2010, ഡിസംബർ 4, ശനിയാഴ്‌ച
കള്ളക്കോരന്‍ - ഒരു ഓര്‍മ്മ.......
പൊതുവേ ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന എന്‍റെ കുട്ടിക്കാലത്ത് എന്‍റെ മാതശ്രീ എടുക്കുന്ന പതിനെട്ടാമത്തെ അടവായിരുന്നു കള്ളക്കോരന്‍റെ പേരും പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തുന്നത്.... അത് ഉമ്മ പറയുന്ന രീതി തന്നെ എന്ത് രസമായിരുന്നെന്നോ!!!!... '' കള്ളക്കോരാ ന്‍റെ കുട്ടി ചോറ് തിന്ന്ണുണ്ടട്ടോ.... യ്യ് ങട്ട് വരണ്ടാ...'' നോക്ക് ആ തന്ത ന്‍റെ കുട്ടിയെ നോക്കാ, കഴിച്ചില്ലേല്‍ കള്ളക്കോരന്‍ കൊണ്ടുപോകും.....ആ!!!..... ഇത് കേള്‍ക്കണ്ട താമസം വയറുനിറഞാലും പിന്നെയും എവിടുന്നേലും കുറച്ച് സ്ഥലമുണ്ടാക്കി ഓടിച്ചെന്നു ബാക്കി ചോറും ഞാന്‍ കഴിക്കുമായിരുന്നു...... ഇന്ന് എന്‍റെ നാട്ടിലുള്ള അന്നത്തെ തലമുറയുടെ ആരോഗ്യത്തിന്‍റെ പിറകില്‍ അന്നൊക്കെ ഇത്തരത്തില്‍ അദ്യക്ഷത വഹിച്ചിരുന്ന കോരന് വലിയൊരു പങ്കുണ്ടായിരുന്നത് ഞാന്‍ ഇവിടെ സ്മരിക്കട്ടെ...... ഉമ്മ ഇപ്പോളൊക്കെ പറയാറുണ്ട് അന്ന് നിന്നെ ഞാന്‍ ചോറ് തീറ്റിച്ചേര്‍ന്ന് ആ പേര് പറഞ്ഞിട്ടായിരുന്നു... ഇത് എന്‍റെ അനുജന്‍റെ അടുത്ത് ഈ അടവ്എടുത്തപ്പോള്‍ അവന്‍റെ നാവില്‍ നിന്ന് വന്നത് കേട്ട് മാതാശ്രീപോലും അന്തംവിട്ടു പോയത്രേ.... '' എവിടെ ആ കള്ളക്കൊരന്‍ എനിക്ക് കാണണം, എന്നാ ഞാന്‍ ചോറ് തിന്നാം എന്നാണത്രേ അവന്‍ പറഞ്ഞ മറുപടി....... കാലം പോയ ഒരു പോക്കെ......
പിന്നീട് സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു ഈ മനുഷ്യനെ ഞാന്‍ ശരിക്കും കാണുന്നത്... പണ്ടൊക്കെ നമ്പൂതിരിസമ്പ്രദായം ഉണ്ടായിരുന്ന കാലത്ത് അടിയാന്മാരും അടിയാത്തികളും പേടിച്ചോടുമായിരുന്നു നമ്പൂതിരി ആ വഴിവെരുന്നുണ്ട് എന്നറിഞ്ഞാല്‍... അതുപോലെതന്നെയായിരുന്നു ഞങ്ങള്‍ കുട്ടികളുടെയും അവസ്ഥ.... കോരന്‍ വരുന്നുണ്ട് ഈ വഴിയിലൂടെ എന്നറിയേണ്ട താമസം അമേരിക്കയെ പേടിച്ച് ലാദന്‍ചേട്ടന്‍ ഓടുന്നത് എങ്ങിനെയാണോ ആ രീതിയില്‍ ഞങ്ങളും ഓടുമായിരുന്നു..... വിരുതമ്മാര്‍ എവിടെയും ഉണ്ടാകുമല്ലോ... എന്നെ വിറ്റ് കാശാക്കാന്‍ പ്രാപ്തിയുള്ളവര്‍ ഉണ്ടായിരുന്നു എന്‍റെ കൂട്ടത്തില്‍... ഞങ്ങളെങ്ങാനും കൊരനെ കവര്‍ ചെയ്‌താല്‍ ''കള്ളക്കൊരാ'' എന്നൊരു വിളിയായിരുന്നു കൂട്ടത്തില്‍ ഉള്ള ഏതെന്കിലും ഒരു കുരുത്തം കെട്ടവന്റെ വേല.... സ്വന്തം പേരിന്‍റെ കൂടെ മാഹാത്മാവിന്‍റെ പേരല്ലാതെ മറ്റേതെങ്കിലും പേര് കൂട്ടിച്ചേര്‍ത്ത് വിളിക്കുമ്പോള്‍ ഉണ്ടാകുന്ന ചൊറിച്ചിലേ ഇപ്പറഞ്ഞ കോരനും ഉണ്ടായുള്ളൂ... അതിനു മറുപടിയായി പുള്ളിക്കാരന്റെ നല്ല ഒന്നാന്തരം ചന്തി കാണിച്ചുതന്ന് വിളിച്ചവരെയൊക്കെ സംതൃപ്തിപ്പെടുത്തുമായിരുന്നു നമ്മുടെ ഈ കോരന്‍.... കൂട്ടത്തില്‍ നല്ല കല്ല്‌വച്ച നാല് തെറികളും......
പിന്നെ പിന്നെ ഞങ്ങളുടെ വളര്‍ച്ച കണ്ടോ മറ്റോ കള്ളക്കൊരന് ഞങ്ങളെ കണ്ടാല്‍ വഴിയില്‍ നടക്കാന്‍ പേടിയായിത്തുടങ്ങി....ആളുകള്‍ സഹതാപം കൊണ്ട് കൊടുക്കുന്ന ചില്ലറത്തുട്ടുകള്‍കൊണ്ട് സമ്പന്നനായിരുന്നു ഈ കോരന്‍.... ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പരക്കം പായുന്നവരുടെ മുന്‍പില്‍ കോരന്‍ അവന്‍റെ കാഴ്ച്ചകളെ മൂന്ന് തലമുറകള്‍ക്ക് പകര്‍ന്നുനല്‍കി.... പുതിയ ഉടുപ്പും കയ്യില്‍ നല്ലയിനം മൊബൈല്‍ഫോണും കത്തുന്ന ബൈക്കും ആയി കറുകപുത്തൂര്‍ അങ്ങാടിയിലേക്ക് നെഞ്ചുംവിരിച്ച് വരുന്ന പ്രമാണിമാരുടെ മുന്‍പിലും തന്‍റെ മുഷിഞ്ഞ ചളിപുരണ്ട കുപ്പായത്തിനുള്ളിലും കോരന്‍ വളരെ ഹാപ്പിയായിരുന്നു..... ജീവിതത്തില്‍ പണം അല്ല സമാധാനം എന്നത് ജനങ്ങള്‍ക്ക് കാണിച്ച് കൊടുത്ത എന്‍റെ നാട്ടിലെ ഏക വ്യെക്തിയായിരുന്നു ഞങ്ങളെല്ലാം കള്ളക്കോരന്‍ എന്ന് വിളിക്കുന്ന ഈ പാവം..... മുന്‍പ് ഒരിക്കല്‍ ഗള്‍ഫില്‍നിന്ന് ചെന്നപ്പോള്‍ ഒരു തവണ കടത്തിണ്ണയില്‍ കിടക്കുന്ന കോരനെ ഞാന്‍ കണ്ട എനിക്ക് എവിടെയൊക്കെയോ ഒരു വേദന തോന്നി... അപ്പോഴത്തെ കോരന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു... ശരീരം എല്ലാം ശോഷിച്ച് താടിയും മുടിയും ആവിശ്യത്തിലധികം വളര്‍ന്ന്‍ ഒരുമാതിരി പ്രേതത്തെപ്പോലെ ഉള്ള ഒരു രൂപം..... സഹതാപം തോന്നി പോക്കറ്റില്‍ നിന്നും പത്ത് രൂപ എടുത്ത് ''ന്നാ കോരാ നീ പോയി ചോറ് വാങ്ങിത്തിന്നു'' എന്ന് പറഞ്ഞ് കയ്യില്‍വച്ച് കൊടുത്തപ്പോള്‍ പിന്നീട് ഉണ്ടായ സംഭവങ്ങള്‍ ഇന്ന് നല്ലമനസ്സുള്ള ആരുടെയും കണ്ണ് നന്ക്കുന്നതായിരുന്നു.... കൊടുത്ത പത്ത് തരിച്ച് തന്ന് വീണ്ടും കൈ നീട്ടി ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞ മറുപടി വളരെ വിചിത്രമായിരുന്നു.... ''എനിക്ക് നോട്ട് വേണ്ടാ... ചില്ലറ വേണം... അന്‍പത് പൈസ''.........
അങ്ങാടിയില്‍ നടക്കുന്ന പല രാഷ്ട്രീയപ്രസംഗങ്ങള്‍ക്കും വലിയ സമ്മേളനങ്ങള്‍ക്കും കോരന്‍ സാക്ഷിയായി...പൂരങ്ങളും നേര്‍ച്ചകളും കോരന്‍ അവന്‍റെ കണ്ണാല്‍ മാറി നിന്ന് കണ്ടു..... അങ്ങാടിയില്‍ ഉയരുന്ന കൊന്ഗ്രീട്റ്റ് കെട്ടിടങ്ങളും നാട്ടില്‍ പൊങ്ങിയ വലിയ വലിയ മണിമാളികകളും കോരന് മുന്നില്‍ സാക്ഷിയായി... കല്യാണമണ്ടപത്തില്‍ നടക്കുന്ന കല്യാണസദ്യകള്‍ എല്ലാവരും കഴിച്ച് കഴിഞ്ഞ് ബാക്കിവരുന്ന ആ എച്ചില്‍ കഴിച്ച് കോരന്‍ തന്‍റെ ദിനരാത്രങ്ങള്‍ തള്ളിനീക്കി... അപ്പോഴും ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ ഭൂമിദേവി പോലും അറിയാതെ കോരന്‍ തന്‍റെ ജീവിതം തള്ളിനീക്കി.... പിന്നീടെപ്പോഴോ വീട്ടില്‍ നിന്ന് വന്ന ഒരു കോളില്‍ കേട്ടത് അങ്ങാടിയിലെ ബസ്റ്റാന്റ് പരിസരത്ത് ആരെയും ബുദ്ധിമുട്ടിക്കാതെ കയ്യില്‍ കുറെ ചില്ലറത്തുട്ടുകള്‍ മാത്രം ബാക്കിവച്ച് ഈ ലോകം വിട്ട് കോരന്‍ യാത്രയായി എന്ന്.....ഇപ്പോഴും കഴിഞ്ഞ മൂന്നു തലമുറക്ക് ഇന്നും ഈ പേര് സുപരിചിതമാണ്... മരിച്ച് മണ്ണടിഞ്ഞാലും നാട്ടിലെ മാതാക്കള്‍ ഇന്നും അവരുടെ കുഞ്ഞുങ്ങളുടെ മുന്നില്‍ ഭക്ഷണവുമായി നില്‍ക്കുമ്പോള്‍ പറയുന്ന ഒന്നേ എന്‍റെ നാട്ടില്‍ ഉള്ളൂ.....
''കള്ളക്കോരാ ന്‍റെ കുട്ടി ചോറ് തിന്ന്ണുണ്ടട്ടോ.... യ്യ് ങട്ട് വരണ്ടാ...''
2010, ഡിസംബർ 2, വ്യാഴാഴ്‌ച
മമ്മൂട്ടി എന്ന മമ്മൂക്ക.....
കുട്ടിയായിരിക്കുമ്പോള്‍ വല്യുപ്പാനെ ചാക്കിലാക്കി ഒരു രൂപ അന്‍പത് പൈസയും മേടിച്ച് കൊണ്ട് കറുകപുത്തൂര്‍ പ്രീത തിയ്യറ്ററിലെ തറടിക്കറ്റില്‍ നായര്‍സാബ് എന്ന സിനിമകാണുമ്പോള്‍ സത്യത്തില്‍ എനിക്ക് ഈ മനുഷ്യന്‍ ആരാണെന്നോ അല്ലെങ്കില്‍ ഒരിക്കല്‍ ലോകം വാഴ്ത്തപ്പെടാന്‍ പോകുന്ന ആളാണെന്നോ ഒന്നുമറിയില്ലായിരുന്നു... എന്നാല്‍ ഇന്ന് മലയാള സിനിമ എന്ന് ലോകം അറിഞ്ഞതും ഇപ്പോളും മറ്റു വ്യക്തികള്‍ ഈ സിനിമകളെ സ്നേഹിക്കുന്നതും ഒരു നാമത്തിന്റെ പുറത്ത് മാത്രമാണ്... മമ്മൂട്ടി... മലയാളസിനിമക്ക് ഒട്ടനവധി സിനിമാപ്രതിഭകളെ ലഭിച്ചിട്ടുണ്ട്... എന്നാല്‍ സിനിമയെ ഇത്രയധികം പ്രൊഫഷണലിസത്തോടു കൂടി സമീപിക്കുന്ന ഒരു വ്യെക്തിയെയും ഇന്ന് നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് കണ്ണുമടച്ച് പറയാം... അതാണ് മമ്മൂട്ടി.....
പുതുമുഖങ്ങളെ തഴയുന്നതും അവര്‍ക്ക് പെര്‍ഫോം ചെയ്യാന്‍ കഴിയാത്തത് മലയാളസിനിമയില്‍ നിലനില്‍ക്കുന്ന സൂപ്പര്‍ത്താരങ്ങളുടെ താരവാഴ്‌ച്ചകള്‍കൊണ്ട് മാത്രമാണ് എന്ന ഒരു പരാതി നിലനില്‍ക്കുംമ്പോളും ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ സംവിധായകന്‍മ്മാരെയും തിരക്കഥാകൃത്ത്ക്കളെയും സമ്മാനിച്ചത് നമ്മുടെ ഈ സൂപ്പര്‍താരം മമ്മുക്കയാണെന്ന് ആര്‍ക്കും അറിയാവുന്ന ഒരു നഗ്നസത്യം ആണ്..... ആദ്യേഹം അങ്ങിനെ ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അത് മലയാളസിനിമയുടെ നന്മക്കല്ലേ ഇടം നല്‍കിയിട്ടുള്ളൂ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്...... ഇന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന അന്‍വര്‍-റഷീദില്‍ തുടങ്ങി സംവിധായകന്‍ വൈശാഖ് വരെ മമ്മൂട്ടി നല്‍കിയ വരദാനമാണ് എന്നും ഞാനിവിടെ സ്മരിക്കട്ടെ.....
ഇന്ന് നിങ്ങള്‍ക്കറിയാം മലയാളസിനിമയില്‍ ഞാനാണ് സൂപ്പര്‍താരം എന്ന് സ്വയം വിശേഷിപ്പിച്ചു നടക്കുന്നവരുടെയും നല്ല സിനിമകള്‍ കൂക്കി തോല്‍പ്പിക്കുകയും സ്വയം നിര്‍മ്മിച്ച് അതില്‍ അഭിനയിച്ചവരുടെയും സിനിമകള്‍ മൂക്കും കുത്തി ബോക്സ് ഓഫീസില്‍ തകരുംമ്പോളും കെട്ടിവച്ച കാശ് കളയാതെ നിര്‍മ്മാതാവിനെ രക്ഷിക്കാനുള്ള കഴിവ് ഇന്നിപ്പൊ മലയാളത്തില്‍ ഈ നടനേ ഒള്ളൂ...അതിനു ഏറ്റവും നല്ല ഉദാഹരണമാണ് ഈ വര്‍ഷം ആദ്യത്തില്‍ ഇറങ്ങിയ പോക്കിരിരാജ.... ഇന്നദ്യെത്തെ സ്നേഹിക്കുന്ന ഫാന്‍സുകാര്‍ മാറി മാറി കയറിയാലും ഇത്രയ്ക്കു വലിയ കളക്ഷന്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്ന് നമുക്ക് തീര്‍ത്ത് പറയാം.... സിനിമ ആഘോഷിക്കാന്‍ തിയ്യറ്ററില്‍ കയറുന്ന ജനത്തെ ആദ്യം മുതല്‍ അവസാനം വരെ തിയ്യറ്ററില്‍ പിടിച്ചിരുത്താന്‍ മജീഷ്യന്‍ മുതുക്കാടിനു പോലും അറിയാത്തൊരു മാജിക്ക്...അതാണ് കേരളം ഇന്ന് നെഞ്ചില്‍ തൊട്ട് വിളിക്കുന്ന നമ്മുടെ സ്വന്തം മമ്മുക്ക.....
നിങ്ങള്‍ തിരക്കഥകൃത്താണോ?... നിങ്ങളുടെ കയ്യില്‍ നല്ല തിരക്കഥയുണ്ടോ?...എന്നാല്‍ സംശയിക്കണ്ട ആദ്യേഹത്തിന്റെ വാതില്‍ നിങ്ങള്‍ക്ക് മുന്നില്‍ അടക്കില്ല.... ഇന്ന് നിങ്ങള്‍ക്ക് ആരുടെയും ശുഭാര്‍ശയില്ലാതെ തന്നെ നിങ്ങള്‍ക്ക് ആദ്യേഹത്തെ കാണാനും, കഥ ഇഷ്ടപ്പെട്ടാല്‍ അത് അര്‍ഹിക്കുന്നവരുടെ കയ്യ്കളില്‍ എത്തിച്ച് നിങ്ങളെ രക്ഷിക്കാന്‍ ഒരു നല്ല മനസ്സുള്ള നടനെ ഇപ്പോള്‍ കേരളത്തില്‍ ഉള്ളൂ...അത് മമ്മൂട്ടിയാണ്..... കഴിവുള്ളവന്‍റെ മുന്നില്‍ ഒരിക്കലും അദ്യേഹം ആ വാതില്‍ കൊട്ടിയടച്ചിട്ടില്ല എന്ന് ചരിത്രം തെളിയിച്ചതാണ്.....
ഇക്കഴിഞ്ഞ ചിത്രങ്ങളായ പഴശ്ശിരാജ, ലൌഡ്സ്പീക്കര്‍ എന്നീ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ സിനിമാജീവിതത്തില്‍ കിട്ടിയ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ചിലതാണ്... ഇപ്പൊള്‍ കാത്തിരിക്കുന്ന മാര്‍ട്ടില്‍ പ്രാക്കാട്ടിന്റെ പുതിയ ചിത്രമായ ബെസ്റ്റ് ആക്റ്റര്‍ ആണ് ഇനി ഇറങ്ങാനുള്ളത്....ഇന്ന് കേരളത്തിലെ സിനിമാപ്രേമികള്‍ വളരെയധികം പ്രതീക്ഷയോടെയാണ് ഈ സിനിമയെ നോക്കിക്കാണുന്നത്... ഈ സിനിമയും മമ്മുക്കയുടെ സിനിമാജീവിതത്തില്‍ ഒരു പൊന്‍ത്തൂവല്‍ ആകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ബെസ്റ്റ് ആക്റ്ററിനെ നമുക്ക് സ്വാഗതം ചെയ്യാം.........
2010, നവംബർ 30, ചൊവ്വാഴ്ച
പാഠം രണ്ട് - ഒരു തേങ്ങല്‍......
വേര്‍പാടും വിരഹവും പ്രവാസിയുടെ സ്വന്തം കൂടപ്പിറപ്പുകളാണ്. അതുപോലെത്തന്നെയാണ് അനാഥത്വവും.....ഇന്ന് വിദേശത്ത് ജോലിചെയ്യുന്ന മുപ്പത് ലക്ഷം പ്രവാസികളും കുടുംബത്തോടെ കഴിയാന്‍ ആഗ്രഹിക്കുന്നവരാണ്...എന്നാല്‍ അതിനൊക്കെ യോഗമുള്ളതോ അതില്‍ കുറച്ച് പേര്‍ക്കു മാത്രം.... നമുക്കറിയാം ഏകദേശം ഇരുപത് ലക്ഷത്തില്‍കൂടുതല്‍ സ്ത്രീകള്‍ ഇന്നും കേരളത്തില്‍ വിധവകളെപ്പോലെ വിവാഹം കഴിഞ്ഞു ജീവിക്കുന്നുണ്ട്... അതിലോ മൂന്ന്‍ ലക്ഷം പേരും പതിനെട്ട് വയസ്സില്‍ താഴെയുള്ളവരും....... ആരും ഞെട്ടണ്ട.... ഞാന്‍ പറഞ്ഞത് വിശ്വാസം വരുന്നില്ലെങ്കില്‍ വീടിന്‍റെ തൊട്ടപ്പുറത്ത് ഉള്ള വീട്ടിലെക്ക് ഒന്ന് വിളിച്ച് കല്യാണം കഴിച്ചയച്ച അവിടുത്തെ കുട്ടിക്ക് ഇപ്പൊ എത്ര വയസ്സാണെന്ന് ഒന്ന് അന്യേഷിച്ച് മാത്രം തിരിച്ചു വന്നു തുടര്‍ന്ന് വായിക്കുക.....
നമുക്കറിയാം ഇന്ന് മുസ്ലീം സമൂഹം ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ജില്ലയാണ് മലപ്പുറം ജില്ല.... അവിടെനിന്ന് ജോലിക്ക് വേണ്ടി ഒരു പാവപ്പെട്ട കുടുംബത്തിലെ എടുത്താല്‍ പൊങ്ങാത്ത ഭാരവുമായി കടല്‍ത്താണ്ടി വന്ന് ജീവന്‍ പൊലിഞ്ഞ ഒരു പാവത്തിന്റെ കദനകഥയില്‍ നിന്നും തന്നെ നമുക്ക് തുടങ്ങാം...... കഥ നടന്നത് ഏകദേശം മൂന്നരമാസങ്ങള്‍ക്ക് മുന്‍പ്.... കഥാനായകന്റെ പേര് ഷുക്കൂര്‍ , നാട് മലപ്പുറം ജില്ലയിലെ തിരൂര്‍ എന്ന സ്ഥലത്ത്.... നാട്ടില്‍ നിന്നും വിസക്ക് വീടിന്‍റെ ആധാരവും പണയം വച്ച്കൊണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഷുക്കൂര്‍ അബുദാബി എന്ന വലിയ നഗരത്തിലേക്ക് ചേക്കേറുന്നത്.... നാട്ടുകാരന്റെ ഒരു ഗ്രോസറിയില്‍ നിന്ന് കുറച്ച് കാലമൊക്കെ കഷ്ടപ്പെട്ട് വീട്ടിലെ കടങ്ങളില്‍ നിന്നൊക്കെ ഷുക്കൂര്‍ കരകയറ്റിത്തുടങ്ങി.... എന്‍റെ ഓഫീസില്‍ അടുത്താണ് ഇവന്‍ ജോലി ചെയ്യുന്ന ഷോപ്പ്.... സ്വാഭാവികമായും പെപ്സിയോ മറ്റോ വിളിച്ച് ഓര്‍ഡര്‍ ചെയ്‌താല്‍ ഷുക്കൂര്‍ ആയിരുന്നു ഫ്രീ ഡെലിവറി ചെയ്തിരുന്നത്.... സാധനത്തിന്റെ കാശിനുകൂടെ അല്ലറ ചില്ലറ ടിപ്പ് കൊടുക്കുമ്പോളൊക്കെ ഷുക്കൂറിന്റെ മുഖത്ത് സന്തോഷം ഉണ്ടാകുന്നത് എനിക്ക് കാണാന്‍ കഴിയുമായിരുന്നു....
പല കൂടിക്കാഴ്ച്ചയിലും ഷുക്കൂറിന്റെ വീട്ടിലെ കാര്യങ്ങള്‍ ചോദിച്ചറിയാറുണ്ടായിരുന്നു ഞാന്‍... ഒരു ദിവസം ബിസ്കറ്റ് കൊണ്ട് വന്ന ഷുക്കൂറിന്റെ മുഖം വല്ലാതിരുന്നപ്പോള്‍ എന്താണെന്ന് കാര്യം തിരക്കിയപ്പോള്‍ വീട്ടിലെ സംഭവങ്ങള്‍ പറഞ്ഞു കണ്ണ് നനച്ചു പാവം.... വീട്ടില്‍ പുരനിറഞ്ഞ് നില്ല്ക്കുന്ന രണ്ട് പെങ്ങമ്മാരും അസുഖം കൂറെപ്പിറപ്പായ ഉമ്മയും ആയിരുന്നു ഷുക്കൂറിന്റെ വീട്ടിലെ അന്ധെവാസികള്‍...ഉപ്പ പണ്ടെ മരിച്ചിരുന്നു .....പെങ്ങമ്മാരുടെ കല്യാണം നടത്താന്‍ ഈ ഇരുപത്തഞ്ചുകാരന്‍ ഷുക്കൂറിന് പതിനാറ് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കൊടിയെ കല്യാണം കഴിക്കേണ്ടതായും വന്നു... കല്യാണം കഴിച്ച് രണ്ട് മാസം തികയുന്നതിന് മുന്‍പ് തന്നെ തിരിച്ച് കയറേണ്ടി വന്ന ഈ പാവത്തിന് ഇപ്പോള്‍ അതില്‍ ഒരു വയസ്സായ ഒരു കുട്ടിയും ഉണ്ട്.. കഴിഞ്ഞ രണ്ട് വര്‍ഷമായി തന്‍റെ ഹൃദയമായ ഭാര്യയേയും ഇതുവരെ കാണാന്‍ കഴിയാത്ത തന്‍റെ മോളെയും ഓര്‍ത്ത്കൊണ്ട് കഴിഞ്ഞിരുന്ന ഷുക്കൂറിന് ഇപ്പോഴാണ് അര്‍ബാബ് പോകാന്‍ അനുമതി കൊടുത്തത്... തിരിച്ച് നാട്ടിലേക്ക് പോകുമ്പോള്‍ കയ്യില്‍ ഒന്നും ശേഷിക്കാത്ത ഈ പാവത്തിന് ആദ്യമായി ഉണ്ടായ കുട്ടിക്ക് ഒരു തരി പൊന്നെങ്കിലും ഇടാന്‍ കഴിയാത്തതിലുള്ള വിഷമമായിരുന്നു അപ്പോള്‍ ആ മുഖത്തുണ്ടായിരുന്നത്.... കുട്ടിക്ക് എന്‍റെ വക ഒരു ഒടുപ്പ് വാങ്ങിക്കോ ഷുക്കൂറെ എന്ന് പറഞ്ഞ് നൂറ് ദിര്‍ഹം ഞാന്‍ കയ്യില്‍ വച്ച് കൊടുത്തപ്പോള്‍ അത് മടിയോടെയാണെങ്കിലും വാങ്ങുമ്പോള്‍ ആ പാവത്തിന്റെ കണ്ണെല്ലാം നിറഞ്ഞിരുന്നു.....
അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഓഫീസിലേക്ക് രാവിലെ ജോലിക്ക് വന്ന ഞാന്‍ തീരത്തും വേദനാജനകമായ ഒരു വാര്‍ത്ത കേട്ട് തളര്‍ന്ന്‍ സീറ്റില്‍ ഇരുന്നുപോയി.... ഇന്നലെ കമ്പനിയുടെ തൊട്ടടുത്ത ഗ്രോസറിയില്‍ ജോലി ചെയ്യുന്ന ഷുക്കൂര്‍ എന്ന പയ്യന്‍ തലേന്ന് രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയും ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയും ചെയ്തു എന്ന വാര്‍ത്ത...ഉടനെത്തന്നെ ഗ്രോസറിയില്‍ വിളിച്ചന്യേഷിച്ചപ്പോള്‍ മയ്യത്ത് നാളെ നാട്ടിലേക്ക് വിട്ട്കൊടുക്കും എന്നറിഞ്ഞു.... തന്‍റെ പ്രിയതമന്‍ വരുന്ന നാളും എണ്ണി കൊതിച്ച് നില്ല്ക്കുന്ന ഒരു പാവം പെണ്ണിന്‍റെ മുന്നിലേക്ക് ഷുക്കൂറിന്റെ നിര്‍ജീവമായ ശരീരം എത്തുമ്പോള്‍ ഉണ്ടാകുന്ന സീന്‍ ആലോചിച്ച് എന്‍റെ കണ്ണില്‍ ഒരു നീരുറവ പൊട്ടി..... അപ്പോള്‍ ഓര്‍ത്തു... ഇതാണ് പ്രവാസി. ജീവിതത്തിനു ഒരു ഗാരണ്ടിയുമില്ലാത്ത ഒരാള്‍.... തിരിച്ച് നാട്ടില്‍ എത്തിയാല്‍ എത്തി...അതും ആ അന്നം തിന്നുന്നവരുടെ തലയിലെ വരപോലെ.....
ഇതെല്ലാം നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷം ഓണ്‍ലൈന്‍ വഴി മലയാള മനോരമ മലപ്പുറം എഡിഷന്‍ വെറുതെ നോക്കിക്കൊണ്ട് ഇരിക്കുമ്പോള്‍ പെട്ടന്ന് ഒരു വാര്‍ത്ത കണ്ട് ഞാന്‍ ഞെട്ടിപ്പോയി.. വിശ്വാസം വരാതെ വീണ്ടും വീണ്ടും വായിച്ച് നോക്കി.... പതിനെട്ട് വയസ്സായ ഒരു യുവതിയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞും വിഷം കഴിച്ച് ആത്മഹത്യചെയ്തു എന്ന ദാരുണമായ വാര്‍ത്ത....തുടര്‍ന്ന്‍ മറ്റൊന്നും കണ്ടു.... രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഇവരുടെ ഭര്‍ത്താവ് ഗള്‍ഫില്‍നിന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന്‍ മരണപ്പെട്ടിരുന്നു എന്നും.... ഷുക്കൂര്‍ ജോലി ചെയ്തിരുന്ന കടയിലേക്ക് വിളിച്ച് അത് അവന്‍റെ കുടുംബമാണ് എന്ന് കേട്ടപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറിയ പോലെ തോന്നി..... റബ്ബേ ഇത് എന്ത് പരീക്ഷണം ആണിത്?.... ഇതിന് മാത്രം അവനും ആ പെണ്ണും കുഞ്ഞും എന്ത് തെറ്റാ നിന്നോട് ചെയ്തത്?.. ഷുക്കൂര്‍ ഒരുതവണ ''എന്‍റെ കുഞ്ഞാ സാര്‍'' എന്ന് പറഞ്ഞ് കാണിച്ച് തന്ന നിഷ്കളങ്കമായ ആ കുട്ടിയുടെ ഫോട്ടോയിലെ മുഖം ഇപ്പോഴും മനസ്സില്‍ മായാതെ എന്നെ വേട്ടയാടുന്നു.........
കഥ വായിച്ചല്ലോ... ഇനി നിങ്ങള്‍ പറയൂ..... എന്താണിവിടെ ശരിക്കും സംഭവിച്ചത്?.... ഷുക്കൂറിന്റെ മരണമാണോ ഈ കുടുംബത്തെ ഒരു കൂട്ടആത്മഹത്യയിലേക്ക് നയിച്ചത്?... ആണ് എന്ന് ആര് പറഞ്ഞാലും അല്ല എന്നെ ഞാന്‍ പറയൂ.... കാരണം കേരളത്തില്‍ ഇന്ന് ഭര്‍ത്താവ് മരിച്ചിട്ടും മാനം വിറ്റ് ജീവിക്കാത്ത കുറേയേറെ സ്ത്രീകളെ എനിക്കറിയാം... അവരൊക്കെ ഇന്നും മനസ്സിന്‍റെ ബലത്തില്‍ മാത്രം ആണ് ഇപ്പോഴും പിടിച്ച് നില്‍ക്കുന്നത്... ഇവിടെ സംഭവിച്ചത് എന്താണ് എന്ന് വച്ചാല്‍ എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കുടുംബിനി ആകേണ്ടി വന്ന ഒരു പെണ്‍കുട്ടി.. അവളുടെ മോഹങ്ങള്‍ മോട്ടിടുമ്പോള്‍ തന്നെ ദൈവം കരിയിച്ച് കളയുന്നു.... ഭര്‍ത്താവ് ഇല്ലാതെ കൈക്കുഞ്ഞുമായി തിരിച്ച് ചെല്ലുമ്പോള്‍ ഉണ്ടാകുന്ന ഭാവിയിലെ പ്രശ്നങ്ങള്‍.... ഇനി എങ്ങനെ ജീവിക്കണം എന്നറിയാതെ വഴി തെറ്റി നില്ല്ക്കുന്ന ഒരു കുഞ്ഞുമനസ്സ്.... ഒരു പക്ഷെ ഇതൊക്കെയാവാം ഇതുപോലെ ഒരു തീരുമാനത്തില്‍ ഈ പെണ്‍കുട്ടിയെ എത്തിച്ചിട്ടുണ്ടാകുക.....
ഇനി ഇത് വായിക്കുന്ന പ്രവാസികളുടെ ഭാര്യമാരോട്... നിങ്ങള്‍ അറിയുക!!! ഇന്ന് നിങ്ങളെല്ലാവരും ഇതുപോലെ കഷ്ടപ്പെട്ട് ജോലിചെയ്യുന്ന പ്രവാസികളുടെ ഭാര്യമാര്‍ ആണ്.... നാളെ ഇതുപോലെയുള്ള അവസ്ഥകള്‍ നമുക്കും വന്നൂടായ്കയില്ല..... നിങ്ങളില്‍ മിക്കവരും വിദ്യാഭ്യാസം ഉള്ളവര്‍ ഉണ്ടാകാം , ഇല്ലാത്തവരും ഉണ്ടാകാം..... വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്ന് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക.... കഴിയുമെങ്കില്‍ ഉള്ള നിങ്ങളുടെ അറിവ് ഉപയോഗിച്ച് സ്വയം രണ്ട് കാലിന്മേല്‍ നില്‍ക്കാന്‍ എപ്പോഴും ശ്രമിക്കുക.... ജീവിതം എന്നാല്‍ ദുര്‍ഘടം പിടിച്ച ഒരു തുരുത്ത് പോലെയാണ്.... നാളെ ഞാന്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടല്ലോ എന്ന തോന്നല്‍ ഇല്ലാതാക്കാന്‍ ഇത്തരം ചിന്താഗതികള്‍ നിങ്ങള്‍ക്ക് തുണയേകും..... നിങ്ങള്‍ക്കറിയാം ഇന്ന് നമ്മുടെ കേരളത്തില്‍ കുടുംബശ്രീകള്‍ പോലെയുള്ള സംഘടനകള്‍ നിങ്ങളെപ്പോലെയുള്ള സഹോദരിമാരെ എപ്പോഴും സഹായിക്കാനുണ്ട്...അത് തന്നെ ഒരു ഭാഗ്യമല്ലേ?..... ഞാന്‍ ഗള്‍ഫ്‌കാരന്‍റെ ഭാര്യയല്ലേ ... എനിക്കെന്തിനാ ഇനി വേറെ ജോലി എന്ന ചിന്ത ഒഴിവാക്കി കിട്ടിയ അവസരം മുതലാക്കി അവര്‍ക്കൊപ്പം നിന്ന് കൈത്തൊഴില്‍ പരിശീലിക്കാന്‍ ശ്രമിക്കുക... നാടും നാട്ടുകാരും എന്ത് തന്നെ കരുതിയാലും എന്‍റെ ജീവിതം ആണ് എനിക്ക് വലുത് എന്ന ചിന്താഗതി സ്വയം രൂപപ്പെടുത്തി എടുക്കാന്‍ ശ്രമിക്കുക.....
ഗള്‍ഫിന് അതിന്‍റെ പഴയ പ്രതാപം എല്ലാം നഷടപ്പെട്ടിരിക്കുന്നു.....ഇനി ഗള്‍ഫില്‍ ജോലി ചെയ്‌താല്‍ എന്താ ഉണ്ടാക്കാന്‍ കഴിയുക എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം..... വരവിനേക്കാള്‍ കൂടുതല്‍ ചിലവുള്ള ഈ കാലത്ത് നിങ്ങള്‍ നിങ്ങളുടെ സ്ത്രീകളായ സഹപ്രവര്‍ത്തകരുടെ കൂടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന്കൊണ്ട് ജോലി ചെയ്തു അതില്‍ നിന്ന് പത്ത് രൂപ ഒരു ദിവസം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് നിങ്ങളുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കാന്‍ കഴിയും എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു..... 'എന്‍റെ ഭാര്യ അദ്വാനിച്ചിട്ടു എന്‍റെ കുടുംബം പുലര്‍ത്തണ്ട' എന്ന് പറഞ്ഞ് വാചകമടിക്കുന്ന വിവരമില്ലാത്ത കാക്കാന്മാരുടെ കാലമെല്ലാം കഴിഞ്ഞു.... ഇന്നത്തെ തലമുറ തികച്ചും പ്രാക്റ്റിക്കലായി ചിന്തിക്കുന്നവരാണ്.... ഇവിടെ പട്ടാമ്പിയില്‍ നിന്നും വന്ന എന്‍റെ സുഹൃത്തായ നാസറിന്റെ ഭാര്യ നാട്ടില്‍ പഠിക്കാന്‍ വേണ്ടി വാങ്ങിച്ച് കൊടുത്ത കംബ്യൂട്ടറില്‍ വീട്ടുജോലികള്‍ എല്ലാം കഴിഞ്ഞ് ഓണ്‍ലൈന്‍ മെഡിക്കല്‍ ഡിസ്ക്രിപ്ഷന്‍ ഡാറ്റ എന്‍ട്രി ജോലി ചെയ്ത് മാസം പതിനായിരം രൂപയില്‍ കൂടുതല്‍ ഉണ്ടാക്കുന്നു എന്ന് കേട്ടപ്പോള്‍ എനിക്ക് അവരോട് പ്രത്യേകം ബഹുമാനം ആണ് തോന്നിയത്.... ഇത് പോലെ കഴിവുള്ളവരാണ് നിങ്ങളില്‍ പലവരും.... ആയതുകൊണ്ട് ഇനിയെങ്കിലും കണ്ണ് തുറന്ന് സ്വയംപ്രര്യാപ്തത എന്നത് ആകാന്‍ ശ്രമിക്കുക..... ഒരുപക്ഷെ ഇന്ത്യയില്‍ നാളത്തെ ദിവസങ്ങള്‍ ഇനി സ്ത്രീകളുടെതാകാം..... അത് അങ്ങിനെത്തന്നെയാകട്ടെ
എന്ന് മനമറിഞ്ഞ് പ്രാര്‍ഥിക്കുന്നു......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)