുരം തുടക്കത്തിലെ കളഞ്ഞ്കുളിക്കുന്നു... വിവാഹാന്തരം അറിവിന്‍റെ അന്തരങ്ങളും ഉള്ളില്‍ ആരാണ് വലിയവര്‍ എന്ന ചിന്തയും ജീവിതത്തിന്‍റെ പല ഏറ്റക്കുറച്ചലുകളും സൃഷിക്കാന്‍ ഇടവരുത്തുന്നു...പിന്നീടുള്ള ഇണയുടെ പ്രവാസം അതുവരെ തനിക്ക്‌ ലഭിക്കാത്ത സ്വാതന്ത്രം കിട്ടുന്നതിന് സഹായിക്കുന്നു...... പക്ത്നിയുമായി എന്നുമുള്ള ഫോണ്‍വിളിയും മറ്റും ഇന്ന് വിരഹത്തിന് മറ്റൊരു പുതിയമുഖം നല്‍കിയിരിക്കുന്നു.....

പറയൂ അപ്പോള്‍ ആരാണ് ഇന്ന് നമ്മുടെയിടയിലുള്ള വില്ലന്‍.... ''മൊബൈല്‍ഫോണ്‍'' ആല്ലേ??.. ഈയൊരു കുഞ്ഞനെ ശാസ്ത്രം പ്രസവിക്കുമ്പോള്‍ ഉറക്കത്തില്‍പ്പോലും ചിന്തിച്ചിട്ടുണ്ടാകില്ല ഇന്ന് ലോകത്തില്‍ ഇത്രക്കധികം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള ഒന്നാണിതെന്ന്....ഇന്നുള്ള ഏതൊരു ക്രൈം എടുത്തുനോക്കൂ അതില്‍ ഏതെന്കിലും തലത്തില്‍ ഇവന് പ്രത്യക്ഷമല്ലെങ്കിലും പ്രരോക്ഷമായി പങ്കുണ്ടാകും.....ഇന്ന് കേരളത്തില്‍ ഉള്ള ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് ഇവനൊറ്റോരുത്തനാണ്... ഇവന്‍റെ അതിപ്രസരണം ഇനി ഒരിക്കലും നമുക്ക്‌ തടയാന്‍ കഴിയില്ല എങ്കിലും നിങ്ങള്‍ക്കിടയില്‍ നല്ലൊരു ദാമ്പത്യജീവിതം അതും ഈ കാലഘട്ടത്തില്‍ തുടര്‍ന്നുകൊണ്ട്പോകാന്‍ നല്ല വഴികള്‍ എനിക്ക് നിങ്ങള്‍ക്ക്‌ പറഞ്ഞ്തരാന്‍ കഴിയും...

നിങ്ങള്‍ സ്ത്രീകള്‍ ഒന്ന് മനസ്സിലാക്കണം, നിങ്ങളില്‍ ഒരുപാട് പോരായ്മകള്‍ ഇപ്പോഴും ഉണ്ട്... ഇന്ന് ഗള്‍ഫിലുള്ള നിങ്ങളുടെ ഭര്‍ത്താവ് അവന്‍ എത്ര കഴിവുള്ളവന്‍ ആണെങ്കിലും അല്ലെങ്കിലും അതെന്‍റെ ഭര്‍ത്താവാണ് അല്ലെങ്കില്‍ അത് എന്‍റെ കുഞ്ഞിന്‍റെ പിതാവാണ് എന്ന് നിങ്ങള്‍ ആദ്യം കരുതുക....ഇവിടെ അബുദാബിയില്‍ ഞാന്‍ ഒരുപാട് ഭര്‍ത്താക്കന്മാരെ ദിനംപ്രതി കാണാറുണ്ട് ....അവരില്‍ മിക്കവരും ഭാര്യമാരെ ജീവന് തുല്യം സ്നേഹിക്കുന്നവരും ആണ്... എന്നാല്‍ ഇന്നും ആ ഒരു സ്നേഹം അവര്‍ക്ക്‌ തിരിച്ച് നല്‍കുന്ന ഭാര്യമാര്‍ ഇന്ന് കേരളത്തില്‍ എത്രയുണ്ട് ???... അതിരാവിലെ ജോലിക്ക് പോയി പാതിരാത്രിയില്‍ ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്ന് കിട്ടിയ സമയംകൊണ്ട് വീട്ടിലേക്ക്‌ ഒന്ന് വിളിക്കുമ്പോള്‍ സന്തോഷത്തോടെ നല്ല നാല് വാചകം പറയുന്ന ഭാര്യമാര്‍ ഇന്ന് ആരെങ്കിലും ഉണ്ടോ?... പോട്ടെ.. ഇനി കഴിഞ്ഞത് കഴിഞ്ഞു... പാസ്റ്റ് ഈസ്‌ പാസ്റ്റ്.... ഇനിയെങ്കിലും താഴെപ്പറയുന്ന കാര്യങ്ങള്‍ ഒന്ന് മനസ്സിരുത്തി വായിച്ച് അതുപോലെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിഞ്ഞാല്‍ ഇന്നുള്ള എണ്‍പത് ശതമാനം പ്രവാസികളുടെ ജീവിതവും സന്തോഷകരം ആകും എന്നുള്ളത് എനിക്ക് നിസ്സംശയം പറയാന്‍ കഴിയും......

1. നിങ്ങളുടെ ഭര്‍ത്താവ് സ്ഥിരമായി നിങ്ങളെ ഫോണ്‍ ചെയ്യുന്ന ആളാണെങ്കില്‍ സംസാരിക്കുന്ന സമയങ്ങളില്‍ കുറച്ച് ബഹുമാനമൊക്കെയാവാം. എന്‍റെ ഭര്‍ത്താവല്ലേ, എന്നെ അറിയുന്ന ആളല്ലേ, പിന്നെ ഞാനെന്തിന് അത് പ്രകടിപ്പിക്കണം എന്നൊക്കെ നിങ്ങള്‍ക്ക്‌ തോന്നിയിട്ടുണ്ടങ്കില്‍ നിങ്ങള്‍ക്ക്‌ തെറ്റി..എപ്പോഴും ഒന്ന് ചിന്തിക്കുക സ്നേഹം,ബഹുമാനം എന്നിവയൊക്കെ കൊടുത്താലേ അത് തിരിച്ച് പ്രതീക്ഷിക്കാന്‍ തരമുള്ളൂ...അത് ഇനി നിങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന ഭര്‍ത്താവായാലും ഇനി വീട്ടില്‌ നിങ്ങളൊക്കെ കാവലിന് നിര്‍ത്തുന്ന ശ്വാനനായാലും....

2. അദ്യേഹം നിങ്ങളോട് സംസാരിക്കുന്ന വേളയില്‍ ആ ശബ്ദം പ്രത്യേകം നിരീക്ഷിക്കുക.... കാരണം ജോലിയിലുള്ള ഭാരം മൂലമോ അതുമല്ലെങ്കില്‍ നിങ്ങളെയെല്ലാം വിട്ടുപിരിഞ്ഞു നില്‍ക്കുന്ന അവസ്ഥയിലോ ചിലപ്പോള്‍ സങ്കടം ഉണ്ടാകാം അതുമല്ലെങ്കില്‍ മറ്റേതെങ്കിലും കാരണത്താല്‍ സന്തോഷവാനും ആയിരിക്കാം...അങ്ങിനെയാണെങ്കില്‍ അവസരത്തിനൊത്ത് സംസാരിക്കാന്‍ ശ്രദ്ധിക്കുക... ഉദാഹരണത്തിന് വിഷമത്തില്‍ നില്‍ക്കുന്ന ആളോട് '' നിങ്ങള്‍ക്ക്‌ ഞങ്ങളെക്കുറിച്ച് വല്ല ഓര്‍മ്മയുമുണ്ടോ മനുഷ്യാ???..നിങ്ങളെന്താ കാശ് അയക്കാത്തത്??...'' എന്നീ രീതിയില്‍ ഒന്നും പറയാതെ ''നോക്കൂ നിങ്ങള്‍ വിഷമിക്കരുത് , കൂടെ ഞാന്‍ ഇല്ലേ'' എന്നൊന്നു പറഞ്ഞ് നോക്കൂ... മതി , അതുമതി അതുവരെ ആദ്യേഹത്തിന് ഉണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പമ്പകടക്കുന്നത് നിങ്ങള്‍ക്ക്‌ കാണാം....

3. നിങ്ങള്‍ ചെയ്യുന്നതോ അതുമല്ലെങ്കില്‍ ചെയ്യേണ്ടതോ ആയ കാര്യങ്ങള്‍ വീട്ടിലെ കുടുംബനാഥനായ ആദ്യേഹത്തിനോടു അഭിപ്രായം ചോദിച്ചത്കൊണ്ട് മാനംപൊട്ടി വീഴുകയൊന്നും ഇല്ല.... കാരണം ഇത്തരം അഭിപ്രായം ചോദിക്കുന്നതിലൂടെ നിങ്ങളുടെ ഭര്‍ത്താവിന് നിങ്ങളില്‍ പ്രത്യേക ഇഷ്ടവും ബഹുമാനവും ഇരട്ടിക്കാനേ ഇടയാക്കൂ..... അതുപോലെത്തന്നെ ആദ്യേഹത്തോടു അഭിപ്രായം ചോദിക്കാതെ നിങ്ങള്‍ ഒരു മാറ്റങ്ങളും ജീവിതത്തിലും കുടുംബത്തിലും വരുത്താന്‍ പാടില്ല.....

4. പല ഭര്‍ത്താക്കന്മാരും പലവിധം ആണ്... ചിലര്‍ ഉപദേശിക്കാന്‍ താല്പര്യം എപ്പോഴും പ്രകടിപ്പിക്കും.. മറ്റുചിലര്‍ കുറ്റപ്പെടുത്താന്‍ മേനക്കെടുന്നവരായിരിക്കാം... ഇവിടെയാണ് ഒരു യഥാര്‍ത്ഥ ഭാര്യയുടെ കഴിവ് നിങ്ങള്‍ തെളിയിക്കേണ്ടത്... കാരണം ഇന്ന് കേരളത്തിലെ സ്ത്രീകള്‍ക്ക് ഇല്ലാത്ത ഒരു കഴിവാണ് കേള്‍വിക്കുറവ്... ഒരു നല്ല ഭാര്യയുടെ ശരിയായ ഗുണം ആണ് നല്ല കേള്‍വിക്കാരിയാവുന്നത്... ഈയൊരു മനോഭാവം നിങ്ങള്‍ ജീവിതത്തില്‍വച്ച് പുലര്‍ത്താന്‍ ശ്രമിക്കൂ, എന്നാല്‍ ജീവിതം പാതി വിജയിച്ചു.......

5. ഭര്‍ത്താവിന്‍റെ മുന്നില്‍ വാചാലയാവാം, അതും നല്ല ഗുണം ആണ്.... എന്നാല്‍ അതിനും ഉണ്ടല്ലോ ഒരു പരിധി.... നമ്മുടെ കുടുംബജീവിതത്തില്‍ കല്ലുകടികള്‍ ഉണ്ടാകുന്ന ഒരു പ്രശ്നങ്ങളെക്കുറിച്ചും ഭര്‍ത്താവിന് മുന്നില്‍ വാചാലയാവാന്‍ പാടുള്ളതല്ല.... ഉദാഹരണത്തിനു മക്കളുടെ പഠനത്തെക്കുറിച്ചോ അതുമല്ലങ്കില്‍ മക്കളിലെ വികൃതികളെക്കുറിച്ച് വാചാലയാവുന്നതോ ഒരിക്കലും ഒരു ഭര്‍ത്താവും കുറ്റപ്പെടുത്തില്ല.. അതിന് പകരമായി ഭര്‍ത്താവിന്‍റെ കഴിവുകുറവുകള്‍ ഭര്‍ത്താവിന് മുന്നില്‍ വച്ച് വിളമ്പിയാല്‍ കുടുംബം എളുപ്പം നമുക്ക്‌ കട്ടപ്പുറത്ത് ഇരുത്താം.....

6. ചില ഭര്‍ത്താക്കന്‍മ്മാര്‍ എന്നെപ്പോലെ മുന്‍ശുന്ടി ഉള്ളവരാകാം...അങ്ങനെയുള്ളവരെ അടക്കാന്‍ ഇന്നത്തെക്കാലത്ത് ഒരു പ്രയാസവുമില്ല... അത്തരം ആളുകള്‍ ദേഷ്യം വന്ന് എന്തെങ്കിലും പറഞ്ഞാലും സ്വയം ക്ഷമിച്ച് കേള്‍ക്കാന്‍ ശ്രമിക്കുക.. കാറും കോളും അടങ്ങി ഇത്തരം ആളുകള്‍ വീണ്ടും ക്ഷമചോദിക്കാന്‍ തിരിച്ച് നിങ്ങളെത്തന്നെ വിളിക്കും..അത് തീര്‍ച്ച... കണവന്‍ സൈലന്‍റ് ആയ സമയത്ത്‌ നിങ്ങള്‍ വൈലന്റ്റ്‌ ആകാതിരിക്കാന്‍ ശ്രമിക്കുക അപ്പോള്‍ ... '' ആ സമയത്ത്‌ ചിരിച്ച്കൊണ്ട് 'എനിക്കറിയാം എന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല എന്നോട് ദേഷ്യപ്പെട്ടത്' എന്നോ അതുമല്ലെങ്കില്‍ 'ഈ മുന്‍ശുണ്ടിക്കാരനെ എനിക്ക് ഇപ്പഴും ഇഷ്ടമാണ്' എന്ന് വെറുതേയെങ്കിലും തട്ടിവിടാന്‍ ശ്രമിച്ച് നോക്കൂ.. പിന്നെ പുള്ളിക്കാരന്‍ ജീവിതത്തില്‍ ചൂടാവുന്ന പല സ്ഥലങ്ങളിലും തണുപ്പന്‍ പ്രതികരണത്തിലേക്ക് സ്വമേധയാ മാറാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ക്ക്‌ ഫീല്‍ ചെയ്യും.....

7. പ്രശ്നങ്ങള്‍ ഇല്ലാത്ത ജീവിതങ്ങള്‍ ഒരിക്കലും എവിടെയും നമുക്ക്‌ കാണാന്‍ സാധിക്കില്ല... നോക്കൂ നമ്മള്‍ എപ്പോഴും ചെയ്യാന്‍ ശ്രമിക്കുന്നതും ഇപ്പോള്‍ ചെയ്യുന്നതും ആയ ഒരു പ്രവര്‍ത്തിയാണ് ഭര്‍ത്താവിന്റെ ആളുകളുടെ കുറ്റങ്ങളും കുറവുകളും ഭര്‍ത്താവിന് മുന്‍പില്‍ നിരത്തുകയും തന്മൂലം അതുമൂലം ഉണ്ടാകുന്ന അവഹേളനങ്ങളും.... നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടോ ഇതൊരു ശരിയായ രീതിയാണെന്ന്.... നോക്കൂ നിങ്ങള്‍ ഇപ്പോഴും അറിയാത്ത മറ്റൊന്നുണ്ട് നിങ്ങളെ കാണുന്നതിന് മുന്‍പ്‌ ഇത്രയും കാലം കൂടെക്കഴിഞ്ഞിരുന്ന വ്യക്തികളെക്കുറിച്ച് ഇത്തരം അപവാദം പറയുന്നതിലൂടെ നിങ്ങളുടെ ഭര്‍ത്താവിന് മുന്നില്‍ നിങ്ങളുടെ വില ഇടിയുകയാണ് സത്യത്തില്‍ ഇവിടെ ഉണ്ടാക്കുന്നത്... ചിന്തിക്കുക ഇന്ന് തെറ്റുകളും കുറ്റങ്ങളും ഇല്ലാത്തവര്‍ ഭൂമിയില്‍ ഇല്ല... പരസ്പരം മനസ്സിലാക്കി തെറ്റുകള്‍ പൊറുത്ത്കൊടുത്ത്‌ നല്ലരീതിയില്‍ ഇനിയെങ്കിലും ജീവിക്കാന്‍ ശ്രമിക്കുക.....

8. നിങ്ങള്‍ എന്തോക്കെയാണോ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് അതെല്ലാം നിങ്ങളുടെ ഭര്‍ത്താവിന്റെ പരിധിക്കുള്ളില്‍ വരുന്നതാണെന്ന് സ്വയം വിലയിരുത്തുക... നിങ്ങള്‍ക്ക്‌ മാസം ഭര്‍ത്താവ് അയച്ച് തരുന്ന ധനത്തിന്‍റെ പരിധിക്കുള്ളില്‍ നിന്ന് ആഗ്രഹിക്കുക... ദൂര്ത്ത് ഒഴിവാക്കാന്‍ എപ്പോഴും ശ്രമിക്കുക.....

9. ഇനി നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊന്നുണ്ട് നിങ്ങളുടെ ജീവിതത്തില്‍.... ഒരിക്കലും ഭര്‍ത്താവിന്‍റെ മുന്നില്‍ നിങ്ങള്‍ പരപുരുഷന്‍മ്മാരെക്കുറിച്ച് പുകഴ്ത്തിപ്പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക... കാരണം ഇന്ന് ഒരു ഭര്‍ത്താവും ഇഷ്ടപ്പെടാന്‍ താല്പര്യം ഇല്ലാത്ത ഒന്നാണത്‌...ആര് എന്ത് എത്ര വലിയവന്‍ ആയിക്കോട്ടെ നിങ്ങളുടെ ഭര്‍ത്താവിനോളം ഒരിക്കലും നിങ്ങളെ കെയര്‍ ചെയ്യാന്‍ കഴിയില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും....

10. കുടുംബം എന്ന സ്വര്‍ഗ്ഗത്തിന് മാറ്റുരക്കുന്നത് ഭാര്യമാരുടെ ശരിയായ പ്രവര്‍ത്തനവും അതില്‍ അവര്‍ക്കുള്ള നല്ല പങ്കും സഹകരണവും ആണ്....മക്കളെ ശരിയായ രീതിയില്‍ വളര്‍ത്തുകയും ഭര്‍ത്താവിന്‍റെ ദീര്‍ഘായുസ്സ്ന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു ഭാര്യയാണ് നിങ്ങളെങ്കില്‍ അതില്‍പരം ഒരു നല്ല കുടുംബം വേറെയില്ല എന്നുതന്നെ പറയാം...നരകം ആക്കുന്ന ഒരു പ്രവര്‍ത്തിയോ മറ്റോ ഉണ്ടാക്കാതിരിക്കാന്‍ എപ്പോഴും ശ്രമിക്കുക. മനുഷ്യജന്മം എന്ന ഇത്രയും നല്ലൊരു ജന്മംകൊണ്ട് വേരിട്ടരീതിയിലുള്ള ഒരു കുടുംബജീവിതം നയിച്ച് സമൂഹത്തിന് മുന്‍പില്‍ ഒരു മാതൃകയാകാന്‍ എപ്പോഴും ശ്രമിക്കുക.....
Related Posts Plugin for WordPress, Blogger...